ആർക്കും ശല്യമില്ലാതെ...മര്യാദക്ക് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ; അവർക്കിടയിലേക്ക് പൊടി പറത്തി കൊണ്ട് ഒരു ആൾട്ടോ കാറിന്റെ വരവ്; തലങ്ങും വിലങ്ങും ഓടിച്ച് 'സ്റ്റണ്ട്'; ഡ്രിഫ്റ്റ് ചെയ്ത് കറക്കിയെടുത്തും ഭീതി; പിള്ളേരെല്ലാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഡ്രൈവറെ തേടി പോലീസ്

Update: 2025-11-05 13:46 GMT

കോഴിക്കോട്: കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി അപകടകരമായ അഭ്യാസ പ്രകടനം നടത്തിയ സംഭവം ഞെട്ടൽ aiheച്ചിരിക്കുകയാണ്. തലനാരിഴയ്ക്കാണ് കുട്ടികൾ കാറിടിച്ച് രക്ഷപ്പെട്ടത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ആർക്കും ശല്യമില്ലാതെ...ഗ്രൗണ്ടിൽ മര്യാദക്ക് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലാണ് അതിക്രമം നടന്നത്. അവർക്കിടയിലേക്ക് പൊടി പറത്തി കൊണ്ട് ഒരു ആൾട്ടോ കാർ വരുകയും. തലങ്ങും വിലങ്ങും ഓടിച്ച് 'സ്റ്റണ്ട്' ചെയ്തും ഇടയ്ക്ക് ഡ്രിഫ്റ്റ് ചെയ്ത് കറക്കിയെടുത്തും ഭീതി. പിള്ളേരെല്ലാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് അമിത വേഗതയിലാണ് വാഹനം പാഞ്ഞടുത്തത്. പലതവണ വാഹനം കുട്ടികൾക്ക് നേരെ തിരിച്ചുവിട്ടതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കുട്ടികൾ പെട്ടെന്ന് ഓടിമാറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായിത്. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് വിഷയത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ, അപകടകരമായ അഭ്യാസം നടത്തിയ വാഹനം പേരാമ്പ്ര പൈത്തോത്ത് സ്വദേശിയുടേതാണെന്ന് കണ്ടെത്താനായി. വാഹന ഉടമയെ കണ്ടെത്തുകയും വാഹനം ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്ര പോലീസ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. വാഹന ഉടമയോട് നാളെ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത വേഗതയിലും അപകടകരമായും വാഹനം ഓടിച്ചയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. കുട്ടികൾ കളിക്കുന്ന മൈതാനത്ത് ഇത്തരം അപകടകരമായ പ്രകടനങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം ഈ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുകയോ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്.  

Tags:    

Similar News