പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 22കാരന് 38 വർഷം കഠിനതടവും 1,70,000 രൂപ പിഴയും

Update: 2024-10-17 15:30 GMT

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മാതൃകാപരമായ ശിക്ഷാ വിധിയുമായി കോടതി. കേസിൽ കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ജെറിൻ ജോയി (22)യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

പ്രതിക്ക് 38 വർഷം കഠിനതടവും 1,70,000 രൂപ പിഴയും നൽകിയാണ് ജഡ്ജി ടി. മഞ്ജിത്ത് പ്രതിയെ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി വിചാരണ വേളയിൽ ആത്മഹത്യ ചെയ്തിരുന്നു.

2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അന്നത്തെ ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. സുജിത്താണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.സ്മിതാ ജോൺ ഹാജരായി.

Tags:    

Similar News