സ്റ്റോപ്പിറ്റ്.. എന്ന് അലറി ഡെസ്‌ക്കില്‍ കൈ ആഞ്ഞടിച്ചു ദേഷ്യം കൊണ്ട് വിറച്ച് സുജയ പാര്‍വ്വതി; അതൊക്കെ നിങ്ങള്‍ കൈയില്‍ വെച്ചാല്‍ മതിയെന്ന് അരുണ്‍ കുമാര്‍; അതൊക്കെ നിങ്ങള്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് തര്‍ക്കുത്തരവുമായി സുജയ; റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പൊരിഞ്ഞ അടി; റേറ്റിംഗില്‍ കൂട്ടാനുള്ള നാടകമെന്ന് സോഷ്യല്‍ മീഡിയ

സ്റ്റോപ്പിറ്റ്.. എന്ന് അലറി ഡെസ്‌ക്കില്‍ കൈ ആഞ്ഞടിച്ചു ദേഷ്യം കൊണ്ട് വിറച്ച് സുജയ പാര്‍വ്വതി

Update: 2025-06-26 05:53 GMT

തിരുവനന്തപുരം: മലയാളം ചാനല്‍ ലോകത്ത് പോര് മുറുകുകയാണ്. ഒന്നാം സ്ഥാനത്തിനായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ് പോരാട്ടം. വാര്‍ത്തയുടെ ആധികാരികതയുമായി ഏഷ്യാനെറ്റ് ന്യൂസ് ഇടക്കാലം കൊണ്ട് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍ റിപ്പോര്‍ട്ടറിന് തിരിച്ചടിയേറ്റിരുന്നു. ഇതോടെ വീണ്ടും റേറ്റിംഗ് ഉയര്‍ത്താനുള്ള തന്ത്രങ്ങളുമായി ചാനല്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ നടന്ന കൊമ്പുകോര്‍ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നാടകമെന്ന വിധത്തിലാണ്.

റിപ്പോര്‍ട്ടറിന്റെ മുഖമായ അരുണ്‍കുമാറും സുജയ പാര്‍വ്വതിയും തമ്മിലാണ് പക്ഷം പിടിച്ച തമ്മില്‍ കോര്‍ത്തത്. കാവിക്കൊടി പിടിച്ച ഭാരതാംഭ ചിത്രവും ഗവര്‍ണര്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍, ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസ്, സ്മൃതി പരുത്തിക്കാട് എന്നിവരാണ് ഇരുവര്‍ക്കും ഒപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

ചര്‍ച്ച പുരോഗമിക്കവേയാണ് ജനതാപാര്‍ട്ടി, സിപിഎം ബന്ധം ചര്‍ച്ചകളില്‍ നിറഞ്ഞപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കിച്ച് അടിയുടെ വക്കില്‍ എത്തിയത്. കേരളാ ഗവര്‍ണര്‍ അടിയന്തരാവസ്ഥയെ കുറിച്ചും സിപിഎം സഹകരണത്തെ കുറിച്ചും പറഞ്ഞതോടെയാണ് അരുണ്‍കുമാര്‍ തര്‍ക്കിച്ചത്. വിഷയത്തില്‍ സുജയ സംസാരിക്കവേ അരുണ്‍കുമാര്‍ ഇടപെട്ട് സംസാരിക്കവേയാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്. ആര്‍എസ്എസുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചതും സഹകരിച്ചതുമെന്നാണ് സുജയ വാദിച്ചത്. എന്നാല്‍ അങ്ങനെയല്ല ചരിത്രമെന്നും ജനസംഘവുമായി ചേര്‍ന്നാണെന്നാണ് അരുണ്‍കുമാറും തര്‍ക്കിച്ചത്.

ഇതോടെ ആദ്യം ബഹുമാനത്തോടെ താന്‍ പറയാത്ത കാര്യം തന്നിലേക്ക് ചേര്‍ക്കേണ്ടെന്ന് പറഞ്ഞാണ് സുജയ രംഗത്തുവന്നത്. എന്നാല്‍, അരുണ്‍ വഴങ്ങാതെ വന്നതോടെ സുജയ പാര്‍വതി ഡെസ്‌ക്കില്‍ കൈ ആഞ്ഞടിച്ചു കൊണ്ട് സ്റ്റോപ്പിറ്റ് എന്നറലറുകയായിരന്നു. ഇതോടെ അതൊക്കെ നിങ്ങള്‍ കൈയില്‍ വെച്ചാല്‍ മതിയെന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. ആര്‍എസ്എസ് ശാഖയില്‍ കാ്ണിക്കുന്ന പരിപാടി ഇവിടെ കാണിക്കേണ്ടെന്നാണ് പറഞ്ഞത്. എന്റെ അവസമാണ് താങ്കള്‍ക്ക് പറയേണ്ടെന്നായി സുജയ പറഞ്ഞത്. തുടര്‍ന്ന് സുജയ തന്റെ വാദം തുടര്‍ന്നു.


Full View

ഡോക്ടര്‍ അരുണിന്റെ പൊന്നോമന മക്കളായ എസ്എഫ്‌ഐ കുഞ്ഞുങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങളുമായി തര്‍ക്കങ്ങളുമായി രംഗത്തു വന്നിരിക്കുന്നത് എന്നാണ് സുജയ പറഞ്ഞത്. തുടര്‍ന്നങ്ങോട്ടും തര്‍ക്കം തുടര്‍ന്നു. വ്യക്തിപരമായി അധിക്ഷേപം നടത്തരുതെന്നും അരുണ്‍കുമാര്‍ പറഞ്ഞു. എസ്എഫ്‌ഐ നടത്തിയ പോരാട്ടത്തിന്റെ ഏഴയലത്ത് വരില്ല ആര്‍എസ്എസ് പോരാട്ടമെന്നാണ് അരുണ്‍ വാദിച്ചത്. ചരിത്രല്ല, വര്‍ത്തമാനാണ് ഇവിടെ സംസാര വിഷയമെന്നും പറഞ്ഞ് സുജയയും പറഞ്ഞു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വ്യക്തിപരമായ തര്‍ക്കമായിരുന്നു ചര്‍ച്ചയില്‍ നിറഞ്ഞത്. ഡോ. അരുണ്‍ വിചാരിച്ച നിലയില്‍ ചര്‍ച്ച മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നു. അതിന് തയ്യാറല്ലെന്നാണ് സുജയയുടെ നിലപാട്. ഇതിനിടെ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ആന്റോ ഇടപെട്ടു സംസാരിച്ചു. പ്രേക്ഷകര് കാണുന്നുണ്ടെന്നും തര്‍ക്കത്തില്‍ അടിസ്ഥാനമില്ലെന്നുമാണ് ആന്റോ വാദിച്ചത്. സെറ്റിട്ട ചര്‍ച്ചയാണെന്ന് പ്രേക്ഷകര്‍ ധരിക്കുമെന്നും ആന്റോ പറഞ്ഞു.

അതേസമയം ഇത്രയും സമയം ചര്‍ച്ചയില്‍ പങ്കെടുത്ത ജിമ്മി ജെയിംസും സ്മൃതി പരുത്തിക്കാടും നിശബ്ദായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതില്‍ ആന്റോ അഗസ്റ്റിന്‍ പ്രേക്ഷകരോട് ക്ഷമ പറയുകയും ചെയ്തു. അവര്‍ തമ്മിലുള്ള തര്‍ക്കം അവര്‍ തീര്‍ക്കട്ടെ എന്നതായിരുന്നു ഇവരുടെ നിലപാട്. ഈ തമ്മിലടിയെ കുറിച്ചു സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ഉടലെടുത്തിട്ടുണ്ട്. മീറ്റ് ദ എഡിറ്റേഴ്‌സിലെ ചര്‍ച്ച ആസൂത്രിതമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.

Tags:    

Similar News