പെര്‍ത്തില്‍ ബൗളര്‍മാരുടെ വാഴ്ച്ച; ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 132ന് പുറത്ത്; രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകര്‍ച്ച; പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

പെര്‍ത്തില്‍ ബൗളര്‍മാരുടെ വാഴ്ച്ച; ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 132ന് പുറത്ത്

Update: 2025-11-22 06:49 GMT

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 40 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ 172 റണ്‍സിന് മറുപടിയായി 132 റണ്‍സ് നേടാനേ ഓസീസിന് കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് ലീഡ് നില 150 കടത്തിയിട്ടുണ്ട്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗസ് അറ്റ്കിന്‍സനുണം (36), ബ്രൈഡന്‍ കഴ്‌സും (36) ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിക്കുന്നത്.

ഒമ്പതിന് 123 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ട്രേലിയക്ക് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. നാല് റണ്‍സ് നേടിയ നേഥന്‍ ലിയോണിനെ ബ്രൈഡന്‍ കാഴ്‌സ്, ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് ഇന്നും സ്‌കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് വീണു. കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് തന്നെ ഇത്തവണയും ഓസീസിനായി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ആദ്യ ഓവറിലെ അഞ്ചാംപന്തില്‍ ഒറ്റക്കൈയില്‍ ഡൈവ് ചെയ്‌തെടുത്ത മനോഹര ക്യാച്ചിലൂടെയാണ് ക്രൗലിയെ കൂടാരം കയറ്റിയത്.

ആദ്യദിനം വീണത് 19 വിക്കറ്റുകള്‍

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ആതിഥേയരായ ആസ്‌ട്രേലിയ 172 റണ്‍സിലൊതുക്കി. പാറ്റ് കമ്മിന്‍സില്ലാത്ത ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആതിഥേയര്‍ക്കായി ഏഴ് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് പക്ഷേ പിഴച്ചു. ഇംഗ്ലീഷ് നായകന്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഒമ്പതിന് 123 എന്ന നിലയിലാണ് ആസ്‌ട്രേലിയ ഒന്നാംദിനം അവസാനിപ്പിച്ചത്. ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും പകുതി തീര്‍ന്ന അവസ്ഥയിലാണ് ആഷസിലെ ആദ്യ പോരാട്ടം. ആറോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് ബെന്‍ സ്റ്റോക്ക്‌സ് അഞ്ച് വിക്കറ്റ് നേടിയത്.

രണ്ടാം സെഷനോടെ ഇംഗ്ലണ്ടിനെ ഓസീസ് ചുരുട്ടിക്കെട്ടിയിരുന്നു. 58 റണ്‍സ് വഴങ്ങിയാണ് കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ട നടത്തി സ്റ്റാര്‍ക്ക് സ്റ്റാറായത്. വിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും പതിവ് പോലെ ബാസ്ബാള്‍ ശൈലിയില്‍ റണ്‍റേറ്റില്‍ ഇംഗ്ലണ്ട് മികവ് പുലര്‍ത്തി. ഒരോവറില്‍ 5.23 എന്നതായിരുന്നു റണ്‍റേറ്റ്. ഹാരി ബ്രൂക്കും (52) ഒലി പോപുമാണ് (46) ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ 55 റണ്‍സ് ചേര്‍ത്തു.

സാക് ക്രോളിയെ പൂജ്യത്തിന് പുറത്താക്കി ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് മിച്ചല്‍ സ്റ്റാര്‍ക്ക് പ്രഹരമേല്‍പ്പിച്ചു. ആദ്യ അഞ്ചോവറില്‍ ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (പൂജ്യം) എന്നിവരെയും സ്റ്റാര്‍ക്ക് പുറത്താക്കി. ലഞ്ചിന് ശേഷം നാല് വിക്കറ്റ് കൂടി നേടി. ഫീല്‍ഡിങ്ങിനിടെ ടോയ്‌ലറ്റ് ബ്രേക്കെടുത്ത് ഖവാജ പവിലിയനിലേക്ക് മടങ്ങിയപ്പോഴായിരുന്നു ഇംഗ്ലണ്ട് ടീം ഓള്‍ഔട്ടായത്. ചട്ടമനുസരിച്ച് പുറത്തിരുന്ന അത്രയും സമയം കഴിഞ്ഞു മാത്രമേ തിരിച്ചെത്താനാകുമായിരുന്നുള്ളൂ. അതിനാല്‍ ഖവാജക്ക് പകരം മൂന്നാം നമ്പറിലിറങ്ങേണ്ട മാര്‍നസ് ലബുഷെയിനാണ് ഓപണറായത്.

അരങ്ങേറ്റക്കാരന്‍ ജേക് വെതറാള്‍ഡായിരുന്നു മറുതലക്കല്‍. ആദ്യ ഓവറില്‍തന്നെ വെതറാള്‍ഡിനെ ജോഫ്രെ ആര്‍ച്ചര്‍ പുറത്താക്കി. നിശ്ചിത സമയമാകാത്തതിനാല്‍ ഖവാജക്ക് മൂന്നാമനായും ബാറ്റിങ്ങിനിറങ്ങാനായില്ല. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് എത്തിയത്. പിന്നീട് 14 ഓവറുകള്‍ക്ക് ശേഷം ലെബുഷെയിന്‍ പുറത്തായ ശേഷമാണ് നാലാം നമ്പറില്‍ ഖവാജ എത്തിയത്. 26 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ അലക്‌സ് കാരിയാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. കാമറൂണ്‍ ഗ്രൗന്‍ 24ഉം ട്രാവിസ് ഹെഡ് 21ഉം റണ്‍സ് നേടി.

Tags:    

Similar News