കഴിഞ്ഞ മാസം യു കെയില്‍ ടെസ്ല കാറുകളുടെ വില്പനയില്‍ മൂന്നിലൊന്നിന്റെ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍; ബ്രിട്ടനില്‍ ടെസ്ലയുടെ വില്പന ഇടിയുന്നു

Update: 2025-06-08 04:36 GMT

ലണ്ടന്‍: കഴിഞ്ഞ മാസം യു കെയില്‍ ടെസ്ല കാറുകളുടെ വില്പനയില്‍ മൂന്നിലൊന്നിന്റെ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍. താരതമ്യേന വിലക്കുറവുള്ള ചൈനയുടെ ബി വൈ ഡി പോലുള്ള കമ്പനികള്‍ വിപണി പിടിക്കാന്‍ തുടങ്ങിയതോടെയാണിത്. അതിനോടൊപ്പം ആഗോള തലത്തില്‍ എലന്‍ മസ്‌ക് ഉയര്‍ത്തിയ രാഷ്ട്രീയ വിവാദങ്ങളും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

2024 മെയ് മാസത്തില്‍ 3,152 കാറുകളാണ് ടെസ്ല ബ്രിട്ടനില്‍ വിറ്റതെങ്കില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അത് 2016 കാറുകളായി ചുരുങ്ങി. 36 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് സോസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്‌ചേഴ്സ് ആന്‍ഡ് ട്രേഡേഴ്സിന്റെ റിമ്മോര്‍ട്ടില്‍ പറയുന്നു. അതേസമയം ചൈനീസ് കമ്പനിയായ ബി വൈ ഡിയുടെ വില്‍പ്പനയില്‍ 407 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 മെയ് മാസത്തില്‍ 596 കാറുകള്‍ മാത്രം വിറ്റപ്പോള്‍, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അവര്‍ വിറ്റത് 3,025 കാറുകളാണ്.

Tags:    

Similar News