ടാറ്റയെ ബഹിഷ്‌ക്കരിക്കുന്നവര്‍ എയര്‍ ഇന്ത്യയില്‍ കയറി ഹജ്ജിന് പോവാതിരിക്കുമോ? ടാറ്റ മോട്ടോര്‍സിന്റെ വാഹനങ്ങള്‍ ഉപക്ഷേിക്കുമോ? ടാറ്റയുടെ ഒരു ഉല്‍പ്പന്നം ഉപയോഗിക്കാതെ ഒരു ദിവസം പോലും കടന്നുപോവില്ല; 'സുഡാപ്പികളുടെ' സുഡിയോ ബഹിഷ്‌ക്കരണത്തിനെതിരെ സപ്പോര്‍ട്ട് ടാറ്റ കാമ്പയിന്‍

സുഡാപ്പികളുടെ' സുഡിയോ ബഹിഷ്‌ക്കരണത്തിനെതിരെ സപ്പോര്‍ട്ട് ടാറ്റ കാമ്പയിന്‍

Update: 2025-06-05 16:04 GMT

കോഴിക്കോട്: കേരളത്തിലെ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകള്‍ ഈ പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോവുമ്പോള്‍ ടാറ്റയുടെ സുഡിയോ എന്ന വസ്ത്രവ്യാപാരശാലയെ ബഹിഷ്‌ക്കരിച്ചിരിക്കയാണ്. അതിന് കാരണമായ അവര്‍ പറയുന്നത്, ഗസ്സയിലെ കുഞ്ഞുങ്ങളെയടക്കം കൊല്ലുന്ന ഇസ്രയേലിനെ പിന്തുണക്കുന്ന ബ്രാന്‍ഡുകളെ തങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒ, കഴിഞ്ഞ ദിവസം കോഴിക്കോട്ട്, ടാറ്റയുടെ സുഡിയോവിലേക്ക് മാര്‍ച്ച് നടത്തുകയും കമ്പനിയെ ബഹിഷ്്ക്കരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ഐസ്എഒ പറയുന്നു. ഇവക്കുപുറമെ അഡിഡാസ്, എച്ച്ആന്‍എം, ടോമി ഫില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയന്‍ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്‌സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ തുടങ്ങിയ നുറോളം ബ്രാന്‍ഡുകളെ ഒഴിവക്കാനും സംഘടന ആഹ്വാനം ചെയ്യുന്നു. ഇസ്രയേലുമായി സൈനിക സാങ്കേതിക സഹകരണം നടത്തുന്നുവെന്ന് ആരോപിച്ചാണിത്. കോഴിക്കോട് സുഡിയോ ഔട്ട്‌ലെറ്റിലേക്ക് ഫലസ്തീന്‍ പതാകയുമായി എസ്‌ഐഒ മാര്‍ച്ചും നടത്തിയിരുന്നു.

പക്ഷേ ഇതോടെ ഉര്‍വശീശാപം ഉപകാരം എന്ന അവസ്ഥ വന്നരിക്കയാണ് ടാറ്റക്കും സുഡിയോക്കും. ഇത്തവണ സുഡിയോവില്‍നിന്നുതന്നെ തുണിയെടുക്കമെന്ന് പറഞ്ഞ് പലരും പോസ്റ്റിടുന്നു. സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ടാറ്റ എന്ന ഹാഷ്ടാഗ് കാമ്പയിനും തുടങ്ങിയിട്ടുണ്ട്.

പാസ്പോര്‍ട്ട് തൊട്ട് വിമാനം വരെ

ടാറ്റയുടെ ഒരു ഉല്‍പ്പന്നം ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉപ്പ് മുതല്‍ വിമാനം വരെ നീളുന്ന ഉല്‍പ്പന്നങ്ങളുമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ടാറ്റ. ടാറ്റയുടെ ടിസിഎസ് കമ്പനി ആണ് പാസ്‌പോര്‍ട്ട് പ്രോസസ് ചെയ്യുന്നത്. ടാറ്റായുടെതാണ്് എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യയില്‍ ആണല്ലോ ഹജ്ജിന് പോകുന്നത്. പാസ്‌പോര്‍ട്ട് ഇല്ലാതെ പോകാനുമാകില്ല. ഇതൊക്കെ ബഹിഷ്‌ക്കരിക്കാന്‍ കഴിയമോ എന്നാണ് ചോദ്യം. ബഹിഷ്‌ക്കരിക്കാന്‍ കഴിയാത്ത ഒന്നാണ് ടാറ്റാ സ്റ്റീല്‍. അതുപോലെ ടാറ്റാമോട്ടോര്‍സും. ടാറ്റസ്‌കൈയും, ടാറ്റ പ്ലേയുമായി ഡിറ്റിച്ച് സേവനങ്ങളിലുണ്ട്. ടൈറ്റാന്‍ വാച്ചുകള്‍, തനിഷ്‌ക്കയുടെ സ്വര്‍ണ്ണവും ഡൈമണ്ടും, തൊട്ട് ടാറ്റാ അസറ്റ് മാനേജ്മെന്റ്വരെയുള്ള നുറുകണക്കിന് അനുബന്ധ കമ്പനികള്‍.

ടാറ്റാ ഇന്ത്യന്‍ വസ്ത്ര വിപണിയിലെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടി നിര്‍മ്മിച്ച ഏറ്റവും വലിയ സ്ഥാപനം ആണ് സുഡിയോ. 99 രൂപയ്ക്ക് മുകളില്‍ ഉള്ള ഒരു ഉല്‍പ്പന്നവും അവിടെ വില്‍ക്കില്ല എന്നതാണ് അവരുടെ പ്രത്യേകത. രാജ്യം മുഴുവന്‍ സര്‍വേ നടത്തി ചെറുപ്പക്കാരുടെ ട്രെന്റ് മനസ്സിലാക്കി അതിന് അനുസരിച്ച് ലാക്ക്മെ നിലവാരത്തില്‍ ഡിസൈന്‍ ചെയ്തതാണ് അവരുടെ എല്ലാ പ്രൊഡക്ടുകളും. മിതമായ നിരക്കില്‍ ഏറ്റവും നല്ല ക്വാളിറ്റിയുള്ള ഉല്‍പന്നം നല്‍കുക , അതും ഒരു പരസ്യം പോലും നല്‍കാതെ. മറ്റു കടക്കാര്‍ ചെയ്യുന്ന പോലെ പ്രത്യേക ഉത്സവ കിഴിവുകളോ ഓണ്‍ലൈന്‍ ഓഫറുകളോ ഒന്നും അവിടെ ഉണ്ടാകില്ല... ഇപ്പോഴും ഒരേ നിരക്കില്‍ ഉള്ള വ്യാപാരം..അതും നേരിട്ട് കടയില്‍ തന്നെ വന്നു വാങ്ങണം..! ഷോപ്പിംഗ് സംസ്‌കാരം ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ജനത അത്ഭുതകരമാം വണ്ണം സുഡിയോയെ നെഞ്ചിലേറ്റി. ഇന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും സുഡിയോ ഉയര്‍ന്നു വരികയാണ്..സീസണ്‍ വ്യത്യാസം ഇല്ലാതെ എപ്പോഴും തിരക്ക്. ഇതിനുപിന്നാലെ ആയിക്കണക്കിന് പേര്‍ക്ക് തൊഴിലും സുഡിയോ കൊടുക്കുന്നുണ്ട്. എവിടെയോ നടക്കുന്ന പ്രശ്നത്തിന്റെ പേരില്‍ ഇതെല്ലാം ബഹിഷ്‌ക്കരിക്കണമോ എന്നാണ് ചോദ്യം.

ലോകത്ത് ആദ്യമായി 8 മണിക്കൂര്‍ ജോലി

മാത്രമല്ല കിട്ടുന്ന ലാഭത്തിന്റെ അമ്പതു ശതമാനത്തിലധികവും ഇന്നാട്ടിലെ പൗരന്മാരുടെ ക്ഷേമത്തിനായി നീക്കിവയ്ക്കുന്ന പ്രസ്ഥാനവുമാണ് അവര്‍.കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ് വളര്‍ത്താന്‍ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന കമ്പനി പോളിസി ആയി കൊണ്ട് നടക്കുന്നതിനാല്‍ ടാറ്റ ഗ്രൂപ്പ്. നിരവധി കരാറുകള്‍ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്. അതുപോലെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും മദ്യം, സിനിമ, പകുയില എന്നിവയില്‍ നിക്ഷേപിക്കില്ല എന്നത് അവരുടെ ഒരു പോളിസിയാണ്. ടാറ്റയുടെ ബിവറേജസില്‍ തേയില മാത്രമേയുള്ളൂ. ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്. ടാറ്റാ കെമിക്കല്‍സ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഡാ ആഷ് നിര്‍മ്മാന കമ്പനിയാണ്.

ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച് അറിയുകയുള്ളു. ഒരിക്കല്‍ ബ്രിട്ടീഷ് കംബനിയായിരുന്ന റേഞ്ച് റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ് എന്ന ടാറ്റ കമ്പനി ടാറ്റ സണ്‍സിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റാ മോട്ടോഴസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളില്‍ ആദ്യ 10 ല്‍ ഉള്‍പ്പെടുന്ന കമ്പനിയാണ്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള 100 ഓളം കംബനികളില്‍ ,ടിസിഎസ് എന്ന ഒറ്റ ഐട്ടി കംബനി മാത്രം എടുത്താല്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി മീഡിയകള്‍ കൊട്ടി ഘോഷിക്കാറുള്ള റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും!

ടാറ്റയുടെ വരുമാനത്തിന്റെ 90% വരുന്നത് ഇന്ത്യക്ക് പുറത്ത് നിന്നാണ്. കേരളത്തിലെ ഇടതു തീവ്രാവാദികള്‍ പ്രചരിപ്പിക്കുന്നപോലെ, സാധാരണക്കാരെ പിഴിഞ്ഞല്ല ടാറ്റ ലാഭമുണ്ടാക്കാറുള്ള. ടി.സി.എസിന്റെ ഏറ്റവും വലിയ ക്ലയന്റ്സ് മൈക്രേസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക പോലുള്ള വന്‍ കിട കോര്‍പ്പറേറ്റുകള്‍ ആണ്്.ലോകത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 24% ല്‍ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിള്‍ ശൃംഖലയിലൂടെയാണ്.

ഇന്ത്യയിലാദ്യമായി ഡെ കെയര്‍, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് എന്നിവ ജോലിക്കാര്‍ക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവണ്‍മെന്റുകള്‍ പോലും നടപ്പിലാക്കി തുടങ്ങിയത്. ഇന്ത്യന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഫണ്ടമെന്റല്‍ റിസേര്‍ച്ച്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങള്‍, നിരവധി ആശുപത്രികള്‍, റിസര്‍ച്ച് സെന്ററുകള്‍, സ്പോട്സ് കേന്ദ്രങ്ങള്‍ തുടങ്ങിയവ രാജ്യത്തിന് ഇവര്‍ നല്‍കി.

ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടല്‍ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്. 1912-ല്‍ ആദ്യമായി 8 മണിക്കൂര്‍ ജോലി നടപ്പാക്കിത് ഇന്ത്യക്ക് മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ക്കും മാതൃകായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ ഒരു ബില്‍ഡിങ്ങിന്റെ പേര് ടാറ്റാ ഹാള്‍ എന്നാണ്. സി.എസ്.ആര്‍ എന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങള്‍ നിയമമാക്കി. അങ്ങനെ എന്നും ചരിത്രം തിരുത്തുകയായിരുന്നു ടാറ്റ.

Tags:    

Similar News