ദോഡ മേഖലയിലെ ആളുകൾ ഉറക്കമുണർന്ന് ഫോൺ ഓണാക്കിയപ്പോൾ ഒന്ന് പതറി; ഫ്ലൈറ്റ് മോഡിലാക്കി നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ കാരണം അറിഞ്ഞ് തലയിൽ കൈവച്ച് നാട്ടുകാർ; ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഭീഷണി ഉണ്ടെന്നും പോലീസ്; പ്രദേശത്ത് അതീവ ജാഗ്രത!
ഡൽഹി: രാവിലെ ദോഡ മേഖലയിലെ ആളുകൾ ഉറക്കമുണർന്ന് ഫോൺ ഓണാക്കിയപ്പോൾ ഒന്ന് പതറിപ്പോയി. ഇന്റർനെറ്റ് ഓൺ ചെയ്ത ഒരാൾക്കും നെറ്റ് ലഭിക്കുന്നില്ല. ഫ്ലൈറ്റ് മോഡിൽ ഓണാക്കി ഓഫാക്കി നോക്കിയിട്ടും രക്ഷയില്ല. ഒടുവിൽ കാരണം അറിഞ്ഞ് നാട്ടുകാർക്ക് തലവേദന. 37 ടവർ ലൊക്കേഷനുകളിൽ ഇൻറർനെറ്റ് വിച്ഛേദിച്ചതായി ആണ് റിപ്പോർട്ടുകൾ. ദേശവിരുദ്ധ ശക്തികളിൽ നിന്നും ഭീഷണി ഉണ്ടെന്നും. ജമ്മുവിൽ പോലീസ് ശുപാർശക്ക് പിന്നാലെ 37 ടവറുകൾക്ക് കീഴിൽ ഇന്റർനെറ്റ് വിലക്കി എന്നാണ് വിവരങ്ങൾ.
ജമ്മുവിലെ ദോഡാ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ താൽക്കാലികമായി ഇൻറർനെറ്റ് വിച്ഛേദിച്ചു. ജമ്മു കശ്മീർ പോലീസിന്റെ ശുപാർശ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. പൊതു സുരക്ഷ കണക്കിൽ എടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾ ഇൻറർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടി എന്നാണ് സൂചനകൾ ലഭിക്കുന്നത്.
അതേസമയം, അതിനിടെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ അതിർത്തി വെച്ച് സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. പാക്ക് അതിർത്തിയിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹം ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തന്നെ ബിഎസ്എഫ് ജവാന്മാർ മുന്നറിയിപ്പ് നൽകി.
അതിർത്തി കടന്നുവരരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറാൻ തന്നെ പാക്കിസ്ഥാൻ സ്വദേശി ശ്രമിച്ചു. ഇതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാക്കിസ്ഥാൻ ചാരനെന്നാണ് സേന സംശയിക്കുന്നത്.
അതിനിടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ചതിൻ്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നു. 'വ്യാപാരത്തിലൂടെയാണ് താൻ അത് പരിഹരിച്ചതെന്നും' അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമാഫോസയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് ഓവൽ ഓഫിസിൽ നടത്തിയ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'പാക്കിസ്ഥാനുമായും ഇന്ത്യയുമായും നമ്മൾ എന്താണ് ചെയ്‌തതെന്ന് നോക്കൂ. വ്യാപാരത്തിലൂടെ ഞാൻ അത് പരിഹരിച്ചു എന്ന് ഞാൻ കരുതുന്നു, ഇന്ത്യയുമായും പാകിസ്ഥാനുമായും അമേരിക്ക ഒരു വലിയ ഇടപാട് നടത്തുന്നുണ്ട്" എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന് യുഎസ് പ്രസിഡൻ്റ് ആവർത്തിച്ച് അവകാശപ്പെട്ടു.