മകനെയും കൂട്ടുകാരനെയും അസഭ്യം വിളിച്ച് കൈയേറ്റത്തിന് ശ്രമിച്ചു; ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഒളിവില്‍പ്പോയ അയല്‍വാസി ആറുമാസത്തിന് ശേഷം അറസ്റ്റില്‍

വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച അയല്‍വാസി ആറുമാസത്തിന് ശേഷം അറസ്റ്റില്‍

Update: 2025-05-29 17:08 GMT

പത്തനംതിട്ട: മകനെയും കൂട്ടുകാരെയും അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധം നിമിത്തം വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച അയല്‍വാസിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ഏറം തലച്ചിറ കൊച്ചേത്ത് വീട്ടില്‍ ഷിബു തോമസ് (48) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ 30 ന് രാത്രി 9.45 നും 10 നുമിടെയാണ് സംഭവം. അയല്‍വാസി പുതുക്കുളം തെക്കുംമല 29 ല്‍ ചരിവുകാലായില്‍ വീട്ടില്‍ രമാകുമാരിക്കാണ് വെട്ടേറ്റത്.

രമയുടെ മകനായ സൂരജ് (20) സുഹൃത്തുക്കളും അയല്‍വാസികളുമായ ജിബിന്‍ സൂര്യ, ജോഹാന്‍ എന്നിവര്‍ക്കൊപ്പം വടശേരിക്കര പമ്പില്‍ ബൈക്കില്‍ പോയി പെട്രോള്‍ അടിച്ച് തിരിച്ചെത്തി ജൊഹാന്റെ വീട്ടില്‍ വണ്ടി വച്ചു. പിന്നീട് ജിബിന്‍ സൂര്യയുടെ വീട്ടിലേക്ക് നടന്നു പോകവേ ഷിബുവിന്റെ വീടിന്റെ മുന്‍വശം എത്തിയപ്പോള്‍ ഇയാള്‍ ഇവരെ ചീത്ത വിളിക്കുകയും രാത്രി എവിടെ പോയതാണ് എന്ന് ചോദിച്ചു. ഇവിടെ കോഴിയെയും ഒട്ടുകറയുമൊക്കെ മോഷ്ടിക്കുന്നത് നീയൊക്കെയാണ്. ഞാന്‍ നോക്കിയിരിക്കുകയായിരുന്നു എന്ന് പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത രമയുടെ മകന്റെ കൂട്ടുകാരനെ വാക്കത്തിയുടെ മാടുകൊണ്ട് തലക്കടിച്ചു. വീണ്ടും അടിക്കുന്നത് തടഞ്ഞ മറ്റൊരു സുഹൃത്തിനെ പിടിച്ചുതള്ളി താഴെയിട്ടു.

തുടര്‍ന്ന് യുവാക്കള്‍ രമയുടെ വീട്ടിലേക്ക് നടന്നപ്പോള്‍ പ്രതി നടവഴിയില്‍ വച്ച് ഇവരെ ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇത് രമ ചോദ്യം ചെയ്തതില്‍ പ്രകോപിതനായിട്ടാണ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇടത് തോളിനും കൈമുട്ടിനും പരുക്കേറ്റു. വാക്കത്തിയുടെ മാടുഭാഗം കൊണ്ട് ഇടതു കവിളില്‍ അടിക്കുകയും ചെയ്തു. വെട്ടേറ്റ് ഇടതുകൈമുട്ടിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇടത്തറയില്‍ നിന്നും എസ്.ഐ പ്രസന്നന്‍ പിള്ളയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ആക്രമിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി കൊടുമണ്‍ എസ്റ്റേറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍ പ്രകാരം അവിടെയെത്തി പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ വിഎസ് കിരണ്‍, എസ്.സി.പി.ഓ ഇര്‍ഷാദ്, അജിത് പ്രസാദ്, സി.പി.ഓ സുബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News