അമേരിക്കന്‍ ബന്ധമുള്ള മുതിര്‍ന്ന ഗായകന്‍; ഡല്‍ഹിയില്‍ കൂടുതല്‍ താമസിക്കുന്ന യുവ നടന്റെ അച്ഛന്‍; ഡിജെ പാര്‍ട്ടിയില്‍ ഉദയംപേരൂരുകാരി ജിനിഷ സാഗറിനോട് മോശമായി പെരുമാറിയത് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍; പാട്ടിന്റെ പ്രെമോഷന്‍ കഴിഞ്ഞ് എല്ലാവരും എത്തിയത് ഇടശേരി ബാറില്‍; ആ സംഘര്‍ഷവുമായി സിനിമാക്കാര്‍ക്ക് ബന്ധമില്ല

Update: 2025-06-29 03:59 GMT

കൊച്ചി : ഡിജെ പാര്‍ട്ടിക്കിടെ കതൃക്കടവ് ഇടശേരി ബാറില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അവിടെയുണ്ടായിരുന്നത് പ്രമുഖ ഗായകന്‍. ഇദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലാണ്. സംഗീത കുടുംബത്തിലുള്ള ഈ ഗായകന് പക്ഷേ ആക്രമണവുമായി ബന്ധമൊന്നുമില്ല. ചായ കുടുക്കാനാണ് ഈ ബാര്‍ ഹോട്ടലില്‍ കയറിയത് എന്നാണ് ഗായകന്‍ അടുപ്പക്കാരോട് പറയുന്നത്. ഇതിനൊപ്പം ഒരു സൂപ്പര്‍ താര മകനും ഈ സമയം അതേ ഹോട്ടലിലുണ്ടായിരുന്നു. കൊച്ചിയില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പ്രെമോഷന്‍ പ്രോഗ്രാം നടന്നിരുന്നു. അതിന് ശേഷം പലരും ഈ ഡിജെ പാര്‍ട്ടിക്കുണ്ടായിരുന്നു. ഗായകന്റെ മാതാപിതാക്കള്‍ അമേരിക്കയിലാണ്. നടന്റെ അച്ഛന്‍ കൂടുതലും ഇപ്പോള്‍ ഡല്‍ഹിയിലാണ്.

കതൃക്കടവ് മില്ലേനിയം ബാറിലാണ് ശനി രാത്രി 11ഓടെ സംഘര്‍ഷമുണ്ടായത്. ഡിജെ പാര്‍ട്ടിക്ക് എത്തിയ ഉദയംപേരൂര്‍ സ്വദേശി ജിനിഷ സാഗറിനോട് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍ (39) അപമാര്യാദയായി പെരുമാറിയതാണ് സംഘര്‍ഷത്തിനിടയായത്. മോശമായി പെരുമാറിയ ബഷീറിനെ ജിനിഷ ബിയര്‍ ഗ്ലാസുകൊണ്ട് കഴുത്തിന് പിന്നില്‍ കുത്തിമുറിവേല്‍ക്കുകയായിരുന്നെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. നിസാര പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ എറണാകുളം നോര്‍ത്ത് പൊലീസ് ഡിജെ പാര്‍ട്ടി നിര്‍ത്തിവപ്പിച്ച് യുവതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. കഴുത്തില്‍ ആയുധം കൊണ്ടുണ്ടാക്കുന്ന മുറിവ് കൊലപാതക ശ്രമമാണ്. യുവതി കുറ്റസമ്മതവും നടത്തി. എന്നിട്ടും പോലീസ് കേസെടുത്തില്ല. പക്ഷേ കേസെടുക്കേണ്ടി വരും.

യുവ സിനിമ താരവും മുതിര്‍ന്ന പിന്നണി ഗായകനും സിനിമ- സീരിയല്‍ പ്രവര്‍ത്തകരുമടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു അക്രമം. തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവാവ് തന്നെ മോശമായി സ്പര്‍ശിച്ചുവെന്നും ഇതാണ് താന്‍ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. വൈന്‍ ക്ലാസുകൊണ്ട് യുവാവിനെ ചെവിക്ക് പിന്നാണ് ആക്രമിച്ചത്. കഴുത്തില്‍ കൊള്ളാത്തത് യുവാവിന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായി. യുവാവിന്റെ പരിക്ക് സാരമുള്ളതല്ല. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് യുവാവിനെ ആക്രമിച്ച യുവതിയെ പുലര്‍ച്ചെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പരാതിയില്ലെന്നാണ് യുവാവിന്റെ നിലപാട്.

ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി. നോര്‍ത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് തമ്മനം റോഡില്‍ ഗതാഗത തടസ്സമുണ്ടായി. 2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു നഗരത്തിലെ ബാര്‍ ഹോട്ടലുകള്‍ രാത്രി 11 ന് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

2024ലെ കേസിലെ മുഖ്യപ്രതി അറസ്റ്റിലായ അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില്‍ വിനീതിന്റെ (കോമ്പാറ വിനീത് 37) വീട്ടില്‍നിന്ന് ബാറില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തിരുന്നു. രണ്ടിലും തിരകള്‍നിറച്ച നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് നാടന്‍തോക്ക് നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News