ദേശീയപാതകളിലെ പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കുമ്പോഴെല്ലാം പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കാം; അല്ലാത്ത സ്ഥലങ്ങളില്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഈ സൗകര്യം ഉണ്ടായിരിക്കണം; സുരക്ഷാ പ്രശ്‌നമില്ലെങ്കില്‍ ശുചിമുറി ഉപയോഗം തടയരുത്; പൊതുശുചി മുറിയില്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല; പക്ഷേ ആശ്വാസം പൊതുജനത്തിനും; 'ശുചിമുറിയില്‍' ഹൈക്കോടതിയുടേത് നിര്‍ണ്ണായ ഉത്തരവ്

Update: 2025-08-14 01:40 GMT

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഏറെ നിര്‍ണ്ണായകം. ദേശീയപാതയില്‍ ദീര്‍ഘദൂര യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ആശ്വാസമാണ് പെട്രോള്‍ പമ്പുകളിലെ ശുചിമുറി. ഇതും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നിര്‍ണ്ണായക ഉത്തരവ്. ദേശീയപാതയോരങ്ങളിലെ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കണം. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തടയാവൂവെന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അടക്കം വാദങ്ങള്‍ പരിശോധിച്ചാണ് തീരുമാനം. പെട്രോളിയം കമ്പനികളുടെ നിലപാടും നിര്‍ണ്ണായകമായി. ദേശീയപാതകളിലെ പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കുന്ന സമയത്തെല്ലാം പൊതുജനങ്ങള്‍ക്ക് അവിടത്തെ ശുചിമുറി ഉപയോഗിക്കാം. അല്ലാത്ത സ്ഥലങ്ങളില്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഈ സൗകര്യം നല്‍കണം. സുരക്ഷാ പ്രശ്‌നങ്ങളില്ലെങ്കില്‍ ശുചിമുറി ഉപയോഗം പമ്പുടമകള്‍ തടയരുത്- കോടതി നിര്‍ദേശിച്ചത് ഇങ്ങനെയാണ്.

പമ്പില്‍ എത്തുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ പാതകളില്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമേ തടയാവൂ. അധികാരം സ്ഥാപിച്ച് ബോര്‍ഡ് സ്ഥാപിക്കരുതെന്ന് എതിര്‍കക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ്‌ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോള്‍ പമ്പിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിലാണ് പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.

പമ്പുകളില്‍ ഇന്ധനം അടിക്കാന്‍ എത്തുന്നവര്‍ക്ക് അടിയന്തര സന്ദര്‍ഭത്തില്‍ ഉപയോഗിക്കാനാണ് ശുചിമുറി എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ അത് പൊതു ശുചിമുറി ആക്കണമെന്നാണ് സര്‍ക്കാരും ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഇതുമൂലം പരിസരവാസികള്‍ ശുചിമുറി ഉപയോഗിക്കാന്‍ പമ്പുകളിലെത്തുകയും അത് പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാര്‍ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു- പമ്പുടമകള്‍ പറഞ്ഞു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പ്പറേഷനും കോടതി ജൂണില്‍ ഇടക്കാല നിര്‍ദേശം നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്കായി ശുചിമുറി നിര്‍മിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് പെട്രോള്‍ പമ്പുടമകളുടെ തലയിലിടരുതെന്നും കോടതി പുതിയ ഉത്തരവില്‍ വ്യക്തമാക്കി.

എന്നാല്‍ അത് പൊതുശുചിമുറിയാക്കണമെന്നാണ് സര്‍ക്കാരും ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതെന്നും 'പൊതുശുചിമുറി'യെന്ന് പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇതുമൂലം പൊതുജനങ്ങള്‍ ശുചിമുറി ഉപയോഗിക്കാന്‍ പമ്പുകളിലെത്തുകയും അത് പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും ചെയ്യുന്നു. ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളില്‍ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാര്‍ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നുവെന്നായിരുന്നു പമ്പുടമകളുടെ വാദം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി കഴിഞ്ഞ ജൂണില്‍ ഇടക്കാല നിര്‍ദേശം നല്‍കിയിരുന്നു.

നിലവിലെ നിര്‍ദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കോടതിയെ അറിയിച്ചു. മാത്രമല്ല, സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പമ്പുകളിലുള്ള ശുചിമുറികള്‍ പൊതുശുചിമുറികളായി പരിഗണിക്കണമെന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇതു കോടതി അംഗീകരിച്ചില്ല. പൊതുജനങ്ങള്‍ക്ക് ശുചിമുറി നിര്‍മിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് പെട്രോള്‍ പമ്പുടമകളുടെ തലയിലിടരുതെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News