കൊച്ചി: 'തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ.'- ഗോഡ്്‌സെയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന വാര്‍ത്ത പങ്കുവച്ച് കൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള എഴുത്തുകാരി കെ ആര്‍ മീരയുടെ കുറിപ്പിന് രൂക്ഷ വിമര്‍ശനം. എഴുത്തുകാരി സുധ മേനോനും, ടി സിദ്ധിക്ക് എം എല്‍ എയും അടക്കമുളളവര്‍ മീരയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി വിമര്‍ശനപ്പെരുമഴ തീര്‍ത്തു. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മീര, സുധ മേനോന് മറുപടി നല്‍കി.

മീററ്റില്‍ ഗോഡ്സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ക ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മീററ്റിലാണ് നാഥുറാം ഗോഡ്‌സെയ്ക്ക് ആദരം അര്‍പ്പിച്ചത്. ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം തീരുമാനമെടുത്തിരുന്നു. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.



'വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് ആയിപ്പോയി. 75 വര്‍ഷമായി ഗാന്ധിജിയുടെ ആത്മാവിനെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ നെഹ്റുവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുമല്ലോ? എന്താണ് ഗാന്ധിജിയെ തുടച്ചു നീക്കാന്‍ കോണ്‍ഗ്രസ് ചെയ്തത് എന്ന് വസ്തുതകളുടെ പിന്‍ബലത്തോടെ പറയു. സംഘപരിവാര്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നല്‍കുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ്. ഞാന്‍ അടക്കമുള്ള ഗാന്ധിയന്‍ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങേയറ്റം അപമാനകരമായ പോസ്റ്റിനോട് പ്രതിഷേധം അറിയിക്കുന്നു ചേച്ചീ'- സുധ മേനോന്റെ കമന്റ് ഇങ്ങനെ.

കെ ആര്‍ മീരയുടെ മറുപടി:

സുധയുടെ രോഷം എനിക്കു മനസ്സിലാകും. അതേ രോഷം കൊണ്ടുതന്നെയാണു ഞാനും എഴുതിയത്. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാല്‍ കഞ്ഞികുടിക്കാന്‍ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പറഞ്ഞതിന്റെ റിപ്പോര്‍ട്ടുകള്‍ എത്ര വേണമെങ്കിലും കിട്ടും. ഗാന്ധിജിയെ അധിക്ഷേപിച്ചാല്‍ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കില്ലെന്ന ഉറപ്പിന്‍മേല്‍

ഗാന്ധിജിയുടെ ഓര്‍മയും പ്രസക്തിയും നിലനിര്‍ത്താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയാണ് എന്നു സുധ പറഞ്ഞു തരൂ.കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരെ പ്രകോപിപ്പിക്കാന്‍ തന്നെയാണ് ഈ പോസ്റ്റ്. ഗാന്ധിജിയും ഗാന്ധിജി മുന്നോട്ടു വച്ച ഗ്രാമസ്വരാജും അക്രമരാഹിത്യവും ഇല്ലെങ്കില്‍ ഇന്ത്യ ഇല്ല. ഈ രണ്ട് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാട്ടി, കാട്ടിക്കൊണ്ടിരിക്കുന്നു.

എന്തു കാരണം കൊണ്ടായാലും കെ ആര്‍ മീരയെ പ്പോലൊരു നോവലിസ്റ്റിന്റെ ഈ പ്രസ്താവന ക്രൂരമാണെന്നാണ് സി പി ജോണ്‍ കുറിച്ചത്. ഗോഡ്സെയിസ്റ്റുകള്‍ക്ക് പാല്‍പ്പായസമാണ്:

അതില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നും ജോണ്‍ കുറിച്ചു. സ്വാഭാവികം എന്നാണ് മീരയുടെ മറുപടി.




ഫിക്ഷന്‍ എഴുതാന്‍ നിങ്ങള്‍ക്ക് നല്ല കഴിവുണ്ട്, ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്നാണ് ടി സിദ്ധിഖ് എം എല്‍ എയുടെ കമന്റ്

ഫിക്ഷന്‍ മാത്രമല്ല, നോണ്‍ഫിക്ഷനും എഴുതാന്‍ എനിക്ക് അറിയാമെന്നാണ് മീരയുടെ മറുപടി. 'കോണ്‍ഗ്രസുകാര്‍ താഴേത്തട്ടില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകര്‍ ആകണമെന്നു താങ്കള്‍ ജനുവരി പന്ത്രണ്ടിനു പ്രസംഗിച്ചതായി മാധ്യമം ഓണ്‍ലൈനില്‍ കണ്ടു. അതു മാത്രമാണ് ഈ അടുത്ത കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവില്‍നിന്നു കേട്ട സെന്‍സിബിള്‍ പ്രസ്താവന. താങ്കളോടു കോണ്‍ഗ്രസ് കടപ്പെട്ടിരിക്കുന്നു.'




'പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കുമെന്നും ഗാന്ധിയെ കൊന്ന ആര്‍ എസ് എസിനെ എന്നും ചേര്‍ത്ത് നിര്‍ത്തിയ പാരമ്പര്യമാണെങ്കിലും അവസാന കാലഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് ആയിരുന്ന സീതാറാം യച്ചൂരിക്ക് കാര്യങ്ങള്‍ മനസ്സിലായിരുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ വിമര്‍ശനം.


ശ്രീമതി മീര കോണ്‍ഗ്രസ് ആവണം എന്ന് പറയില്ല, പക്ഷെ കമ്മ്യൂണിസ്റ്റ് ആയി നിലനില്‍ക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. പിണറായിസ്റ്റ് ആവാന്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളില്‍ എത്തിക്കും. ഗാന്ധിയെ കൊന്ന ആര്‍. എസ്.എസിനെ എന്നും ചേര്‍ത്ത് നിര്‍ത്തിയ പറമ്പര്യമാണെങ്കിലും അവസാന കാലഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് ആയിരുന്ന സീതാറാം യച്ചൂരിക്ക് കര്യങ്ങള്‍ മനസ്സിലായിരുന്നു. പിണറായിസ്റ്റ് ആവൂമ്പോഴാണ് ആര്‍എസ്എസിനെ കാണുന്ന എ.ഡി.ജി.പി മാരോക്കെ ഡി.ജി.പി. മാരായി മാറുമ്പോള്‍ നഷ്ടപ്പെടുന്ന ശബ്ദം ഇങ്ങനൊക്കെ പുറത്ത് വരുന്നത്. നിങ്ങളൊക്കെ ആണ് കമ്മ്യൂണിസത്തിന്റെ ആരാച്ചാര്‍ ആവുന്നത്

മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ കെ എസ് യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. കേരളാ വര്‍മ്മ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കെഎസ് യു പ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാര്‍ത്ഥിയെ കസേരകള്‍ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെടുത്തി കൂടിയാണ് കെ ആര്‍ മീരയുടെ പോ്‌സ്‌റ്റെന്ന് ചിലര്‍ കമന്റുകളില്‍ സൂചിപ്പിക്കുന്നുണ്ട്.


Sfi പിള്ളേര്‍ക്ക് തിരിച്ചു രക്ഷപ്രവര്‍ത്തനം കിട്ടുന്നതൊക്കെ വിഷമം ഈ പോസ്റ്റ് രൂപത്തില്‍ പുറത്തു ചാടി

എസ്എഫ്‌ഐ കുഞ്ഞുങ്ങള്‍ ഓടി നടന്ന് അടി വാങ്ങുന്നതിന്റെ വിഷമം മീരേച്ചി പോസ്റ്റിലൂടെ കാണിക്കുന്നതാണ്.??

ഗാന്ധി മാത്രമല്ല സുഭാഷ് ചന്ദ്രബോസും കോണ്‍ഗ്രസ് ആയിരുന്നു മീരേച്ചി





എല്ലാവര്‍ക്കും മറുപടിയായി കെ ആര്‍ മീര മറ്റൊരു പോസ്റ്റ് കൂടി ഇട്ടു