ആദ്യ സൂഡിയോ സ്റ്റോര്‍ തുറന്നത് 2016ല്‍ മെട്രോ നഗരമായ ബെംഗളൂരുവില്‍; ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം ഗ്രാമങ്ങളിലേക്കും പടര്‍ന്നു കയറിയ വിപ്ലവം; വിലകുറച്ച് വില്‍ക്കുക, വിപണി പിടിച്ചടക്കുക എന്നത് തന്ത്രം; ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വിജയം കൊയ്തത് അനായാസം; ബഹിഷ്‌ക്കരണ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി രംഗത്തിറങ്ങിയപ്പോള്‍ കേരളത്തില്‍ കത്തിക്കയറി വില്‍പ്പന

ആദ്യ സുഡിയോ സ്‌റ്റോര്‍ തുറന്നത് 2016ല്‍ മെട്രോ നഗരമായ ബെംഗളൂരുവില്‍

Update: 2025-06-07 05:27 GMT

തിരുവനന്തപുരം: ഇസ്രായേലുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ച് സൂഡിയോക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയുടെ നീക്കം ടാറ്റാ ഗ്രൂപ്പിന് തന്നെ ഗുണമായി മാറുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആഹ്വാനം ഫലത്തില്‍ ടാറ്റാ ഗ്രൂപ്പിന് ഗുണകരമായി മാറുകയാണ് ഉണ്ടായത്. ബലിപെരുന്നാള്‍ വിപണിയില്‍ വന്‍ വില്‍പ്പനയാണ് സൂഡിയോ സ്റ്റോറുകളില്‍ നടന്നത്. ജമാഅത്തെ ഇസ്ലാമി ബഹിഷ്‌ക്കരിക്കണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ ആളുകള്‍ ഇടിച്ചു കയറുകാണ് സൂഡിയോ സ്റ്റോറുകളിലേക്ക്. ഇതോടെ പെരുന്നാളിന് മുന്നോടിയായ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വില്‍പ്പനയാണ് സ്റ്റോറുകളില്‍ ഉണ്ടായത്.

സംഘപരിവാര്‍ സംഘടനകള്‍ സുഡിയോയെ അനുകൂലിച്ചു കൊണ്ട് രംഗത്തെതത്തി. പശ്ചിമേഷ്യന്‍ വിഷയത്തില്‍ നടക്കുന്ന പ്രതീകാത്മക പ്രതിഷേധമെന്ന് എസ്ഐഒയും വാദിക്കുമ്പോള്‍ രാജ്യത്തിന് അകത്തുനടന്ന ഭീകരാക്രമണങ്ങളില്‍ എസ്ഐഒ നിശബ്ദത പാലിച്ചുവെന്ന് സംഘപരിവാര്‍ സംഘടനകളും വാദിക്കുന്നു. ടാറ്റ ഗ്രൂപ്പ് ഇസ്രയേലുമായി സൈനിക സാങ്കേതിക സഹകരണം നടത്തുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണ ക്യാമ്പയിന്‍ നടന്നത്. എന്നാല്‍, ഫലത്തില്‍ ഇത് സൂഡിയോ ഗ്രൂപ്പിന് തുണയായി മാറി.

സൂഡിയോക്ക് പുറമെ, ഇസ്രയേലുമായി സഹകരണമുള്ള മുന്‍നിര ബ്രാന്‍ഡുകളേയും എസ്ഐഒ ബഹിഷ്‌കരണ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ വസ്ത്രങ്ങളെടുക്കുമ്പോള്‍ ഗാസ വംശഹത്യയെ പിന്തുണക്കുന്ന നൂറോളം ബ്രാന്‍ഡുകളെ ഉഴിവാക്കുകയെന്നതാണ് എസ്ഐഒയുടെ ക്യാമ്പയിന്‍. പാലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രതീകാത്മക പ്രതിഷേധമെന്നാണ് എസ്ഐഒയുടെ വാദം.


Full View

അതേസമയം, ജമാഅത്തെ ഇസ്ലാമിയുടെ നീക്കത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തി. രാജ്യത്ത് നടന്ന പഹല്‍ഗാം സംഭവത്തില്‍ നിശബ്ദത പാലിച്ചവര്‍, പശ്ചിമേഷ്യന്‍ വിഷയത്തില്‍ മാത്രം ശബ്ദമുയര്‍ത്തുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ സമ്പൂര്‍ണമായി ബഹിഷ്‌കരിക്കണമെങ്കില്‍ ഫേസ്ബുക്കും വാട്സാപ്പും തൊട്ട് വിമാന സര്‍വീസുകള്‍വരെ ഉപക്ഷേിക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയും ഇസ്രായേലിലെ ഇസ്രായേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും, ചേര്‍ന്നുള്ള സംയുക്ത സംരംഭമായ നോവ ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡ് പ്രതിരോധ രംഗത്ത് ഗവേഷണം നടത്തി വരുന്നുണ്ട്. ഇന്ത്യയുടെ ഡിഫന്‍സ് ഫോഴ്‌സിന്റെ ആധുനികവത്കരണത്തില്‍ ഇവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അത് മറന്നുകൊണ്ടാണ് എസ്ഐഒയുടെ ബഹിഷ്‌കരണ ആഹ്വാനമെന്നും ഈ വിഭാഗം വാദിക്കുന്നു. ഇതിനിട, 'സപ്പോര്‍ട്ട് ടാറ്റ'യും ട്രെന്‍ഡിങ്ങാവുകയാണ്. ബഹിഷ്‌കരണാഹ്വാനത്തിനെതിരെ സുഡിയോയില്‍ ഷോപ്പിങ് നടത്തി ബില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരുമുണ്ട്.

വിലകുറച്ച് വിപണി പിടിച്ച സൂഡിയോ തന്ത്രം

ഒരു പരസ്യം പോലുമില്ലാതെ ഒരു ഫാഷന്‍ ബ്രാന്‍ഡിന് നിലനിന്നു എന്നതാണ് സുഡിയോയുടെ വിജയതന്ത്രം. വസ്ത്രങ്ങളുടെ വിലക്കുറവുകൊണ്ട് അല്‍ഭുതപ്പെടുത്തിയ സുഡിയോ ശരിക്കും അമ്പരപ്പിച്ചത് ബിസിനസ് സ്ട്രാറ്റജിയിലൂടെയാണ്. ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡിന് കീഴിലുള്ള ബ്രാന്‍ഡാണ് സൂഡിയോ. 1998 മുതല്‍ ട്രെന്‍ഡിന് ഫാഷന്‍, ലൈഫ്സ്റ്റൈല്‍ മേഖലയില്‍ സ്വാധീനമുണ്ട്. 98ലാണ് ടാറ്റ ആദ്യത്തെ വെസ്റ്റ്‌സൈഡ് സ്റ്റോര്‍ ബംഗളൂരുവില്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ അര്‍ബര്‍ മിഡില്‍ ക്ലാസിന്റെ പോക്കറ്റിന് ചേരുന്ന ഫാഷന്‍ സ്റ്റോര്‍, അതായിരുന്നു വെസ്റ്റ്സൈഡ്.


 



വെസ്റ്റ്‌സൈഡ് സ്റ്റോറില്‍ വില്‍ക്കുന്ന വസ്ത്രങ്ങളുടെ ശരാശരി വില 1,500 രൂപയായിരുന്നു. സാധാരണക്കാരന്റെ കണ്ണില്‍ അതത്ര ചെറിയ തുകയല്ല. ഈയൊരു കാരണം കൊണ്ട് ചെറിയ നഗരങ്ങളില്‍ വെസ്റ്റ്‌സൈഡ് സ്റ്റോറുകള്‍ വിജയിച്ചില്ല. ഇതാണ് സുഡിയോയുടെ പിറവിക്ക് വഴിയൊരുക്കിയത്. അഞ്ച് ശതമാനം ഉപഭേക്താക്കള്‍ ഇന്ത്യയില്‍ പ്രീമിയം വസ്ത്രങ്ങള്‍ വാങ്ങുന്നത് മാത്രമാണ്. 95 ശതമാനം പേരുടെയും തിരഞ്ഞെടുപ്പില്‍ വിലക്കുറവ് പ്രധാന ഘടകമാണ്. അങ്ങനെയാണ് 2016ല്‍ ബെംഗളൂരുവില്‍ത്തന്നെ ആദ്യ സൂഡിയോ സ്റ്റോര്‍ തുറക്കുന്നത്.

ടിയര്‍ 3, ടിയര്‍ 4 നഗരങ്ങളിലായിരുന്നു സൂഡിയോയുടെ ഫോക്കസ്. വില ആയിരത്തില്‍ താഴെ മാത്രം. അതോടെ ഇടത്തരക്കാരും അതിലും താഴെ വരുമാനമുള്ളവരും സുഡിയോയെ ഏറ്റെടുത്തു. മെട്രോ നഗരങ്ങളില്‍ നിന്നും അതിവേഗമാണ് ഗ്രാമങ്ങളിലേക്ക് പോകും സുഡിയോ പടര്‍ന്നു കയറിയത്. ആദ്യത്തെ രണ്ടുവര്‍ഷം സൂഡിയോയുടെ വളര്‍ച്ച പതുക്കെയായിരുന്നു. ഏഴ് സ്റ്റോറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറഞ്ഞ വില ക്ലിക്കായെന്ന് മനസിലായതോടെചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സൂഡിയോ ഒരു മിന്നലാക്രമണം തന്നെ നടത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 119 സ്റ്റോറുകള്‍ തുറന്നു. 20 വര്‍ഷം കൊണ്ടാണ് വെസ്റ്റസൈഡ് 100 സ്റ്റോറുകള്‍ തുറന്നതെന്നോര്‍ക്കണം. ഇന്ന് ആകെ വെസ്റ്റ്സൈഡ് സ്റ്റോറുകളുടെ എണ്ണം 232. സുഡിയോ സ്റ്റോറുകളാകട്ടെ ഇരട്ടിയിലേറെ വര്‍ധിച്ചു.

പറഞ്ഞറിയുക എന്ന പാരമ്പര്യ തന്ത്രമാണ് സൂഡിയോയുടേത് വളര്‍ച്ചയെന്നാല്‍ ഇതാണ്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം സുഡിയോ 46 പുതിയ നഗരങ്ങളിലെത്തി. 48 നിലവിലുള്ള നഗരങ്ങളില്‍ സാന്നിധ്യം ശക്തമാക്കി. സുഡിയോ വളരുമ്പോള്‍ ഓരോ മിനിറ്റിലും 90 ടി-ഷര്‍ട്ടുകളാണ് വില്‍പ്പന നടക്കുന്നതെന്ന് ട്രെന്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ഓരോ മണിക്കൂറിലും 20 ജോഡി ഡെനിമുകള്‍, 19 സുഗന്ധദ്രവ്യങ്ങള്‍, 17 ലിപ്സ്റ്റിക്കുകള്‍ എന്നിങ്ങനെയാണ് സൂഡിയോയുടെ വില്‍പ്പന.


 



കാര്യം ഇങ്ങനെയാണെങ്കിലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതുകൊണ്ട് സുഡിയോ സ്റ്റോറില്‍ വെസ്റ്റ്സൈഡിനെക്കാള്‍ ലാഭം കുറവാണ്. ഇവിടെ സൂഡിയോ അടുത്ത തന്ത്രം പുറത്തെടുത്തു. സെയില്‍സ് ഡെന്‍സിറ്റി ഉയര്‍ത്തുക. അതായത്, ഒരു സ്റ്റോറില്‍ ഒരു ചതുരശ്ര അടിക്ക് എത്ര വരുമാനം ഉണ്ടാകുന്നു എന്നത്. ഇന്ന് സുഡിയോയില്‍ ഓരോ ചതുരശ്ര അടിക്കും ഏകദേശം 18,000 രൂപ വരുമാനമുണ്ട്. വെസ്റ്റ്‌സൈഡില്‍ ഇത് 12,000 രൂപ മാത്രമാണ്. ടാറ്റ ട്രെന്റിന്റെ ഫാഷന്‍ ഫ്ലാഗ്ഷിപ്പ്, വെസ്റ്റ്സൈഡില്‍ നിന്ന് സൂഡിയോ ആയി മാറിയിരിക്കുന്നു എന്ന് ചുരുക്കം.

3,298 കോടി രൂപയാണ് 2024ലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം ടാറ്റ ട്രെന്റ് നേടിയ വരുമാനം. വസ്ത്രവിപണിയില്‍ മാന്ദ്യം പ്രതീക്ഷിച്ച സമയത്തും ട്രെന്റ് പോസിറ്റീവായി തുടരുന്നതിന് ഒറ്റക്കാരണം സുഡിയോ ആണ്. വാര്‍ഷിക വരുമാന വളര്‍ച്ച 53 ശതമാനം. ലാഭത്തിലുണ്ടായ വര്‍ധന 1200 ശതമാനം. ആകെ നേടിയ ലാഭം 712 കോടി രൂപ. ട്രെന്റിന്റെ അനുബന്ധ സ്ഥാപനമായ ബുക്കര്‍ ഇന്ത്യ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനി 2024 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ മൊത്ത വരുമാനം 192.33 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ മൊത്തം വരുമാനം 187.25 കോടി രൂപയില്‍ നിന്നാണ് ഈ വര്‍ധനവ്.

ഉല്‍പ്പന്നങ്ങള്‍ ചെറിയ വിലയ്ക്ക് വിറ്റിട്ടും സൂഡിയോ വിജയിച്ചതിനു പിന്നില്‍ മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. ആര്‍ക്കുവേണ്ടി എന്ന ചിന്തയാണ് ഒന്നാമത്തേത്. ജെന്‍ സെഡിന്റെ ഫാഷനെയാണ് സുഡിയോ പ്രതിനിധീകരിക്കുന്നത്. ഫാഷന്‍ ട്രെന്‍ഡുകള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അധികം പണം കയ്യിലില്ലാത്ത കൂട്ടരാണ് സുഡിയോയുടെ ഉപഭോക്താക്കള്‍. ഇവരാണ് പ്രധാന ഫോക്കസ്. വലിയ അളവിലുള്ള പ്രൊഡക്ഷനാണ് മറ്റൊരു സ്മാര്‍ട്ട് സ്ട്രാറ്റജി. ഇതിലൂടെ വന്‍തോതില്‍ ചെലവ് കുറയ്ക്കാനും കഴിയും. സ്റ്റോക്ക് പുതുക്കുന്നതില്‍ സുഡിയോയുടെ വേഗവും റീട്ടെയില്‍ രംഗത്ത് ശ്രദ്ധേയമാണ്. ഓരോ 15 ദിവസം തോറും സൂഡിയോയില്‍ പുതിയ സ്റ്റോക്ക് എത്തുന്നു.


 



സൂഡിയോയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഫ്രാഞ്ചൈസി രീതിയിലാണ്. ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് രീതിയില്‍, ഫ്രാഞ്ചൈസികള്‍ സ്റ്റോറിനായി നിക്ഷേപിക്കുകയും ടാറ്റ ട്രെന്‍ഡ് സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതുമാണ് രീതി. ഇവിടെ ടാറ്റയ്ക്ക് ചെലവാക്കേണ്ട മൂലധനം കുറവാണ് എന്നതിനാല്‍ വളര്‍ച്ച വേഗത്തിലാക്കി. മറ്റൊന്നാണ് സ്ഥാനം. സൂഡിയോ എവിടെ ആരംഭിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. തിരക്കേറിയ റിയല്‍ എസ്റ്റേറ്റ് വില ഉയര്‍ന്നിടത്ത് നിന്ന് മാറി, വില കുറഞ്ഞ സ്ഥലങ്ങളിലാണ് സുഡിയോ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പറഞ്ഞറിയുക എന്ന പാരമ്പര്യ തന്ത്രമാണ് അടുത്തത്.

Tags:    

Similar News