അഞ്ച് കോടിയുടെ കടബാധ്യത; ചെന്നൈയില്‍ ഡോക്ടറും അഭിഭാഷകയായ ഭാര്യയും രണ്ട് മക്കളും തൂങ്ങി മരിച്ച നിലയില്‍

അഞ്ച് കോടിയുടെ കടബാധ്യത; ചെന്നൈയില്‍ ഡോക്ടറും ഭാര്യയും രണ്ട് മക്കളും തൂങ്ങി മരിച്ച നിലയില്‍

Update: 2025-03-14 03:52 GMT

ചെന്നൈ: ചെന്നൈയില്‍ ഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയില്‍. അഞ്ച് കോടിയുടെ കടബാധ്യതയെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യ എന്നാണ് റിപ്പോര്‍ട്ട്. ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് അണ്ണാ നഗറിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഡോ. ബാലമുരുകന്‍ (52), ഭാര്യ സുമതി (47), മക്കള്‍ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.

ഡോക്ടര്‍ക്ക് അഞ്ച് കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും ഇതേ തുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണു പൊലീസിന്റെ നിഗമനം. അണ്ണാ നഗറില്‍ ഗോള്‍ഡന്‍ സ്‌കാന്‍സ് എന്ന പേരില്‍ സ്‌കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകന്‍ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു.

എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയോടെ പലയിടങ്ങളില്‍നിന്നും വലിയ പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ, ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചു. ഇന്നലെ രാവിലെയാണ് ദമ്പതികളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News