ഹെലികോപ്ടറിനെ പുതച്ചു; പ്ലാന്‍ ബിയില്‍ റിഹേഴ്‌സലും നടത്തിയില്ല; വീഴ്ച മറയ്ക്കാന്‍ വ്യാജ ആചാര ലംഘനം ചര്‍ച്ചയാക്കിയ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ് പി; ആ ഡിവൈഎസ് പിയെ കുടുക്കിയത് 'സൈബര്‍ ക്യാപ്‌സ്യൂളോ'? കണ്ണില്‍ പൊടിയിടാനോ വിശദീകരണം ചോദിക്കല്‍; ആ സ്റ്റാറ്റസ് ചര്‍ച്ച തുടരുമ്പോള്‍

Update: 2025-10-23 06:31 GMT

പാലക്കാട് : ആ ഡിവൈഎസ് പിയെ കുടുക്കിയത് 'സൈബര്‍ ക്യാപ്‌സ്യൂളോ'? രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. ഡിവൈഎസ്പിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിനെതിരെ ഇന്ന് ആലത്തൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പച്ചക്കള്ളമായിരുന്നു ആ സ്റ്റാറ്റസിലുണ്ടായിരുന്നത്. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി ദേവസ്വം ബോര്‍ഡ് വാങ്ങിയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണം നടത്തിയത്. വാഹന യാത്രയ്ക്ക് അടക്കം അനുമതി വാങ്ങിയിരുന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നും മനോജ് കുമാറിന്റെ സ്റ്റാറ്റസില്‍ പറയുന്നു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ വാട്‌സാപില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറയുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്.

ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ വാട്സാപില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറയുന്നു. ഏതായാലും ഈ സ്റ്റാറ്റസില്‍ വിശദീകരണം തേടും. രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്ന വിവാദം ചര്‍ച്ചയാകുമ്പോഴാണ് ഈ സംഭവം. എല്ലാ അര്‍ത്ഥത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ളില്‍ നിന്ന് ആചാരം പാലിച്ചായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.

ശബരിമല ശാസ്താവിന് മുന്നില്‍ തൊഴു കൈകളോടെ നില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഭക്തിസാന്ദ്രമായിരുന്നു. ആ ഫോട്ടോയിലുള്ള എല്ലാവരും തൊഴു കൈകളോടെ നില്‍ക്കുന്നു. എന്നാല്‍ കേരളത്തിന്റെ ദേവസ്വം മന്ത്രി കൈ നിവര്‍ത്തിയിട്ട് നോക്കി നില്‍ക്കുകയുമായിരുന്നു. ഇതെല്ലാം ചര്‍ച്ചയാകുന്നതിനിടെയാണ് മറ്റൊരു വാദവുമായി ഡിവൈഎസ് പിയുടെ വാട്സാപ്പ് ചാറ്റ് എത്തുന്നത്. അതായത് രാഷ്ട്രപതിയെ വിവാദമാക്കുന്ന 'ക്യാപ്സ്യൂള്‍' വിതരണവും നടന്നുവെന്ന് വ്യക്തം. ആദ്യമായി ശബരിമലയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കൈപിടിച്ചു കയറ്റിയത് എഡിസിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ സൗരഭ് എസ്.നായര്‍ ആയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സൗരഭ് രാഷ്ട്രപതിയുടെ ഓഫിസിലെത്തിയിട്ട് ഒരു വര്‍ഷമാകുന്നു. ശബരിമല സന്ദര്‍ശിക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചതോടെ കേരളത്തിലേക്ക് അനുഗമിക്കാനുള്ള നിയോഗം സൗരഭിലേക്ക് എത്തുകയായിരുന്നു. പമ്പയില്‍ നിന്നു കെട്ടു നിറച്ച ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. രാഷ്ട്രപതി കെട്ടു നിറച്ചപ്പോള്‍, ദക്ഷിണ എടുത്തു കൊടുത്തശേഷം പൂജാരിക്കു കൈമാറാനായി പറഞ്ഞത് സൗരഭാണ്. പമ്പയില്‍നിന്നും പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. കാനനപാതയിലൂടെയുള്ള യാത്രയില്‍ ഓരോ സ്ഥലത്തെപ്പറ്റിയും സൗരഭ് രാഷ്ട്രപതിയോട് വിശദീകരിച്ചു.

ഉച്ചയ്ക്ക് 11.45 ന് രാഷ്ട്രപതി സന്നിധാനത്ത് എത്തി. സൗരഭ് രാഷ്ട്രപതിയെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി. ഇടയ്ക്ക് അല്‍പനേരം നിന്നശേഷം രാഷ്ട്രപതി വീണ്ടും പടികള്‍ കയറി. ക്ഷേത്രത്തിനു മുന്നിലെത്തിയ രാഷ്ട്രപതിക്ക് ആചാരങ്ങളെക്കുറിച്ച് വിശദീകരിച്ചതും സൗരഭാണ്. മേല്‍ശാന്തി തീര്‍ഥം നല്‍കിയപ്പോള്‍ അത് കുടിക്കാനായി സൗരഭ് പറയുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ക്ഷേത്രത്തിന്റെ പ്രത്യേകതകളും സൗരഭ് വിവരിച്ചു. മരുമകന്‍ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, പിഎസ്ഒ വിനയ് മാത്തൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വാവരു സ്വാമിയുടെ നടയിലും രാഷ്ട്രപതി എത്തിയിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ പ്രമാടത്ത് ഇറങ്ങിയപ്പോള്‍ ടയര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു പോയ സംഭവത്തില്‍ പ്രതികരിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് കളക്ടറുടെ പ്രതികരണം. ഉണ്ടായത് അര ഇഞ്ചിന്റെ താഴ്ചയാണെന്ന് കളക്ടര്‍ പറഞ്ഞു. ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. എച്ച് മാര്‍ക്കിനെക്കാള്‍ പിന്നിലാണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. പുതിയ കോണ്‍ക്രീറ്റ് ആയതിനാല്‍ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഇവിടെ നിന്നു തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.നേരത്തെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സമാന അഭിപ്രായം പങ്കുവച്ചിരുന്നു.

ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തേ തന്നെ ക്രമീകരണം ഒരുക്കിയിരുന്നു. ആ നിശ്ചിത സ്ഥലത്ത് നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. ഇത് കോണ്‍ക്രീറ്റ് ഉറയ്ക്കാത്ത ഭാഗത്തായിപ്പോയി. തുടര്‍ന്ന് ഹെലികോപ്ടറിന് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ഹെലികോപ്ടര്‍ തള്ളി നീക്കിയത്. അല്ലാതെ ഹെലികോപ്ടറിനോ രാഷ്ട്രപതിയുടെ ലാന്‍ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹെലിപാഡ് തയ്യാറാക്കി കോണ്‍ക്രീറ്റ് ചെയ്തത് പിഡബ്ല്യുഡി ആണ്.

എയര്‍ഫോഴ്‌സ് ജീവനക്കാര്‍ നിര്‍ദേശിച്ച ഇടത്താണ് ഹെലിപാഡ് തയ്യാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു. രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തത്. എയര്‍ഫോഴ്‌സ് ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കിയിരുന്നു.പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്രേഡിയത്തില്‍ ഒരുക്കിയ ഹെലിപ്പാഡിലാണ് സംഭവം. ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോകുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി നീക്കി. ആദ്യം നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് പ്രമാടത്തേക്ക് മാറ്റിയത്.

Tags:    

Similar News