വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദത്തിലായി; പതിനഞ്ചുകാരിയുടെ ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഭീക്ഷണി; അറസ്റ്റിലായ 21കാരൻ സമാനമായ നിരവധി കേസുകളിലും പ്രതി

Update: 2024-10-18 09:32 GMT

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് കാണിച്ച് ഭീക്ഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിൽ നിന്നും പുറത്തായത് ഞെട്ടിക്കുന്ന കെണി. സംഭവത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സൗഹൃദം ഉണ്ടാക്കി ഫോട്ടോകൾ ഉൾപ്പെടെ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പ്രതിയുടെ രീതി. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ജൂണിലാണു കേസിനാസ്പദമായ സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറക്കാട്ട് സ്വദേശിയായ പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയിൽ നിന്നും ലഭിച്ച പരാതിയിൽ അമ്പലപ്പുഴ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും പ്രതി ഒളിവിൽപോയിരുന്നു. ശേഷം ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ കുമളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കണ്ണൂർ ടൗൺ, വളപട്ടണം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാന കേസുള്ളതായി പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും ഇയാൾക്കെതിരെ പരാതിയുണ്ട്. പ്രതിയുടെ പക്കൽനിന്ന് രണ്ടു മൊബൈൽ ഫോണും നാലു സിം കാർഡും കണ്ടെടുത്തു.

പോക്സോ, ഐ ടി വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡു ചെയ്തു. അമ്പലപ്പുഴ ഡിവൈ. എസ്. പി. കെ. എൻ. രാജേഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്. ഐ പ്രിൻസ് സത്പുത്രൻ, സീനിയർ സി പി ഒ മാരായ എം കെ വിനിൽ, ജി വിഷ്ണു, വി ജോസഫ് ജോയി, ജി അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    

Similar News