ക്ഷേത്ര ദർശനത്തിന് മുമ്പ് പുണ്യസ്നാനത്തിനായ് നദിയിലിറങ്ങി; ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം
തെലങ്കാന: തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഗോദാവരി നദിയില്‍ പുണ്യസ്നാനത്തിനിറങ്ങിയ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. മരിച്ച അഞ്ചുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹൈദരാബാദില്‍ നിന്ന് ക്ഷേത്ര നഗരമായ ബസറിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് യുവാക്കൾ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സൂചന.
ഹൈദരാബാദിലെ ചിന്ടലിൽ നിന്നും എത്തിയ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഒരു കുടുംബത്തിലെ 18 പേരാണ് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടി ബസറില്‍ എത്തിയത്. ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ആചാരപ്രകാരം പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
നദിയിലെ ആഴത്തിനെ പറ്റി യുവാക്കള്‍ക്ക് ധാരണയില്ലായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കരയില്‍ നില്‍ക്കുകയായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്.