ട്രക്ക് തട്ടിയെടുത്ത 20 പേരെ കൊന്നുകളഞ്ഞെന്ന് ഹമാസ്; നാടകമെന്നും കൊന്നത് വീഡിയോ പ്രചരിപ്പിച്ചവരെയെന്നും ഇസ്രയേല്‍; കൊള്ളക്ക് പിന്നില്‍ സാധാരണക്കാര്‍ ആയിരുന്നെങ്കില്‍ അവര്‍ ട്രക്കുകള്‍ ഒളിപ്പിച്ചത് എവിടെ? 15 ട്രക്കുകളും ഒളിപ്പിച്ചത് തുരങ്കങ്ങളിലോ? ഗസ്സയുടെ പട്ടിണിക്ക് പിന്നിലാര്?

ഗസ്സയുടെ പട്ടിണിക്ക് പിന്നിലാര്?

Update: 2025-05-28 16:38 GMT

സ്സയിലെ കുട്ടികള്‍ ഭക്ഷണമില്ലാതെ മരിക്കാന്‍ പോവുന്നുവെന്ന ലോക വ്യാപകമായ മുറവിളികള്‍ നടക്കുന്ന സമയത്തുതന്നെയാണ്, ഇവിടേക്ക് ഭക്ഷ്യവസ്തുക്കളുമായി വന്ന ട്രക്കുകള്‍ കാണാതാവുന്ന സംഭവവും ഉണ്ടാവുന്നത്. ഇത് ഇസ്രയേല്‍ തട്ടിയെടുത്തതാണ് എന്ന് ഹമാസ് ആരോപിച്ചിരുന്നു. ഹമാസിന്റെ പ്രൊപ്പഗന്‍ഡാ ടീമുകള്‍ ഇത് വാര്‍ത്തയാക്കിയപ്പോള്‍, അല്‍ജസീറ തൊട്ട് കേരളത്തിലെ മീഡിയാവണ്‍ വരെ, മരണാസന്നരായ കുട്ടികളുടെ ഭക്ഷണം വരെ കൊള്ളയടിക്കുന്ന ഭീകരരാക്കി ഇസ്രയേലിനെ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുതതയും വീഡിയോയും പിന്നീട് പുറത്തുവന്നു.

ഹമാസ് ഭീകരര്‍ തന്നെയാണ് ഭക്ഷ്യട്രക്കുകള്‍ കൊള്ളയിടിച്ചത്. എന്നിട്ട് അത് വിലകൂട്ടി കരിഞ്ചന്തയില്‍ വില്‍ക്കയാണ് ഇവരുടെ രീതി. ഇതിന്റെ വീഡിയോകള്‍ അടക്കം പുറത്തുവന്നതോടെ ഹമാസ് പ്ലേറ്റ് മാറ്റിയിരിക്കയാണ്.

ട്രക്ക് തട്ടിയെടുത്തവരെ വധിച്ചെന്ന് ഹമാസ്

ഇപ്പോള്‍ ഹമാസ് പറയുന്നത് ഗസ്സയില്‍ ട്രക്ക് തട്ടിയെടുത്തത്, ഭക്ഷ്യക്ഷാമം മൂലം വലഞ്ഞ ചിലര്‍ ആണെന്നും, ഈ പണി ചെയ്ത 20 പേരെ കൊന്നുവെന്നുമാണ്. എന്നാല്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ഇക്കാര്യവും പൊളിക്കുന്നുണ്ട്. ട്രക്ക് തട്ടിയെടുക്കുന്ന പലരുടെയും കൈയില്‍ തോക്കുകള്‍ കാണാം. ഗസ്സയില്‍ ഹമാസിന്റെ കൈയില്‍ അല്ലാതെ സിവിലിയന്‍സിന്റെ കൈയില്‍ തോക്കില്ല. അതുകൊണ്ടുതന്നെ ഹമാസ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അവര്‍ പറയുന്നു. മാത്രമല്ല, ഇപ്പോള്‍ ഹമാസ് കൊന്നുവെന്ന് പറയുന്നത്, ട്രക്ക് തട്ടിയെടുത്തതിനുള്ള ശിക്ഷയല്ലെന്നും, മറിച്ച് അതിന്റെ വീഡിയോ എടുത്തതിന് ആണെന്നുമാണ് ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ പറയുന്നത്.

മാത്രമല്ല ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2024 ന് ശേഷം ഗാസയിലേക്ക് ഭക്ഷണവുമായി പോയ ട്രക്കുകളില്‍ 97 എണ്ണം ഹമാസ് തട്ടിയെടുത്തു. ഈ 97 ട്രക്കുകളും അതില്‍ ഉണ്ടായിരുന്ന ഭക്ഷണങ്ങളും എവിടെപ്പോയി എന്നാണ് ഇസ്രയേല്‍ ചോദിക്കുന്നത്. ഇത്രയും വലിയ ഒരു കൊള്ളയടിക്ക് സിവിലിയന്‍സിന് കഴിയുമോ? മാത്രമല്ല കൊള്ളയടിക്കപ്പെട്ട ഈ ട്രക്കുകള്‍ എവിടെയാണ് സുക്ഷിച്ചതെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗസ്സ എന്ന ചെറിയ ഒരു സ്ഥലത്ത് ഇത്രയധികം ട്രക്കുകള്‍ സാധാരണക്കാര്‍ക്ക് ഒളിപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അവ നേരെ, ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളിലേക്ക് പോയിരിക്കാമെന്നാണ് നിഗമനം. യുഎന്‍ അടക്കമുള്ള വിവിധ ഏജന്‍സികള്‍ സൗജന്യമായി കൊടുക്കുന്ന, ഭക്ഷ്യവസ്തുകള്‍ ഇങ്ങനെ തുരങ്കങ്ങളിലാക്കി വിലകൂട്ടി വില്‍ക്കുകയാണ് ഹമാസിന്റെ രീതിയെന്നാണ് ഇസ്രയേല്‍ പറയുന്നത്.



കൂടുതല്‍ ട്രക്കുകള്‍ എത്തിയിട്ടും പട്ടിണി

ഗസ്സയില്‍ ഭക്ഷ്യദാരിദ്ര്യമുണ്ടെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്ഷ്യട്രക്കുകളാണ് ഇവിടെ എത്തിയത്. പക്ഷേ അത് ആവശ്യക്കാരുടെ കൈയില്‍ എത്തുന്നില്ല. ഈ ആഴ്ച്ച ഇതുവരെ 145 ട്രക്കുകള്‍ എത്തി എന്നാണ് യു എന്‍ കണക്ക്. എന്നാല്‍ അത് ഹമാസ് കൊടുക്കുന്ന കണക്കുകള്‍ മാത്രമാണ്. ഇതില്‍ മറ്റ് സംഘടനകളുടെ സഹായം വരുന്നില്ല. അവയെല്ലാം ചേരുമ്പോള്‍ ഈ ആഴ്ചമാത്രം, 496 ട്രക്കുകള്‍ ഗസ്സയില്‍ എത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസത്തേക്കള്‍ കൂടുതലാണ്. ഇതില്‍ 15 ട്രക്കുകളാണ് തട്ടിക്കൊണ്ടുപോവപ്പെട്ടത്. ഇങ്ങനെ തട്ടികൊണ്ടുപോയ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കയാണ് ഹമാസിന്റെ രീതി.

അതാണ് ഗസ്സയിലെ പട്ടിണി വര്‍ധിപ്പിക്കുന്നതാണ് എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ നിന്ന് ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിചന്തയില്‍ വില്‍ക്കുക എന്നതായിരുന്നു ഹമാസ് ചെയ്തു വന്നത്. യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്‌സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴ്‌സ് എന്ന നിലയില്‍ നല്ല ശബളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെ. ഇപ്പോള്‍, പ്രശ്‌നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതുകൊണ്ടുമാണ്. എന്നിട്ട് അവസാനം എല്ലാറ്റിന്റെയും കുറ്റം വന്ന് വീഴുന്നതാവട്ടെ ഇസ്രയേലിന്റെ ചുമലിലുമാണ്.

യുറോപ്പ്യന്‍ യൂണിയന്‍ ഗാസയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് ജൂതന്റെ നേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു.അവരുടെ തന്നെ പ്രൊപ്പഗണ്ട വീഡിയോ വഴി അവര്‍ അവകാശപ്പെട്ടതാണ്.തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, ജൂതനിട്ട് പണി കൊടുക്കണം എന്നതാണ് ഹമാസിന്റെ മനസ്സ്. അതുപോലെ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതുകൊണ്ടാണ് മരണ സംഖ്യ ഇങ്ങനെ വര്‍ധിക്കുന്നത്. ഗസ്സയിലെ സ്ത്രീകളെയും കുട്ടികളെയും കൊന്നിട്ട് തങ്ങള്‍ക്ക് യാതൊരു കാര്യവുമില്ലെന്നും ഹമാസ് അവരെ മനുഷ്യകവചമാക്കുന്ന പരിപാടി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നുണ്ട്

Tags:    

Similar News