'ഗിവ് മി ദി ഫോൺ...'; ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ചു; കുപ്പി പിടിച്ചുവാങ്ങി; മുഖത്തേക്ക് വെള്ളം ഒഴിച്ചു; ചുമരിൽ ചേർത്ത് നിർത്തി ഇടിച്ച് ക്രൂരത; കാനഡയിൽ ഇന്ത്യൻ വംശജക്കു നേരെ യുവാവിന്റെ പരാക്രമം; അലറിവിളിച്ച് യുവതി; അമ്പരന്ന് നോക്കി നിന്ന് ആളുകൾ; ദയനീയ ദൃശ്യങ്ങൾ പുറത്ത്
ഒട്ടാവ: വിദേശരാജ്യങ്ങളിൽ ഇപ്പോൾ വംശീയത അക്രമണങ്ങൾ വർധിക്കുകയാണ്. അവിടെയുള്ള ചില തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളും വ്യാജ വീഡിയോകളും കണ്ട് അവിടെയുള്ള ചില സ്വദേശികളുടെ ഉള്ളിൽ നിറയെ വംശിയത വർധിച്ചിരിക്കുകയാണ്. വേറെ നാടുകളിൽ നിന്നും പഠിക്കാനും ജോലിക്കായും എത്തുന്നവർക്ക് ഇപ്പോൾ ഇതൊക്കെ ഒരു ഭീഷണി തന്നെ ഉയർത്തുന്നുണ്ട്. അതുപോലെയുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി കാനഡയിൽ നിന്നുമുള്ള ഒരു ദയനീയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
കാനഡയിലെ കാൽഗറി റെയിൽവേ സ്റ്റേഷനിൽ ഇന്ത്യക്കാരിയായ യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
കാൽഗറിയിലെ സിറ്റി ഹാൾ/ബോ വാലി കോളജ് സ്റ്റേഷനിൽ നിൽക്കുന്ന യുവതിയുടെ കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി, മുഖത്തേക്ക് വെള്ളം ഒഴിച്ചു. തുടർന്ന് യുവതിയുടെ ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ച് ട്രാൻസിറ്റ് ഷെൽട്ടറിന്റെ ചുമരുകളിൽ ചേർത്തുനിർത്തി ആവർത്തിച്ച് ഇടിച്ചു. ഫോൺ നൽകാൻ ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി.
ബ്രെയ്‌ഡൺ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നയാളാണ് യുവതിയെ ആക്രമിച്ചത്. യുവതിക്കു നേരെയുണ്ടായ അതിക്രമം കണ്ടുകൊണ്ടിരുന്ന ആളുകൾ ആരും അക്രമിയെ പിടിച്ചുമാറ്റാനോ യുവതിയെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ‘കാനഡയിലേക്കു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഈ വിഡിയോ കാണണം’ എന്നും തുടങ്ങിയ കമെന്റുകളും ദൃശ്യങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു.