ഹിമാചലില്‍ ഫേസ്ബുക്ക് ലൈവിനിടെ യുവതി ജീവനൊടുക്കി; തന്റെ ആത്മഹത്യയ്ക്ക് ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആരും കാരണക്കാരല്ലെന്നും ഫേസ്ബുക്ക് ലൈവില്‍ യുവതി

ഹിമാചലില്‍ ഫേസ്ബുക്ക് ലൈവിനിടെ യുവതി ജീവനൊടുക്കി

Update: 2025-06-26 11:25 GMT

സിംല: ഹിമാചല്‍ പ്രദേശില്‍ സോഷ്യല്‍ മീഡിയ ലൈവിനിടെ യുവതി ജീവനൊടുക്കി. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. 20കാരിയാണ് ഫേസ്ബുക്കില്‍ ലൈവ് നടത്തുന്നതിനിടെ തൂങ്ങിമരിച്ചത്. സുബത്തു കന്റോണ്‍മെന്റിനോട് ചേര്‍ന്നുള്ള ഷാഡിയാന പഞ്ചായത്തിലെ ഓള്‍ഗി ഗ്രാമത്തിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് കുടുംബം മാര്‍ക്കറ്റില്‍ പോയിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യയെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പര്‍വാനോ മെഹര്‍ പന്‍വാര്‍ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്, തന്റെ ആത്മഹത്യയ്ക്ക് ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആരും കാരണക്കാരല്ലെന്നും ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ യുവതി പറഞ്ഞു. ആത്മഹത്യ ഫേസ്ബുക്ക് ലൈവ് വഴി കണ്ടതോടെ പ്രദേശത്തുള്ള ജനങ്ങള്‍ പരിഭ്രാന്തരായതായി പൊലീസ് പറഞ്ഞു.

യുവതിയുടെ അമ്മയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ വിവരമറിഞ്ഞിരുന്നില്ല. പിന്നീട് വീഡിയോ കണ്ടതിനെത്തുടര്‍ന്ന് സുബത്തു മാര്‍ക്കറ്റിലെ വ്യാപാരികള്‍ യുവതിയുടെ അമ്മയെയും സഹോദരനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News