കേരളത്തിലെ നിലപാട് പറയേണ്ടത് സംസ്ഥാനസെക്രട്ടറി; സി.പി.എം. സി.പി.ഐ തര്‍ക്കമില്ല; മുകേഷിന്റെ രാജിയില്‍ ആനി രാജയെ തള്ളി ബിനോയ് വിശ്വം

മുകേഷിന്റെ രാജിയില്‍ ആനി രാജയെ തള്ളി ബിനോയ് വിശ്വം

Update: 2024-08-30 07:06 GMT

തിരുവനന്തപുരം : ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സിപിഎമ്മിലും പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാറിനാണെന്നും സതീശന്‍ തുറന്നടിച്ചു.

ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ ഇടയാക്കും. അതിക്രമം നേരിട്ടവര്‍ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎല്‍എയുടെ രാജിക്കായി പാര്‍ട്ടിയിലെ ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്തൊക്കെയാണ് പറയുന്നത്? സ്ഥാനത്ത് തുടരാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ല. മുകേഷ് രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസില്‍ പാര്‍ട്ടി നിലപാടെടുത്തു. കോടതിയില്‍ അനുകൂല നിലപാടുണ്ടായതു കൊണ്ടാണ് സംരക്ഷിച്ചതെന്നാണ് സതീശന്റെ വിശദീകരണം.

മുകേഷ് രാജിവയ്ക്കില്ലെന്ന നിലപാടിലാണ്. തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണ്. ഘടകകക്ഷികള്‍ രാജിയാവശ്യപ്പെട്ടിട്ടും മുകേഷിനെ സി.പി.എം. സംരക്ഷിക്കുന്നു. സിപിഎം പ്രതിക്കൂട്ടിലാണ്. മുകേഷിന് കുടചൂടി തണല്‍ ഒരുക്കുന്നത് പാര്‍ട്ടിയാണ്. ആരോപണം നേരിട്ട കോണ്‍ഗ്രസ് സംഘടനാ നേതാവിന്റെ രാജി വാങ്ങിയെന്നും വി.ഡി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News