മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചു; പത്ത് ലക്ഷം വാങ്ങി രണ്ട് ലക്ഷം തിരിച്ചുകൊടുത്തു; ബാക്കി തുക നൽകാതെ മുങ്ങി; ഒടുവിൽ തട്ടിപ്പുകാരനെ പിടികൂടിയത് പാലക്കാട് നിന്ന്; യാര് സാമി നീയെന്ന് നാട്ടുകാർ..!

Update: 2024-10-20 15:51 GMT

തൃശൂര്‍: മരുന്നിന്റെ ഓര്‍ഡര്‍ എടുത്ത് തട്ടിപ്പുനടത്തിയ പ്രതി പോലീസ് പിടിയിൽ. ഓർഡർ എടുത്ത തുകയെന്ന പേരില്‍ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ പ്രതിയാണ് ഒടുവിൽ പോലീസ് വലയിൽ കുടുങ്ങിയത്. എറണാകുളം ഉദയംപേരൂര്‍ സ്വദേശി കിരണ്‍കുമാറി (45) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡെക്സ്റ്റര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും കണ്‍സള്‍റ്റേഷന്‍ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയും. പിന്നീട് രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയും ചെയ്തു.

പിന്നീട് ബാക്കി തുകയായ എട്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയോ ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്തിക്കുകയോ ചെയ്തില്ല. ഒടുവില്‍ പരാതിക്കാരന്‍ പോലീസിൽ കാര്യങ്ങൾ പറഞ്ഞു.

ഒടുവിൽ കേസ് അന്വേഷണം നടക്കുന്നതിനിടെ തൃശൂര്‍ എ സി പി സലീഷ് എന്‍. ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെകടര്‍ ജിജോ എംജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷിബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍, സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പാലക്കാട് നെന്മേനിയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ പ്രതിക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകൾ ഉള്ളതായി തെളിഞ്ഞു. ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News