മനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനി

മനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും

Update: 2026-01-12 10:35 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അഡ്വ. ടി ബി മിനി. തനിക്ക് ഹൈക്കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനുണ്ടായിരുന്നെന്നാണ് പ്രതികരണം. ഓഫീസില്‍ നിന്നും മറ്റൊരാളെ കോടതിയിലേക്ക് അയച്ചിട്ടുണ്ടായിരുന്നെന്നും തനിക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകാനുണ്ടായിരുന്നെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.

മനുഷ്യരല്ലേ, ചൂടുകാലത്തൊക്കെ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും. എന്നാല്‍ താന്‍ ഉറങ്ങാറില്ല. അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടതെന്നും ടി.ബി. മിനി പറഞ്ഞു. ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിക്കാണും. അത് മനുഷ്യസഹജമായ കാര്യമാണെന്നാണ് അഭിഭാഷകയുടെ വാദം. ഉറങ്ങി പോയിട്ടുണ്ടോ എന്ന് അറിയില്ല. എന്നാല്‍ അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നില കൊണ്ടത്. ഈ കേസിനോടുള്ള ആത്മാര്‍ഥത കാരണം ജൂനിയേഴ്‌സ് ഇരിക്കേണ്ട സമയത്ത് പോലും കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇത് തന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഉള്ള ശ്രമമാണെന്നും ടി.ബി. മിനി പറഞ്ഞു.

ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാന്‍ പാടില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമര്‍ശനത്തെ വിലയിരുത്തട്ടെയെന്നും കോടതിയുമായി തര്‍ക്കിക്കുന്നില്ല വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ഒരാവശ്യവും കോടതിക്കില്ല. എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്നും മിനി പറഞ്ഞു.

അതിരൂക്ഷ വിമര്‍ശനവുമായാണ് വിചാരണ കോടതി രംഗത്തെത്തിയത്. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയത്. അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.

Tags:    

Similar News