കൊലപാതകത്തിന് മുന്‍പ് വരെ വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമായി രേഖയുമൊപ്പമുള്ള ഫോട്ടോ; ശേഷം 'ലോക സമസ്ത സുഖിനോ ഭവന്തു'; സംശയ രോഗം മൂത്ത് ഭാര്യയെയും അമ്മയെയും കൊന്ന പ്രേംകുമാര്‍ സമസ്ത ലോകത്തിനും നന്മ നേര്‍ന്ന് ഒളിച്ചു കടന്നത് ഉത്തരാഖണ്ഡിലേക്ക്; പുണ്യ ഭൂമിയിലെത്തിയ ശേഷം പരലോകത്തേക്കും! സൈക്കോ കില്ലറുടെ മരണകാരണം അവ്യക്തം..

Update: 2025-06-12 07:14 GMT

തൃശ്ശൂർ: പടിയൂർ ഇരട്ട കൊലപാത കേസിലെ പ്രതിയായ പ്രേം കുമാറിനെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡലെ കേദര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തയിത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് മുൻപ് വരെ രേഖയുമൊപ്പമുള്ള ഫോട്ടോയായിരുന്നു പ്രേം കുമാറിന്റെ വാട്സാപ്പ് പ്രൊഫൈൽ ചിത്രം. പിന്നീട് ആ ചിത്രം മാറ്റി. രേഖയെയും അമ്മ മണിയേയും കൊലപ്പെടുത്തിയ ശേഷം ഇത് ലോക സമസ്ത സുഖിനോ ഭവന്തു എന്നെഴുതിയ ചിത്രമായി പ്രേം കുമാർ മാറ്റി. ഇരട്ട കൊലപാതകത്തിന് ശേഷം സമസ്ത ലോകത്തിനും നന്മ ചേർന്ന് കാണാമറത്ത് പോയ പ്രേം കുമാറിനായി പോലീസ് വലവിരിച്ചിരിക്കെയാണ് മരണ വാർത്ത പുറത്ത് വരുന്നത്.

പ്രമേഹ രോഗിയാണ് പ്രേംകുമാർ. പ്രമേഹം കൂടി തളർന്ന് വീണതിനെ തുടർന്ന് ദിവസങ്ങളോളം രേഖയുടെ വീട്ടിൽ ഇയാൾ ചികിത്സയിലായിരുന്നിട്ടുണ്ട്. ആത്മഹത്യയാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. നേരത്തെ കൊടുംകുറ്റവാളിയായ ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രേംകുമാറിനെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ. ഭാര്യയെ കൊലപ്പെടുത്തി കാമുകിയ്ക്കൊപ്പം സ്ഥിരതാമസം ആരംഭിച്ച പ്രേംകുമാര്‍ പോലീസ് അന്വേഷണം ശക്തമായതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു.

ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. കാക്കനാട് ഒരു ബാറിൽ മാനേജരായി ജോലി നോക്കുന്ന സമയത്താണ് രേഖയുമായി പരിചയത്തിലാകുന്നത്. സൂത്രശാലിയായ ക്രിമിനലാണ് പ്രേംകുമാറെന്നാണ് പോലീസ് വ്യക്തമാക്കിയത്. 2019-ല്‍ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ആറുമാസത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്.

പ്രേംകുമാര്‍ ഭാര്യ രേഖയുടെ അമ്മ മണിയുടെ പേരിലും മൊബൈല്‍ സിം എടുപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ സിംകാര്‍ഡുമായായാണ് പ്രേംകുമാര്‍ ഒളിവില്‍ പോയതെന്നാണ് പുറത്തുവന്ന വിവരം. രേഖയ്ക്കുവേണ്ടിയാണെന്ന് വിശ്വസിപ്പിച്ചാണിതെന്ന് സഹോദരി പോലീസിനെ അറിയിച്ചു. പ്രേംകുമാര്‍ സ്വന്തം ഫോണ്‍ വളരെ കുറച്ചേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. ഭാര്യയുടെ ഫോണ്‍ ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്. രേഖയുടെ ഫോണില്‍നിന്ന് പലരെയും പ്രേംകുമാര്‍ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News