ഡല്‍ഹിയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ഇളയ മകനെ കാണാന്‍ ഇല്ല; ഇയാള്‍ മനോരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍; എല്ലാവരെയും കൊന്ന് ശേഷം വീട് വിട്ട് പോയതാണെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു

Update: 2025-08-21 00:40 GMT

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മൈതാങ്ങഡിയില്‍ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. സത്ബാരി ഘടക് ഗ്രാമത്തിലെ 155-ാം നമ്പര്‍ വീട്ടിലാണ് സംഭവം. പ്രേം സിങ് (50), ഭാര്യ രജനി സിങ് (45), മകന്‍ ഋത്വിക് (24) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകന്‍ സിദ്ധാര്‍ത്ഥിനെ (വയസ്സ് വ്യക്തമല്ല) കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ കയറിയപ്പോള്‍ രജനി സിംഗിന്റെ മൃതദേഹം വായ മൂടിയ നിലയില്‍ നിലത്ത് കിടക്കുകയായിരുന്നു. അകത്തെ മുറികളില്‍ പ്രേം സിംഗിനേയും മകന്‍ ഋത്വിക്കിനേയും രക്തക്കുളത്തില്‍ കിടക്കുന്നതായിയും കണ്ടെത്തി.

വീട്ടിനുള്ളില്‍ കവര്‍ച്ചയോ ബലപ്രയോഗത്തിന്റെയും മറ്റ് പ്രശ്‌നങ്ങള്‍ നടന്നതായോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇളയ മകന്‍ സിദ്ധാര്‍ത്ഥിനെ ദിവസങ്ങളായി ആരും കണ്ടിട്ടില്ലെന്നാണ് അയല്‍വാസികളുടെ വാക്ക്. അയാള്‍ മനോരോഗത്തിനുള്ള ചികിത്സയില്‍ ആയിരുന്നുവെന്നും, കുടുംബത്തെ മുഴുവന്‍ താന്‍ ഇല്ലാതാക്കിയെന്ന രീതിയില്‍ അയല്‍വാസികളോട് പറഞ്ഞ ശേഷം കാണാതായതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News