കാടിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ കാണാനില്ല; തിരച്ചിലിനിടെ നാട്ടുകാര്‍ കണ്ടത്; പകുതിയും ഭക്ഷിച്ച നിലയില്‍ മൃതദേഹം; ഊട്ടിയില്‍ യുവാവിനെ പുലി കടിച്ചുകീറി കൊന്നു; ഇത് ഇവിടെ സ്ഥിരമെന്ന് പ്രദേശവാസികള്‍; വ്യാപക പ്രതിഷേധം
ചെന്നൈ: ആദിവാസി യുവാവിനെ പുലി കടിച്ചുകീറി കൊന്നു. തമിഴ്നാട് ഊട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തോഡർ ഗോത്രവിഭാഗത്തിൽപെട്ട കെന്തർകുട്ടൻ എന്ന യുവാവ് ആണ് മരിച്ചത്. വിറക് ശേഖരിക്കാൻ കാടിനുള്ളിലേക്ക് പോയ യുവാവ് തിരികെ എത്താതിരുന്നതോടെ നാട്ടുകാർ തിരച്ചിലിനിറങ്ങുകയായിരുന്നു. ഒടുവിൽ പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉറപ്പു നൽകി. സമാന സംഭവത്തിൽ നീലഗിരിയിൽ രണ്ടാഴ്ച മുൻപ് 50 വയസ്സുകാരിയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കൊലപ്പെടുത്തി. നീലഗിരി ജില്ലയിലെ ഗവർണർസോലയ്‌ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. തോഡർഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ (41) ആണ് മരിച്ചത്. കന്നുകാലികളെ മേയാൻ വിടുന്ന വനമേഖലയിലേക്ക് എത്തിയപ്പോഴാണ് കേന്തര്‍ക്കുട്ടന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ഇയാളുടെ മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ചു.
വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും കൊല്ലക്കോട് ജനവാസ മേഖലയിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകിട്ട് കാണാതായ പോത്തിനെ അന്വേഷിച്ചാണ് യുവാവ് വനമേഖലയിലേക്ക് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കൾ ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്.