ബെയ്റൂട്ടില്‍ നിനച്ചിരിക്കാതെ അര്‍ദ്ധരാത്രിയില്‍ ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍; ഇറാന്റെ സഹോയതോടെ തുരങ്ക ഫാക്ടറികളില്‍ ഹിസ്ബുള്ള സ്ഥാപിച്ച ഡ്രോണ്‍ ഫാക്ടറികള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സേന; വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും

ബെയ്റൂട്ടില്‍ നിനച്ചിരിക്കാതെ അര്‍ദ്ധരാത്രിയില്‍ ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍

Update: 2025-06-06 01:55 GMT

ബെയ്‌റൂട്ട്: ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വന്നതിന് ശേഷം ഇസ്രായേലില്‍ നി്ന്നും കാര്യമായ ആക്രമണം ലെബനനില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇസ്രായേല്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ശ്തീമഴ പെയ്യിച്ച ആക്രണമം നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ബോംബുകള്‍ പതിച്ചത്. ഹിസ്ബുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു എന്ന സംശയത്തിലാണ് ആക്രമണം നടത്തിയത്.

നഗരത്തില്‍ വിവിധ ഇടങ്ങളിലായി ആയിരക്കണക്കിന് ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ ഹിസ്ബുള്ള ശ്രമിക്കുന്നുണ്ടെന്നും ഇതിന് ഇറാനിലെ ഗ്രൂപ്പുകളുടെ സഹായം ലഭിച്ചുവെന്നുമാണ് ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഹിസ്ബൂള്ളയുടെ 127ാം യൂണിറ്റ് ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നും ഐഡിഎഫ് ആവകാശപ്പെട്ടു. ഹിസ്ബുള്ള ഇറാനെ ഡ്രോണുകള്‍ ഉപയോഗിച്ച്ു ആക്രമിക്കുന്നത് തുടക്കത്തിലേ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് അവരുടെ അവകാശവാദം.

ബെയ്റൂട്ടിലെ യുഎവി ഫാക്ടറികള്‍ 'ഇസ്രായേലിനും ലെബനനും തമ്മിലുള്ള ധാരണകളുടെ ലംഘനമാണ്' എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്ന്. 'ഇസ്രായേല്‍ രാജ്യത്തിനും അതിന്റെ സിവിലിയന്മാര്‍ക്കും നേരെ ഉയര്‍ത്തുന്ന എല്ലാ ഭീഷണികള്‍ക്കെതിരെയും ഐഡിഎഫ് പ്രവര്‍ത്തിക്കും, കൂടാതെ ഹിസ്ബുള്ള തീവ്രവാദ സംഘടന പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തടയും' എന്നും അവര്‍ വ്യക്തമാക്കി.


 



ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാത്രി നടന്ന ആക്രമണം ഇസ്രായേലില്‍ തീമഴ പെയ്യിക്കുന്നതാണ്. ആക്രമണം നടത്തുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

ബെയ്‌റൂട്ടിലെ ദഹിയയിലാണ് ആക്രമം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പായി തന്നെ പ്രദേശത്തു നിന്ന ആളുകള്‍ ഒഴിഞ്ഞു പോയി. ആക്രമണം ഭീതിവിതച്ചതോടെ നാട്ടുകാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത് ഇസ്രായേലിന്റെ ഭാഗത്തു നിന്നുമാണ്. അത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഹിസ്ബുള്ള പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടുമൊരു യുദ്ധത്തിന് സാധ്യത പോലും തള്ളിക്കളയാന് കഴിയില്ല. നേരത്തെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചതിന് പിന്നാലെയാണ് ലെബനനുമായും സംഘര്‍ഷം കനക്കുന്നത്. തെക്കന്‍ ലെബനനിലെ രണ്ട് പട്ടണങ്ങളില്‍ ഇസ്രയേല്‍ പീരങ്കി ആക്രമണം അടക്കം നടത്തി. 14 മാസം നീണ്ടുനിന്ന ഇസ്രയേല്‍ ഹിസ്ബുല്ല ഏറ്റുമുട്ടലുകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് കഴിഞ്ഞ നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ലെബനന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു.


 



ദക്ഷിണ ലെബനനില്‍ ആയുധങ്ങളടക്കമുള്ള ഹിസ്ബുല്ലയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറണമെന്നുമായിരുന്നു വെടിനിര്‍ത്തലിലെ ധാരണ. എന്നല്‍ ലെബനന്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ആക്രമണത്തിന് തയ്യാറെടുക്കുന്നതാണ് തിരിച്ചടിക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്.

Tags:    

Similar News