'അവര്‍ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു; ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?; തൊലിക്കട്ടി സമ്മതിക്കണം; ഷെയിം ഓണ്‍ യു...!'; ആ പ്രാങ്കിൽ പുലിവാല് പിടിച്ച് ആർ ജെ അഞ്ജലി; മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനം; ചർച്ചയായി നടിയുടെ കമെന്റ്!

Update: 2025-06-17 13:17 GMT

ഴിഞ്ഞ ദിവസമാണ് ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ചെയ്ത് വലിയൊരു വിവാദത്തിൽ പെട്ടിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അഞ്ജലിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ റേഡിയോ ജോക്കി, ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്ന റേറ്റ് ചോദിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്ന് ചോദിച്ചതാണ് വലിയ വിവാദത്തിൽ കലാശിച്ചിരിക്കുന്നത്. ഇപ്പോഴിതാ, അഞ്ജലിയെ അതിരൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നടി ഗീതി സംഗീത. 'അവര്‍ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?. നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം എന്നാണ് നടി വിമർശിച്ചിരിക്കുന്നത്.

നടിയുടെ വാക്കുകൾ...

'ഷെയിം ഓണ്‍ യു ആര്‍ ജെ അഞ്ജലി. അവര്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു.നിങ്ങള്‍ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ശേഷം, അവര്‍ കാള്‍ കട്ട് ചെയ്തപ്പോള്‍ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങള്‍ ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവര്‍ ആ കോള്‍ കട്ട് ചെയ്തതും വീണ്ടും ആ നമ്പറിന്‍ നിന്നും വിളിച്ചപ്പോള്‍ എടുക്കാതിരുന്നതും.

ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെയല്ലാതെ അവര്‍ക്ക് അത് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുമോ? ഇതിലൂടെ എന്ത് മെസേജ് ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താനാണ് ഈ നാടകം..!??", എന്നായിരുന്നു ഗീതി സംഗീതയുടെ വിമർശനം.

അതിനിടെ, ആർ ജെ അഞ്ജലി ഖേദം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മാന്യമായി തൊഴില്‍ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നത്. ഇതോടെ, അഞ്ജലി മാപ്പുപറഞ്ഞ് രംഗത്തെത്തി. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. ഇനി തന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആര്‍.ജെ അഞ്ജലി പറഞ്ഞു.

Tags:    

Similar News