പെണ്‍കുട്ടികളെ ഏജന്റുമാര്‍ വഴി വാങ്ങുന്നത് 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കി; നിറവും ഉയരവും അനുസരിച്ച് വില; വയസ് 18ന് മുകളില്‍ എന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കും; ലക്ഷ്യം ദരിദ്ര കുടുംബത്തിലെ കുട്ടികളെ; എന്‍ജിഒയുടെ മറവില്‍ മനുഷ്യക്കടത്ത് റാക്കറ്റ് പിടിയില്‍

Update: 2025-04-10 08:57 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ ലൈംഗികമായും സാമ്പത്തികമായും ദുരുപയോഗം ചെയ്യപ്പെടുന്ന യുവതികളെ വധുവെന്ന പേരില്‍ 'വില്‍ക്കുന്ന' മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം പൊളിഞ്ഞു. 'ഗായത്രി സര്‍വ് സമാജ് ഫൗണ്ടേഷന്‍' എന്ന പേരിലുള്ള വ്യാജ എന്‍ജിഒയാണ് സ്ത്രീകളെ സമൂഹവിവാഹം എന്ന പേരില്‍ മുതലെടുപ്പിന് ഉപയോഗിച്ചത്. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്.

ഈ ദുഷ്പ്രവൃത്തിയുടെ കേന്ദ്രമായ ബസ്സിയിലെ സ്ഥാപനത്തില്‍ നിന്ന് 16 വയസ്സുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിനി രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതാണ് കേസിന് തുടക്കമാകുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പൊലീസ് സംഘം റെയ്ഡ് നടത്തി, സംഘത്തിന്റെ തലവനായ ഗായത്രി വിശ്വകര്‍മ്മയും മൂന്ന് സഹചാരികളായ ഹനുമാന്‍, ഭഗവാന്‍ ദാസ്, മഹേന്ദ്ര എന്നിവരും പിടിയിലായി.

ഇവര്‍ ബീഹാര്‍, ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഏജന്റുമാര്‍ വഴി 'വാങ്ങി' യുവാക്കള്‍ക്ക് 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കി വിവാഹത്തിന് വേണ്ടി 'വില്‍ക്കുന്ന' നിലയിലായിരുന്നു. ഉയരം, വേദനം, പ്രായം, വര്‍ണം എന്നിവയെ ആശ്രയിച്ചായിരുന്നു പെണ്‍കുട്ടികളുടെ 'വില നിശ്ചയം'.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പ്രായം വ്യാജ ആധാര്‍ ഉപയോഗിച്ച് 18ന് മുകളായതായി തെളിയിച്ച് വിവാഹം നടത്തുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഗായത്രിയുടെ നേതൃത്വത്തില്‍ ഇതുവരെ 1,500ലധികം 'വിവാഹം' നടന്നിട്ടുണ്ടെന്നും നിരവധി പരാതികളും മുമ്ബ് തന്നെ ലഭിച്ചതായും പൊലീസ് പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ ചൂഷണത്തിനിരയാക്കുന്ന ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News