മഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദര്‍ശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി; സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് നല്‍കി ശിവഗിരി മഠം; രാഹുലിനേയും പ്രിയങ്കയേയും വിളിച്ചിട്ട് വന്നില്ല; തനിക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സച്ചിദാനന്ദ നിലപാട് പറയുമ്പോള്‍

Update: 2025-06-25 06:34 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പറഞ്ഞത്, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കികൊണ്ടാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാത്മാഗാന്ധിയുടെ സത്യ സന്ധതയും ആദര്‍ശ ശുദ്ധിയുമുള്ളയാളാണ് പ്രധാനമന്ത്രി. സാത്വിക ശുദ്ധിയുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് ബോധ്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. അദ്ദേഹം ഒരു മതത്തേയും തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും സച്ചിദാനന്ദ പറഞ്ഞു. മോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായാണെന്ന് ചൊവ്വാഴ്ച മഹാത്മ ഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ശിവഗിരി മഠം. കേരള രാഷ്ട്രീയത്തില്‍ അടക്കം ഇത് ചലനമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സ്വാമിയുടെ വാക്കുകളെ എങ്ങനെ കേരളം ചര്‍ച്ച ചെയ്യുമെന്നതാണ് ഇനി നിര്‍ണ്ണായകം.

മോദിയുടെ പ്രവൃത്തിയില്‍ ഒരിക്കലും താന്‍ രാഷ്ട്രീയം കണ്ടിട്ടില്ലെന്ന് സ്വാമി പറഞ്ഞു. ''എനിക്ക് രാഷ്ട്രീയം ഇല്ല. ശിവഗിരിമഠത്തിന് രാഷ്ട്രീയം ഇല്ല. ഞാന്‍ നേരില്‍ കണ്ട കാര്യമാണ്. ഒരു മന്ത്രിമാരുടേയോ പാര്‍ട്ടി നേതാക്കളുടേയോ ബിജെപിക്കാരുടേയോ ആരുടേയും പ്രത്യേകമായ ശുപാര്‍ശയൊന്നും കൂടാതെ തന്നെ അദ്ദേഹം നേരിട്ട് ശിവഗിരി മഠവുമായി ബന്ധപ്പെടുകയും അദ്ദേഹം നേരിട്ട് തന്നെ തീയതി നിശ്ചയിച്ച് അനുവദിക്കുകയുമാണ് ചെയ്തത്. ശിവഗിരിയോടുള്ള വലിയ ആത്മാര്‍ഥതയാണ് അതില്‍നിന്നും നമുക്ക് തെളിഞ്ഞുകാണാന്‍ സാധിക്കുന്നത്. ചാതുര്‍വര്‍ണ്യവ്യവസ്ഥയും ജാതിവ്യവസ്ഥയുമൊക്കെ ഇന്ത്യയെ സംബന്ധിച്ച് തീരാശാപങ്ങളാണ്. ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് അനുസൃതമായിട്ടുള്ള ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല'', സ്വാമി പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

തനിക്കും ശിവഗിരി മഠത്തിനും രാഷ്ട്രീയമില്ലെന്നും ശിവഗിരിയോടുള്ള ആത്മാര്‍ഥതയാണ് മോദിയില്‍ കാണുന്നതെന്നും ചാതുര്‍വര്‍ണ്യ, ജാതിവ്യവസ്ഥകള്‍ നാടിന്റെ ശാപമാണെന്നും സച്ചിദാനന്ദ സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. മോദിയുടെ പ്രവൃത്തിയില്‍ ഒരിക്കലും താന്‍ രാഷ്ട്രീയം കണ്ടിട്ടില്ലെന്ന് സ്വാമി പറഞ്ഞു.ാന്‍ സാധിച്ചിട്ടില്ല', സ്വാമി പറഞ്ഞു. മോദി ഒരു മതത്തേയും തള്ളിപ്പറഞ്ഞതായി ചരിത്രമില്ല. എല്ലാവരേയും ഉള്‍ക്കൊണ്ടാണ് നരേന്ദ്രമോദി പ്രവര്‍ത്തിച്ചത്. പറഞ്ഞതില്‍ രാഷ്ട്രീയമില്ലെന്നും സ്വാമി സച്ചിദാനന്ദ ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഗുരുദേവന്‍-ഗാന്ധിജി കൂടിക്കാഴ്ച ശതാബ്ദിയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തവേയാണ് മോദിയെ പ്രശംസ കൊണ്ട് സ്വാമി പൊതിഞ്ഞത്. ഇത് ചര്‍ച്ചയായ സാഹചര്യത്തിലാണ് വീണ്ടും നിലപാട് വിശദീകരിച്ചത്.

പ്രധാനമന്ത്രിയെ താന്‍ ഗാന്ധിജിയുടെ ആത്മപ്രതീകമായി കാണുന്നു.ഗുരു ഇന്ത്യയുടെ ആത്മാവാണെന്ന് പറഞ്ഞ ആളാണ് നരേന്ദ്ര മോദി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതു പറയുന്നത്. ശിവഗിരി മഠത്തോട് എന്നും ആഭിമുഖ്യമുള്ള ആളാണ് മോദി. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദ്യം വന്നു. ഗുരു-ഗാന്ധിജി ശതാബ്ദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രി നേരിട്ട് അറിയിക്കുകയായിരുന്നു. ആരുടെയും ശുപാര്‍ശ വേണ്ടി വന്നില്ല. ഇങ്ങനെയൊരു പ്രധാനമന്ത്രി ആദ്യമാണ്. ഗുരുവിന്റെ വിശ്വദര്‍ശനം അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഗുരുദേവനോടും ശിവഗിരിയോടും വലിയ ആദരവ് കാണിക്കുന്നു. ശിവഗിരിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെന്നും സ്വാമി സച്ചിദാനന്ദ വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ പറഞ്ഞിരുന്നു.

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മഗാന്ധിയുടെയും സംഭാവനകള്‍ മാതൃകാപരമാണെന്ന് മോദി പറഞ്ഞിരുന്നു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ച ഏറെ പ്രസക്തവും പ്രചോദനകരവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമര്‍പ്പിതരായവര്‍ക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതില്‍ താന്‍ ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്നേഹവം വാത്സല്യവും വലിയ അനുഗ്രഹമാണെന്നും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.

ജാതി മതഭേദചിന്തകള്‍ക്ക് അതീതമായി ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദര്‍ശനം അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ശുപാര്‍ശയില്ലാതെയാണ്് ശ്രീനാരായണ ഗുരു - മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു. ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചുവെങ്കില്‍ തുല്യമായ കാഴ്ചപ്പാടോടുകൂടി, തുല്യമായി ഭേദചിന്തകള്‍ക്ക് അതീതമായി അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ സ്നേഹിച്ചുകൊണ്ടും രാജ്യത്തിന്റെ പുരോഗതിയാണ് വലുതെന്ന് മനസിലാക്കി കൊണ്ടും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിജിയെ ഞങ്ങള്‍ കാണുന്നത് മഹാത്മഗാന്ധിയുടെ തന്നെ ആത്മപ്രതീകമായിട്ടാണ്'- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Tags:    

Similar News