മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കക്ക് സൈനിക താവളങ്ങള്‍; ഏത് ഉത്തരവും നടപ്പിലാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാര്‍; കൃത്യമായ ലക്ഷ്യത്തിലേക്ക് മിസൈലുകള്‍ പൊഴിക്കാന്‍ ഒരൊറ്റ നിമിഷം മതി; അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം ചേരും; ഇറാന്‍ കീഴടങ്ങിയില്ലെങ്കില്‍ അമേരിക്ക ചെയ്യാന്‍ പോകുന്നത്

Update: 2025-06-18 04:52 GMT

റാന്‍ കീഴടങ്ങിയില്ലെങ്കില്‍ അമേരിക്ക എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. അമേരിക്കയ്ക്ക് ഇറാന്‍ ഒരു എതിരാളിയല്ല. എങ്കിലും പടയക്ക് ഇറങ്ങിയാല്‍ അമേരിക്കക്ക് നിമിഷങ്ങള്‍ മതി ഇറാനെ ചുട്ടു ചാമ്പലാക്കാന്‍ എന്നതാണ് വാസ്തവം. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കക്ക്് സൈനിതക താവളങ്ങളുണ്ട്. ഏത് ഉത്തരവും നടപ്പിലാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാരാണ് ഇവിടങ്ങളില്‍ ഊഴവും കാത്തിരിക്കുന്നത്. മാത്രവുമല്ല അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങളും അമേരിക്കയുടെ ഒപ്പം ചേരും എന്ന കാര്യത്തിലും ഒരു സംശയവുമില്ല. വിയറ്റ്നാമിലെ പ്രമുഖ തുറമുഖമായ ഡാ നാങ്ങില്‍ അമേരിക്കയുടെ വമ്പന്‍ പടക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ എത്തിയിരിക്കുകയാണ്. ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കപ്പല്‍ ഇവിടെ എത്തിയിരിക്കുന്നത്. നേരത്തേ ഇന്തോ-പസഫിക്ക് മേഖലയിലാണ് കപ്പല്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. മധ്യപൂര്‍വേഷ്യയില്‍ നിരവധി തിരക്കുകള്‍ ഉണ്ടായിട്ട് പോലും അമേരിക്കന്‍ പ്രതിരോധ സേന ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചത്. അമേരിക്കയെ ഏതെങ്കിലും തരത്തില്‍ ആക്രമിച്ചാല്‍ ഇറാനില്‍ അമേരിക്കയുടെ സായുധ ശക്തി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയില്‍ പതിക്കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിനുവേണ്ടി അമേരിക്ക ഇടപെട്ടാല്‍ മേഖലയിലെ അവരുടെ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബ്രിട്ടനും ഫ്രാന്‍സിനും ഇതേ മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, തുര്‍ക്കി, ഇറാഖ് , സൈപ്രസ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉണ്ട്. ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ ഏകദേശം 46,000 അമേരിക്കന്‍ സൈനികരുണ്ട്. കൂടാതെ നിരവധി പോര്‍വിമാനങ്ങളും കപ്പലുകളും ഇവിടെ അമേരിക്കന്‍ സൈന്യത്തിന്റെ കൂടെയുണ്ട്. കൂടാതെ അമേരിക്ക വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ അമേരിക്ക ഇപ്പോഴും ഇസ്രയേലിന്റെ പ്രതിരോധ പങ്കാളിയായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രയേലിലേക്ക് അയച്ച പല മിസൈലുകളും അമേരിക്കയുടെ പടക്കപ്പലുകള്‍ തകര്‍ക്കുകയായിരുന്നു. എഫ്-22, എഫ്-35 യുദ്ധ വിമാനങ്ങളും കൂടാതെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സംവിധാനമുള്ള വിമാനങ്ങളും അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് നിയോഗിച്ചിരിക്കുകയാണ്. ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് നിര്‍മ്മിച്ചത്. 11,000 അമേരിക്കന്‍ സൈനികരും വന്‍ പ്രഹരശേഷിയുള്ള നൂറോളം വിമാനങ്ങളും ഇവിടെയുണ്ട്. ഇറാഖിലെ ഐന്‍ അല്‍-അസദ് വ്യോമതാവളമാണ് അടുത്തത്. ഇറാഖിലെ രണ്ടാമത്തെ വലിയ യുഎസ് സൈനിക വ്യോമതാവളമായിരുന്നു ഇത്. 2500 ഓളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. കൂടാതെ അമേരിക്കയിലെ നിരവധി വന്‍ പടക്കപ്പലുകളും ഇവിടെ എത്തിയിട്ടുണ്ട്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തലല്ല താന്‍ പരിഹാരമാര്‍ഗമായി നിര്‍ദേശിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശദീകരിച്ചിട്ടുണ്ട്. പൂര്‍ണമായും സംഘര്‍ഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച സുരക്ഷാസംഘവുമായി ട്രംപ് ഇറാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസ് സൈന്യത്തെ അയക്കുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. അതിന് മുമ്പ് തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകരുമെന്നും അവര്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ജനങ്ങളെ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് തെഹ്‌റാനില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും ട്രംപ് പറഞ്ഞു. അതിനപ്പുറം തന്റെ ആഹ്വാനത്തിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും യു.എസ് പ്രസഡിന്റ് വ്യക്തമാക്കി.

നേരത്തെ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാനിയന്‍ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ഇറാന്‍ മൊസാദ് ആസ്ഥാനം ആക്രമിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാന്‍ വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തബിരിസില്‍ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു.

ഇറാന്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ സുപ്രധാന അധികാരങ്ങളെല്ലാം സൈന്യത്തിന് ഖമേയി കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ സൈന്യത്തിനും റവല്യൂഷനറി ഗാര്‍ഡിനുമായി സുപ്രധാന ചുമതലകള്‍ നല്‍കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറില്‍ ഖമേനി ഒളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ മുസ്തഫ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ഖമേനിക്കൊപ്പമുണ്ടെന്ന് ഇറാന്‍ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിരൂക്ഷമായ ആക്രമണങ്ങളാണ് ഇറാനിലും ഇസ്രയേലിലുമായി നടക്കുന്നത്.

Tags:    

Similar News