17 വര്‍ഷത്തിനിടെ ഗസ്സയില്‍ 7 ലക്ഷത്തിന്റെ ജനസംഖ്യാ വര്‍ധന; വാര്‍ഷിക വര്‍ദ്ധന നിരക്ക് 2.7 ശതമാനം; എന്നിട്ടും പറയുന്നത് ഇസ്രയേല്‍ വംശഹത്യ ചെയ്യുന്നുവെന്ന്; കുട്ടികളുടെ കൂട്ടപ്പട്ടിണി മരണങ്ങള്‍ സത്യമോ? സിംഗപ്പൂര്‍ ആവേണ്ട ഗസ്സയെ തകര്‍ത്തതാര്? ഹമാസ് നുണബോംബുകള്‍ വീണ്ടും പൊളിയുമ്പോള്‍!
ഹമാസ് നുണബോംബുകള്‍ വീണ്ടും പൊളിയുമ്പോള്‍!
പട്ടിണി രൂക്ഷമായ സുഡാന്‍, നൈജീരിയ, സൊമോലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? മെലിഞ്ഞ് എല്ലുന്തി ഇപ്പോള്‍ വീണുപോവും എന്ന രീതിയില്‍ നടന്നു നീങ്ങുന്ന പേക്കോലം പോലത്തെ മനുഷ്യര്‍. എന്നാല്‍ ഗസ്സയില്‍ നിന്ന് വരുന്ന സമരത്തിന്റെയും, പ്രതിഷേധത്തിന്റെയുമെല്ലാം വീഡിയോകള്‍ നോക്കുക. അവിടെ ആഫ്രിക്കയിലേതുപോലെ പ്രശ്നം കാണുന്നുണ്ടോ?
ഒരു സ്ഥലത്ത് പട്ടിണിയാണെങ്കില്‍ അത് ആദ്യം പ്രതിഫലിക്കുന്നത് അവിടുത്തെ അമ്മമാരില്‍ ആയിരിക്കും. കാരണം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തിട്ട് മാത്രമേ അമ്മമാര്‍ ഭക്ഷണം കഴിക്കുകയുള്ളൂ. എന്നാല്‍ ഫലസ്തീനിലെ വീഡിയോകളില്‍ നാം സാധാരണ കാണുന്ന ആര്‍ക്കും ഭക്ഷണം കിട്ടാത്തതിന്റെ പ്രശ്നം പ്രകടമല്ല. എന്നുമാത്രവുമല്ല 10-25 കിലോ ഭാരമുള്ള കിറ്റുമായി പലരും പുഷ്പം പോലെ ഓടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചില വീഡിയോകളില്‍ കുട്ടികളടക്കം ഗസ്സയില്‍ ഭക്ഷണത്തിന് വേണ്ടി മത്സരിക്കുന്നതും, ക്യൂ നില്‍ക്കുന്നതും കാണാം. പക്ഷേ ഈ കുട്ടികള്‍ പോലും ആഫ്രിക്കന്‍ കുട്ടികളില്‍ നിന്ന് വ്യത്യസ്തരാണ്.
48 മണിക്കൂര്‍ കഴിഞ്ഞാല്‍ 14,000 കുട്ടികള്‍ പട്ടിണി കിടന്നു മരിക്കും എന്ന് യുന്‍ പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇതുവരെ അത്തരം കൂട്ടപട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപ്പോള്‍ ഗസ്സയില്‍ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്. കേരളത്തിലടക്കം വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്, ഗസ്സയിലെ കുട്ടികള്‍ പട്ടിണിമൂലം മരിക്കയാണെന്നും, ഇസ്രയേല്‍ ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നുവെന്നുമാണ്. ഇതിന്റെ വസ്തുതകള്‍ ഇപ്പോള്‍ കുറേ നിഷ്പക്ഷ മാധ്യമങ്ങളുടെ ഇടപെടലിന്റെ ഫലമായി ലോകം അറിയുന്നുണ്ട്.
പുറമേക്ക് കാണുന്നതുപോലെ അമ്പതിനായിരത്തോളം സായുധ ഭടന്‍മാരുള്ള ഒരു സംഘടനമാത്രമല്ല ഹമാസ്. ലോകമെമ്പാടും ഹമാസിന് വേരുകളുണ്ട്. കൃത്യമായ പ്രൊപ്പഗന്‍ഡാ ഫാക്ടറിയുള്ള സംഘടന കൂടിയാണ് ഹമാസ്. എതിരാളികളെ ഏത് മ്ലേച്ഛമായ രീതിയില്‍ കരിതേച്ച് കാണിക്കാനും, തങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ എല്ലാം മറച്ചുവെച്ച് സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കാനുമുള്ള വലിയ പ്രൊപ്പഗന്‍ഡാ ടീമും അവര്‍ക്ക് ഒപ്പമുണ്ട്. പക്ഷേ ഇപ്പോള്‍ അവരുടെ നുണബോംബുകള്‍ ഒന്നൊന്നായി പൊളിയുകയാണ്. പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് മാത്രം. ഇപ്പറഞ്ഞതിന് അര്‍ത്ഥം ഗസ്സയില്‍ പട്ടിണിയില്ലെന്നോ, ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികളടക്കം കൊല്ലപ്പെടുന്നില്ല എന്നതോ അല്ല. പക്ഷേ കുട്ടപ്പട്ടിണിമരണം, വശംഹത്യ എന്നതൊക്കെ പെരുപ്പിച്ച കണക്കുകള്‍ മാത്രമാണ്.
ഗസ്സയിലും ജനസംഖ്യ കുതിച്ചുയരുന്നു
അടുത്ത കാല്‍നൂറ്റാണ്ടിനുള്ളില്‍ ലോകത്തിലെ ഏറ്റവു വലിയ മതമായി ഇസ്ലാം മാറും എന്ന പ്രവചനം ശരിവെക്കയാണ് പുതിയ പഠനങ്ങള്‍. ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ഇസ്ലാംമത വിശ്വാസികളില്‍ യുവാക്കളുടെ എണ്ണം കൂടുതലായതും ഉയര്‍ന്ന ജനനനിരക്കുമാണ് ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത്.
ഇതിന്റെയൊരു തുടര്‍ച്ച തന്നെയാണ് ഗസ്സയിലും സംഭവിക്കുന്നത്. പക്ഷേ 1967 മുതല്‍ ലോകം കേട്ടുതുടങ്ങിയ കാര്യമാണ് ഇസ്രയേല്‍, ഫലസ്തീനികളെ വംശഹത്യചെയ്യുന്നുവെന്ന്. പക്ഷേ ജനസംഖ്യാ കണക്കുകള്‍ ഈ വംശഹത്യവാദത്തെ സാധൂകരിക്കുന്നില്ല. കണക്കുകള്‍ പ്രകാരം, ഗസ്സയിലെ 2008-ലെ ജനസംഖ്യ 1.48 മില്യണ്‍ ആണ്. അതായത് 14.8 ലക്ഷം. എന്നാല്‍ 2025- ലെ ജനസംഖ്യ 2.38 മില്യണ്‍ വരും. അതായത് 23.8 ലക്ഷം. പതിനേഴ് വര്‍ഷത്തിനുള്ളിന്‍ 7 ലക്ഷത്തോളം പേരുടെ വര്‍ധന. വാര്‍ഷിക ശരാശരി വര്‍ദ്ധന നിരക്ക് 2.77 ശതമാനമാണ്. ലോക ശരാശരി കഴിഞ്ഞ പതിനേഴ് വര്‍ഷത്തേത് നോക്കിയാല്‍, 1.0%-1.1% എന്നിങ്ങനെ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇതുമായി താരതമ്യത്തില്‍ ലോക ശരാശരിയേക്കാള്‍ ഏകദേശം 2.6 മടങ്ങ് വേഗത്തില്‍ ഗസ്സയിലെ ജനസംഖ്യ പെരുകിയെന്ന് വ്യക്തം.
യുദ്ധം, പട്ടിണി, ശിശുമരണ നിരക്ക് എന്നിവയെല്ലാം ചേര്‍ത്തൂവെച്ച് ഭൂമിയിലെ നരകമായാണ് ഗസ്സയെ ചിത്രീകരിക്കപ്പെടുന്നത്. ഫലസ്തീനികളെ ജൂതന്‍മാര്‍ കൂട്ടത്തോടെ കൊന്നുതള്ളുകയാണെന്നാണ് നരേറ്റീവ്. പക്ഷേ അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ഫലസ്തീന്‍ ജനതയില്‍ ഇത്രവലിയ വര്‍ധനവ് ഉണ്ടാവുന്നത് എന്നതാണ് ചോദ്യം. സാധാരണ യുദ്ധവും കലാപവും നടക്കുന്ന പ്രദേശങ്ങളില്‍ വലിയതോതിലുള്ള ജനസംഖ്യാ കുറവാണ് രേഖപ്പെടുത്താറുള്ളത്.
പക്ഷേ ഈ പെരുകലും ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ്, ആദില്‍ മുസ്തഫയെപ്പോലുള്ള ഫലസ്തീന്‍ അനുകൂല വ്ളോഗര്‍മാര്‍ പറയുന്നത്. തങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ജൂതന്‍മ്മാര്‍ക്കെതിരെ, കൂടുതല്‍ കുട്ടികളെയുണ്ടാക്കി ഫലസ്തീനിലെ അമ്മമാര്‍ പ്രതിരോധം തീര്‍ക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. എട്ടുകുട്ടികളെ ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തില്‍ നഷ്ടമായ ഒരു അമ്മ, താന്‍ ഇനിയും പ്രസവിക്കുമെന്നും, പ്രതികാരം ചെയ്യുമെന്നും പറയുന്നതിന്റെ വീഡിയോയുണ്ട്. ഫലസ്തീനിലെ പൊതുവികാരം അങ്ങനെയാണെന്നാണ് ഇവര്‍ പറയുക. പക്ഷേ ജറുസലേം പോസ്റ്റ് അടക്കമുള്ള ഇസ്രയേല്‍ മാധ്യമങ്ങള്‍ തിരിച്ച് മറ്റൊരു കണക്കാണ് നല്‍കുന്നത്. ഓരോ വര്‍ഷവും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ എന്ന് പറഞ്ഞ് ഹമാസ് അതിഭീകരമായ വ്യാജ കണക്കുകളാണ് കൊടുക്കുന്നത് എന്നാണ്. സമാനതകള്‍ ഇല്ലാത്ത വംശഹത്യ എന്നൊക്കെപ്പറഞ്ഞ്, പെരുപ്പിക്കുന്ന കണക്കുകള്‍ തെറ്റാണ് എന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഗസ്സ ഒരു തുറന്ന ജയിലാണോ?
ഗസ്സ ഒരു തുറന്ന ജയില്‍ ആണെന്നാണ് കേരളത്തില്‍ അടക്കം നിറഞ്ഞുനില്‍ക്കുന്ന നരേറ്റീവുകള്‍. ഇസ്രയേല്‍ അറിയാതെ ഇവിടെ ഒരു ഇലപോലും അനങ്ങില്ല എന്നും അവര്‍ പറഞ്ഞ് ഫലിപ്പിക്കുന്നു. ലോകത്തിലെ മറ്റൊരാളുമായി യാതൊരുബന്ധവുമില്ലാതെ കൂട്ടിലിട്ടപോലെയാണ് ഗസ്സക്കാരുടെ ജീവിതം എന്നാണ് നാം കേട്ടത്. ഇസ്രായേല്‍ ഗാസയുമായുള്ള അതിര്‍ത്തി സുരക്ഷിതമാക്കുന്നു എന്നത് വസ്തുത തന്നെയാണ്. കഴിഞ്ഞ 17 വര്‍ഷമായി ഇസ്രായേല്‍ അതിര്‍ത്തി തുറന്നിടാന്‍ അനുവദിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമാണ്.
1967-ലെ യുദ്ധത്തിനുശേഷം, ഇസ്രായേലി കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതിനായി ആയിരക്കണക്കിന് ഫലസ്തീനികള്‍ ദിവസവും അതിര്‍ത്തി കടന്ന് എത്തിയിരുന്നു. 2022-ല്‍, ഗാസയില്‍ നിന്നുള്ള 17,000 തൊഴിലാളികള്‍ക്ക് തൊഴില്‍ അനുമതികള്‍ അനുവദിച്ചു. ഒക്ടോബര്‍ 7ന്റെ നിഷ്ഠൂരമായ ഹമാസ് ആക്രമണത്തിനുശേഷമാണ് അത് നിര്‍ത്തിവെച്ചത്. കാരണം ഇങ്ങനെ ജോലിചെയ്യാന്‍ എത്തിയിരുന്നു പല ഫലസ്തീനികളും ഹമാസിനുവേണ്ടി ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു! പാലുകൊടുത്ത കൈയ്ക്ക് കൊത്തുക എന്നതിന് ഇതിനും നല്ല ഉദാഹരണം വേറെയില്ല.
അതുവരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ ഗസ്സയിലേക്കും, തിരിച്ചും വന്നു കൊണ്ടേ ഇരുന്നു. പച്ചക്കറികളും, പലവകകളും, ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളും മരുന്നും ഒക്കെ മറിച്ചുവിറ്റ് ഹമാസ് കോടികള്‍ ഉണ്ടാക്കി. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കുടുംബം ഇസ്രായേല്‍ ആശുപത്രികളില്‍ ചികില്‍സ തേടി എത്തി. ഒരു തുറന്ന ജയില്‍ ആണെങ്കില്‍ ഇതൊക്കെ സംഭവിക്കുമോ?
15 വര്‍ഷത്തിനിടെ ഏകദേശം കാല്‍ലക്ഷം യുവ ഗസ്സക്കാര്‍ വിദേശത്തേക്ക് പോയിട്ടുണ്ടെന്ന് അത് അവര്‍ തന്നെ അവകാശപ്പെട്ടു. 15,000-ത്തിലധികം പ്രവാസികള്‍ പെരുന്നാളിനായും ആഘോഷങ്ങള്‍ക്കായും ഗസ്സ മുനമ്പിലേക്ക് മടങ്ങിയെത്തുന്നുണ്ട്. ഉത്സവത്തിനായി മാര്‍ക്കറ്റുകള്‍ നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. 2021-ല്‍, ഗാസയ്ക്ക് കീഴില്‍ 500 കിലോമീറ്റര്‍ (311 മൈല്‍) നീളമുള്ള തുരങ്കങ്ങള്‍ നിര്‍മ്മിച്ചതായി ഹമാസ് അവകാശപ്പെട്ടു. അതിന്റെ ജഗ്ഷനുകള്‍ യൂറോപ്യന്‍, യു എന്‍ എയ്ഡ് ആശുപത്രികള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, അഭയാര്‍ഥി കേന്ദ്രങ്ങള്‍, എന്നിവയിലേക്ക് തുറക്കുന്നു. ഒരു 'തുറന്ന ജയിലില്‍' തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ തൊഴിലാളികള്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട് എന്നോര്‍ക്കണം! ഭക്ഷണത്തിനും മരുന്നിനും ക്ഷാമമുണ്ടെങ്കിലും, ആയിരക്കണക്കിന് റോക്കറ്റുകള്‍ക്കും, പരിധിയില്ലാത്ത മെഷീന്‍ ഗണ്ണുകള്‍ക്കും, വെടിയുണ്ടകള്‍ക്കുമെന്നും ഗസ്സയില്‍ ക്ഷാമമില്ല. ഡല്‍ഹി മെട്രോയേക്കാള്‍ വലിയ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക് ആവശ്യമായ സിമന്റും, സാമഗ്രികളും, അവിടെ എത്തുന്നുണ്ട്.
സിങ്കപ്പൂര്‍ ആവേണ്ട ഗസ്സ!
ഈ പ്രൊപ്പഗന്‍ഡാ ടീം മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട്. 2005 -ല്‍ ഇസ്രായേല്‍ ഏകപക്ഷീയമായി ഗസ്സ മുനമ്പില്‍ നിന്ന് പിന്‍വാങ്ങിയതാണ്. 21 പട്ടണങ്ങളില്‍ നിന്ന് 9000ത്തിലധികം ജൂതന്മാരെയും പുറത്താക്കി. പൂര്‍ണ്ണ അതിര്‍ത്തി നിയന്ത്രണം ഈജിപ്തിന് കൈമാറി. അങ്ങനെ, ഒരു പുതിയ യുഗം ആരംഭിച്ചു. 2006- ന്റെ തുടക്കത്തില്‍ ഗസ്സയില്‍ തിരഞ്ഞെടുപ്പ് നടന്നു, ഹമാസ് ഭൂരിപക്ഷം നേടി. അടുത്ത ഒന്നര വര്‍ഷക്കാലം ആഭ്യന്തര പോരാട്ടങ്ങള്‍ നടന്നു, അതിന്റെ ഫലമായി ആയിരക്കണക്കിന് ഗസ്സ നിവാസികള്‍ ഹമാസിന്റെ കൈകളാല്‍ കൊല്ലപ്പെട്ടു, 2007 മധ്യത്തോടെ ഹമാസിന് മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചു.
അതോടെ യൂറോപ്യന്‍, അറബ് സഹായ പണം ഗസ്സയിലേക്ക് കുത്തി ഒഴുകിയെത്തി. സിങ്കപ്പൂരില്‍ മോഡലില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു മിഡില്‍ ഈസ്റ്റിനുള്ള വേദിയൊരുങ്ങി. പക്ഷേ അന്നും കേരളത്തിടലക്കം പ്രചാരണം ഇതൊരു തുറന്ന ജയിലാണെന്നായിരുന്നു. ഗസ്സയുടെ വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ആരോഗ്യം എന്നിവയുടെ ബഡ്ജറ്റ് ഐക്യരാഷ്ട്ര സഭ നിശ്ചയിച്ചു നല്‍കി. യു എന്നും,യൂറോപ്പും ചേര്‍ന്ന് 300 സ്‌കൂളുകളും) 30 ആധുനിക ആശുപത്രികളും സ്ഥാപിച്ചു. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ആശുപത്രികള്‍ വേറെ.
പക്ഷേ ഹമാസ് ഭീകരവാദം വെടിഞ്ഞില്ല. 2006 മുതല്‍, ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് പ്രവഹിച്ചു. നൂറ് കണക്കിന് മരണങ്ങള്‍ ഉണ്ടായപ്പോള്‍ ബില്യണ്‍ കോടി ഡോളറുകള്‍ മുടക്കി ഇസ്രയേല്‍ അയണ്‍ ഡോം സംവിധാനം ഉപയോഗിച്ചാണ് ഈ തുറന്ന ജയിലില്‍നിന്ന് തങ്ങളുടെ പൗരന്‍മ്മാരെ രക്ഷിക്കുന്നത്.
പലപ്പോഴും ഹമാസിനെ പേടിച്ചാണ് അയല്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടക്കുന്നത്. 2007 മുതല്‍ ഈജിപ്ത് ഗാസ അതിര്‍ത്തിയില്‍ റഫാ കടവ് നിയന്ത്രണ വിധേയമാക്കി. ഹമാസ് ഗസ്സയില്‍ അധികാരം പിടിച്ചെടുക്കുന്നതോടെ, ഈജിപ്ത് ആ അതിര്‍ത്തിയില്‍ ഭിത്തിയും തടിയന്‍ കമ്പികളും തുരങ്ക നിരീക്ഷണ സംവിധാനവും സ്ഥാപിച്ചു. 2020-21 കാലഘട്ടത്തില്‍, ഈജിപ്ത് കിടിലന്‍ കോണ്‍ക്രീറ്റ് മതിലുകള്‍ പുനര്‍നിര്‍മ്മിച്ചു അധികം ഉയരമുള്ളത്, തുരങ്കങ്ങള്‍ തടയാനായി ഭൂഗര്‍ഭ സെന്‍സറുകളും സ്ഥാപിച്ചിരിക്കുന്നു.'തുറന്ന ജയിലില്‍' നിന്നുള്ള ജീവ ഭയം തന്നെയാണ് ഇതിന് കാരണം. സമാനമായ രീതിയാണ് ജോര്‍ദാന്‍ അതിര്‍ത്തിയിലും. ഇതൊക്കെ ഉണ്ടായിട്ടും, സിറിയയില്‍ നിന്നും, ഈജിപ്തില്‍ നിന്നും, ജോര്‍ദാനില്‍ നിന്നും, ഇറാനില്‍ നിന്നും ഭീകരരും മിസൈലുകളും, റോക്കറ്റുകളും ഗസ്സയിലേക്ക് ഒഴുകി. ഈ 'തുറന്ന ജയിലില്‍' നിന്നാണ് ഒക്ടോബര്‍ 7 ന് വെളുപ്പിന് ഒരു കൂട്ടം ഭീകരര്‍ ഇസ്രായേലില്‍ കടന്നു കയറി ആയിരങ്ങളെ നിഷ്ടൂരമായി കൊന്നതും, 250-ല്‍ പരം ആളുകളെ ബന്ദിയാക്കിയതും. അത് വച്ച് ഇപ്പോഴും വില പേശുന്നതും.
കൂട്ടപ്പട്ടിണി മരണം യഥാര്‍ത്ഥ്യമോ?
ഗസ്സയില്‍ പട്ടിണിയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് അടക്കമുണ്ട്. എന്നാല്‍ പട്ടിണിമൂലം കുട്ടികള്‍ മരിക്കേണ്ടിവരുന്ന അവസ്ഥ അവിടെയില്ല. കാരണം ലോകവ്യാപകമായ അങ്ങോട്ട്് കോടികളുടെ ഭക്ഷ്യസഹായം കിട്ടുന്നുണ്ട്്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എത്രയോ കൂടുതല്‍ ട്രക്കുകളാണ്, ഈ വര്‍ഷം ഗസ്സയില്‍ എത്തിയത്. പക്ഷേ ഈ ട്രക്കുകള്‍ പലതും കൊള്ളയടിച്ച് അവശ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ് വന്‍ തുക സമ്പാദിക്കയാണ് ഹമാസ് ചെയ്യുന്നത്.
ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ എല്ലാം ഹമാസ് നിയന്ത്രണത്തിലാണ്. ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിംചന്തയില്‍ വില്‍ക്കുകയാണ് ഹമാസിന്റെ രീതി. യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴസ് എന്ന നിലയില്‍ നല്ല ശമ്പളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെ. ഇപ്പോള്‍, പ്രശ്നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവം ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതുകൊണ്ടാണ്. എന്നിട്ട് അവസാനം എല്ലാറ്റിന്റെയും കുറ്റം വന്ന് വീഴുന്നതാവട്ടെ ഇസ്രയേലിന്റെ ചുമലിലുമാണ്.
യുറോപ്പ്യന്‍ യൂണിയന്‍ ഗസ്സയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് യഹുദനുനേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു. അതുപോലെ മരണക്കണക്കുകളിലും അടിമുടി ക്രിത്രിമത്വമാണ് ഹമാസ് നടത്തിയത്. 22 വയസ്സുകാരിമരിച്ചാല്‍ അത് നാലു വയസ്സുകാരിയാക്കിയും, 31 വയസ്സുള്ള സ്ത്രീയെ ഒരു വയസ്സുകാരിയാക്കിയും കണക്ക് കൊടുക്കും. ഇങ്ങനെയാണ്, കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി കണകകുകള്‍ വരുന്നത്. മുങ്ങി മരണങ്ങളും കാന്‍സര്‍ മരണങ്ങളുമെല്ലാം ഇസ്രയേല്‍ കൊലകളുടെ ലിസ്റ്റിലാണ് ഇവര്‍ പെടുത്താറുള്ളത് എന്നാണ് നിഷ്പക്ഷ മാധ്യമങ്ങള്‍ പറയുന്നത്!
ലോകവ്യാപകമായി ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന ഫണ്ട് അടിച്ചുമാറ്റുകയാണ് ഹമാസ് ചെയ്യുന്നത്. ഹമാസിന്റെ സമ്പത്ത് ഈ വിഷമസന്ധിയിലും എട്ട് മില്യണ്‍ യു എസ് ഡി വരും എന്നാണ് കണക്ക്. ഹമാസിന്റെ പ്രധാന നേതാക്കളുടെ ആര്‍ജിത സ്വത്ത് അതിന്റെ നാല് ഇരട്ടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലും ഇല്ലാത്ത ഗസ്സയുടെ അതിജീവനത്തിനായി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാല്‍ എവിടെ നിന്നും കടമെടുക്കാതെ തന്നെ കേരളത്തേക്കാള്‍ വലിയ ബജറ്റ് ഉണ്ടാക്കാം. (കേരളത്തിന്റെ ബഡ്ജറ്റ് ഒരു ദശലക്ഷം ഡോളറെ വരു) ഈ പണം ഫലസ്തീനികളുടെ പണമാണ്.ഇത്രയും പണം ഉണ്ടായിട്ടും ഗസ്സ വിശന്നിരിക്കുന്നുണ്ടെങ്കില്‍ അത് ആരുടെ കുഴപ്പമാണ്?
ചരിത്രത്തെക്കുറിച്ചും നുണകള്‍
ഇസ്രയേലിന്റെയും, ഫലസ്തീനിന്റെയും ചരിത്രംവെച്ചുവരെ കേരളത്തിലടക്കം കല്ലുവെച്ച നുണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഫലസ്തീന്‍ എന്ന രാജ്യവും ജനതയും ദേശീയതയും വളരെ നേരത്തെയാണ് ഉണ്ടായിരുന്നുവെന്നാണ് ഹമാസ് അനുകുലികള്‍ പറയുന്നത്. പക്ഷേ അത് ശരിയല്ല. ഫലസ്തീന്‍ എന്ന പേര് വളരെ പഴയതാണ്. റോമന്‍ കാലം മുതല്‍, അതായത് രണ്ടായിരം വര്‍ഷത്തിലേറെക്കാലം മുമ്പ് മുതല്‍ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, അങ്ങനെ ഒരു രാജ്യം ഉണ്ടായിരുന്നില്ല. ഓട്ടോമന്‍ അഡ്മിനിട്രേഷന്റെ ഭാഗമായി പോലും ഔദ്യോഗികമായി അങ്ങനെ ഒരു പ്രദേശമോ, ജനതയോ, ദേശീയ അടയാളപ്പെടുത്തലോ ഉണ്ടായിരുന്നില്ല.
ഫലസ്തീന്‍ എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഹീബ്രു ബൈബിളിലാണ്. ഇസ്രായേലിന്റെ ശത്രുക്കളായ 'ഫിലിസ്തീന്‍' എന്ന ജനതയില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്. ഫിലിസ്തീന്‍ ജനത വിഗ്രഹാരാധകര്‍ ആയിരുന്നുവെന്നു. അവര്‍ സൂര്യനെയും ചന്ദ്രനെയും തുടങ്ങിയവയെ ആരാധിച്ചിരുന്നു. ഇവര്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലായിരുന്നുകാരണം ഇസ്ലാം അപ്പോള്‍ ഉണ്ടായിട്ടുപോലുമില്ല. അതായത് ഇപ്പോള്‍ ഫലസ്തീന്‍ എന്ന് പറയുന്ന പ്രദേശത്തെ ആദിമനിവാസികള്‍ മുസ്ലീങ്ങള്‍ അല്ല.
ബൈബിളില്‍ ഫിലിസ്റ്റികള്‍ ഇസ്രായേലികളുടെ പ്രധാന ശത്രുക്കളായി വിവരിക്കപ്പെടുന്നു. മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്ന് കനാന്‍ ഭൂമിയിലേക്ക് കുടിയേറിയ ഒരു സമുദ്രജനത ആയിരുന്നു അവര്‍. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം, റോമാക്കാര്‍ ഇസ്രായേലിന്റെ ഭൂമി കീഴടക്കി. ജൂതരോടുള്ള വെറുപ്പു മൂലം അവരുടെ ഭൂമിക്ക് അവരുടെ ബൈബിളിലെ ശത്രുക്കളുടെ പേരാണ് നല്‍കിയത്. ആ പേരാണ് - 'ഫിലിസ്തീന്‍'! റോമന്‍ സാമ്രാജ്യം ജൂതരുടെ ഭൂമിയെ 'സിറിയ പലസ്തീന' എന്ന് പുനര്‍നാമകരണം ചെയ്തു. ഫിലിസ്തീന്‍ എന്ന വാക്കിന്, പഴയ ഹീബ്രു ഭാഷയില്‍, 'ആക്രമികള്‍' എന്നാണ് അര്‍ത്ഥം. 'ഫിലിസ്റ്റി' എന്നത് ഹീബ്രു ഭാഷയിലെ 'പെലിഷ്തീം' എന്ന പദത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. ഈ പദത്തിന് 'ആക്രമണത്തിന് വന്നവര്‍' എന്നതോ 'കുടിയേറ്റക്കാര്‍' എന്നതോ ആണ് പ്രധാനമായ അര്‍ത്ഥം. ഇന്ന് ഫലസ്തീന്‍ മുസ്ലിംകളും, അര്‍ത്ഥം അറിയാതെ തന്നെ, സ്വന്തം പേരില്‍ 'ആക്രമികള്‍' എന്ന് വിളിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
റോമാക്കാര്‍ ഇസ്രായേലിന്റെ ഭൂമി കീഴടക്കി കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം. ഈ പ്രദേശത്ത് ക്രിസ്തുമതം പ്രചരിക്കുന്നു. പിന്നീട് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറേബ്യയില്‍ മുഹമ്മദ് ഇസ്ലാം സ്ഥാപിച്ചു. ഖുര്‍ആനില്‍ ഫലസ്തീന്‍ എന്ന പരാമര്‍ശമില്ല. ഇത് റോമാക്കാര്‍ ജൂതര്‍ക്കു നല്‍കിയ ഒരു വ്യാജനാമമാണെന്നതാണ്. പക്ഷേ 'ഇസ്രായേല്‍' എന്നത് 40-44 തവണ, ജൂതരുടെ ദേശം എന്ന നിലയില്‍, പരാമര്‍ശിക്കുന്നുണ്ട്. അതായത്, 'ഇസ്രയേല്‍ അല്ലെങ്കില്‍ 'ഫലസ്തീന്‍' എന്നത്, 5,000 വര്‍ഷമായി ജൂതരുടെ ദേശമായി പല ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇസ്ലാം നിലവില്‍ വന്നത് വെറും 1,400 വര്‍ഷം മുന്‍പാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചരിത്രം കുഴിച്ചുനോക്കിയാലും, ഈ മണ്ണ് ഇസ്ലാമിന് ഭൂരിപക്ഷമുള്ള ഫലസ്തീന്‍ എന്ന ദേശം കാണാന്‍ കഴിയില്ല. എന്നിട്ടും കേരളത്തിലടക്കം പ്രചാരണം നടക്കുന്നത്, നുറ്റാണ്ടുകള്‍ക്ക് മുന്നേയുള്ള തദ്ദേശീയരെ പുറത്താക്കി അവിടെ യഹൂദര്‍ കുടിയേറിയെന്നാണ്. രാജ്യാന്തര മാധ്യമങ്ങളും, നിഷ്പക്ഷ അനലിസ്റ്റുകളും രംഗത്തെത്തിയതോടെയാണ്, ഹമാസിന്റെ ഈ ഹിസ്റ്റോറിക്കല്‍ പ്രൊപ്പഗന്‍ഡയും പൊളിയുന്നത്.
വാല്‍ക്കഷ്ണം: പക്ഷേ പ്രൊപ്പഗന്‍ഡയല്ലാത്ത ഒരു യാഥാര്‍ത്ഥ്യം കേരളത്തില്‍ തീരെ ചര്‍ച്ചയായിട്ടില്ല. ഹമാസിനെ എതിര്‍ക്കുന്ന ഒരു സായുധ സംഘം ഇസ്രയേല്‍ പിന്തുണയോടെ ഗസ്സയില്‍ വളരുന്നുണ്ട്. അതാണ് യാസര്‍ അബു ഷബാബ് എന്നയാളുടെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫോഴ്സസ്. ഇവര്‍ വളര്‍ന്നുവരുന്നതോടെ ഗസ്സ ആഭ്യന്തരയുദ്ധത്തിലേക്കാവും നീങ്ങുക. ഏതായാലും മാസങ്ങള്‍ക്കുള്ളില്‍ ഹമാസിന്റെ കാര്യം കട്ടപ്പൊകയാവുമെന്ന് ഉറപ്പാണ്.
കടപ്പാട്- ജറുസലേം പോസ്റ്റ്, റോയിട്ടേഴ്‌സ് ലേഖനങ്ങള്‍
കെ ടി നിശാന്ത് പെരുമന, ആരിഫ് ഹുസൈന്‍ തെരുവത്ത്- വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും.