ആഫ്രിക്ക ഭൂഖണ്ഡം രണ്ടായി പിളര്‍ന്ന് മാറുമോ? എത്യോപ്യയ്ക്ക് താഴെ ഭൂമിയില്‍ ആഴത്തിലുള്ള തരംഗങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍; മുഴുവന്‍ ഭൂഖണ്ഡവും പിളര്‍ന്നു മാറിയേക്കാം; പുതിയ സമുദ്രവും ഉയര്‍ന്ന് വരുമെന്ന് ഗവേഷകര്‍

ആഫ്രിക്ക ഭൂഖണ്ഡം രണ്ടായി പിളര്‍ന്ന് മാറുമോ?

Update: 2025-06-26 06:10 GMT

ജോഹന്നാസ്ബര്‍ഗ്: ആഫ്രിക്ക ഭൂഖണ്ഡം രണ്ടായി പിളര്‍ന്ന് മാറുകയാണോ. ഒരു സംഘര്‍ഷം ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ് ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എത്യോപ്യക്ക് താഴെയായിട്ടാണ് ഭൂമിക്കടയില്‍ ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്ക് മുതല്‍ തെക്ക് വരെ ഒരു വലിയ വിള്ളല്‍ വീഴുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒടുവില്‍ മുഴുവന്‍ ഭൂഖണ്ഡവും വിഭജിക്കപ്പെടാം എന്നും മുന്നറിയിപ്പുണ്ട്.

ആഫ്രിക്കയുടെ കഴിക്കന്‍ മേഖല ഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍പെട്ട് പോകുമെന്നും കരുതപ്പെടുന്നു. എത്യോപ്യക്ക് താഴെ വളരെ ആഴത്തില്‍ പാറക്കെട്ടുകള്‍ വന്‍, തോതില്‍ ഉരുകി മാറുകയാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്വാന്‍സി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ ഒരു വിള്ളല്‍ രൂപം കൊള്ളുമ്പോള്‍ ഒരു പുതിയ സമുദ്രവും ഉയര്‍ന്ന് വരും എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ഭൂമിക്കടിയില്‍ ഉണ്ടാകുന്ന പിളര്‍പ്പ് വളരെ മന്ദഗതിയിലായിരിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. പ്രതിവര്‍ഷം അഞ്ച് മുതല്‍ 16 മില്ലീ മീറ്റര്‍ വരെ ആയിരിക്കും പിളര്‍പ്പ് ഉണ്ടാകുക. ഏതായാലും ആഫ്രിക്ക ഭൂഖണ്ഡം പിളര്‍ന്ന് മാറുന്ന പ്രക്രിയ പൂര്‍ത്തിയാകാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളെടുക്കും എന്നതാണ് സത്യം. ഈ പിളര്‍പ്പ് ഏദന്‍ ഉള്‍ക്കടലില്‍ ആയിരിക്കും തുടക്കം കുറിക്കുക. കിഴക്കന്‍ ആഫ്രിക്കയിലെ മലാവി തടാകം, തുര്‍ക്കാന തടാകം തുടങ്ങിയ വലിയ ജലാശയങ്ങളുടെ മധ്യത്തിലൂടെ ആയിരിക്കും ഭൂഖണ്ഡം പിളര്‍ന്ന് മാറുന്നത്.

അഞ്ച് മുതല്‍ 10 ദശലക്ഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആഫ്രിക്ക രണ്ട് ഭൂഖണ്ഡങ്ങള്‍ ചേര്‍ന്നതായിരിക്കും. ഈജിപ്ത്, അള്‍ജീരിയ, നൈജീരിയ, ഘാന, നമ്പിയ തുടങ്ങിയ 54 ആധുനിക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന വലിയ ഭൂഖണ്ഡം പടിഞ്ഞാറ് ഭാഗത്ത് ഉണ്ടാകും. അതേസമയം, കിഴക്കുള്ള ചെറിയ ഭൂഖണ്ഡത്തില്‍ സൊമാലിയ, കെനിയ, ടാന്‍സാനിയ, മൊസാംബിക്, എത്യോപ്യയുടെ ഒരു വലിയ ഭാഗം എന്നിവ ഉള്‍പ്പെടും. പഠനത്തിനായി, അഫാര്‍ മേഖലയിലുടനീളമുള്ള 130 ലധികം അഗ്നിപര്‍വ്വത സാമ്പിളുകള്‍ ഗവേഷകര്‍ ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News