വീണ്ടും തകർന്ന് തരിപ്പണമായി അമേരിക്കൻ വിപണി; യൂറോപ്പിനും കണ്ടകശനി; ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലും വൻ ഇടിവ്; ഏഷ്യൻ രാജ്യങ്ങൾക്കും തിരിച്ചടി; ലോകത്തെ ആശങ്കയിലാക്കി ആഗോള വിപണി; യുഎസ് പ്രസിഡന്റിന്റെ കടുംകട്ടി നയത്തിൽ വിറങ്ങലിച്ച് രാജ്യങ്ങൾ; ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?; ട്രംപിന്റെ തീരുവ യുദ്ധം ബൂമറാംഗാകുമ്പോൾ!

Update: 2025-04-07 15:15 GMT

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ ലോകരാജ്യങ്ങൾ തന്നെ ഞെട്ടിയിരിക്കുകയാണ്. ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ച് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച യുദ്ധം ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ? എന്ന ആശങ്കയിലാണ് ഇപ്പോൾ പല രാജ്യങ്ങളും. ഏഷ്യൻ രാജ്യങ്ങൾക്ക് വരെ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.തീരുവ പ്രഖ്യാപിച്ചപ്പോൾ തന്നെ അമേരിക്കൻ വിപണി തകർന്ന് തരിപ്പണമായിരിക്കുകയാണ്.അമേരിക്കയ്ക്ക് പുറമെ പല യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങൾക്കും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിൽ 6.30% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ യുഎസ് പ്രസിഡന്റിന്റെ കടുംകട്ടി നയത്തിൽ രാജ്യങ്ങൾ വിറങ്ങലിച്ചിരിക്കുകയാണ്. ഇപ്പോൾ ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുണ്ടോ എന്നും നേതാക്കൾക്ക് വലിയ ആശങ്ക ഉണ്ട്.

അമേരിക്കയിലെന്നല്ല,യൂറോപ്പ്, ഏഷ്യ, സൗദി, ജപ്പാൻ, ചൈന, ഇന്ത്യ തുടങ്ങി ലോകത്തെ എല്ലാ വിപണികളും ട്രംപിന്‍റെ തീരുവ യുദ്ധത്താൽ ചോരക്കളമായിരിക്കുകയാണ്. ഈ നിലയിൽ പോയാൽ ആഗോള സാമ്പത്തിക മാന്ദ്യം ഉറപ്പാണെന്ന വിലയിരുത്തലുകളാണ് എങ്ങും. ലോക നേതാക്കളൊന്നടങ്കം ട്രംപിന്‍റെ തീരുവ യുദ്ധത്തെ വിമർശിച്ച് രംഗത്തുണ്ട്. അതിനിടയിലാണ് റിപ്പബ്ലിക്കൻ പാർട്ടിയിലും ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഉണ്ട്.

ട്രംപിന്‍റെ തീരുവ യുദ്ധത്തിന് പിന്നാലെ അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികളിൽ ഉണ്ടായ കനത്ത ഇടിവിന്‍റെ പ്രതിഫലനം ഇന്ന് ഏഷ്യൻ വിപണികളെയും തകർത്തു. തുടക്കത്തിൽ തന്നെ ഇന്ത്യൻ സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും നിലംപൊത്തി. നിക്ഷേപകർക്ക് 20 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചു. ഇന്ത്യൻ രൂപയും ഇന്ന് ഡോളറിനെതിരെ വൻ ഇടിവിലായി. വ്യാപാരം ആരംഭിച്ചതു തന്നെ 19 പൈസ ഇടിവിൽ ആണ്. ഏഷ്യൻ ഓഹരി വിപണികൾ എല്ലാം ചോരക്കളമായി. ജപ്പാനും ചൈനയും കൊറിയയും സിംഗപ്പൂരും നിലംപരിശായി. അമേരിക്കയിലെ വാഹനങ്ങളിൽ പകുതിയും കയറ്റുമതി ചെയ്യുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ ഹ്യുണ്ടായി, ടൊയോട്ട, നിസ്സാൻ, ഹോണ്ട കമ്പനികളുടെ മൂല്യത്തിൽ ശതകോടികളുടെ നഷ്ടമുണ്ടായി.

ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആഘാതങ്ങൾ നേരിടാൻ പുതിയ പദ്ധതികൾ ആലോചിച്ച് തുടങ്ങി. ആഗോള മാന്ദ്യത്തിനുള്ള സാധ്യത 60% ആയി ഉയർന്നതായി സാമ്പത്തിക സ്ഥാപനമായ ജെ പി മോർഗന്റെ പ്രവചനം. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത 35 ശതമാനത്തിൽ നിന്ന് 45 ആയി ഉയർന്നതായിഗോൾഡ്മാൻ സാക്‌സ് വിലയിരുത്തി. ആഗോള എണ്ണ വിപണിയിൽ ഇടിവ് തുടരുകയാണ്. 74 ഡോളർ ആയിരുന്ന ബ്രെന്‍റ് ക്രൂഡ് വില 63 ഡോളർ ആയി. സ്വർണ വിലയും റെക്കോഡ് ഉയരത്തിൽ നിന്ന് താഴുകയാണ്. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞു.

അതേസമയം, ഇന്ത്യന്‍ വിപണി തകരാതെ നിൽക്കുന്നതും അത്ഭുതത്തോടെയാണ് ലോക നേതാക്കൾ കാണുന്നത്. ട്രംപ് ഇന്ത്യക്കുളള പകരച്ചുങ്കം കുറയ്ക്കാന്‍ തയാറാകും എന്ന വിശ്വാസമാണ് ഇന്നലെ ഇന്ത്യന്‍ വിപണിയെ വലിയ തകര്‍ച്ചയില്‍ നിന്നു മാറ്റി നിര്‍ത്തിയത്. അമേരിക്കയുമായി നടക്കുന്ന വ്യാപാര ഉടമ്പടി ചര്‍ച്ചയില്‍ ആഴ്ചകള്‍ക്കകം ധാരണ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. പകരച്ചുങ്കം ഒഴിവാക്കി എല്ലാവര്‍ക്കും ഉള്ള 10 ശതമാനത്തിലേക്ക് തീരുവ നിലവാരം മാറിയാല്‍ ഇന്ത്യയുടെ കയറ്റുമതികള്‍ സുഗമമായി നടക്കും. ഇന്ത്യയുടെ വ്യാപാര എതിരാളികള്‍ക്കു കൂടുതല്‍ ചുങ്കം നിലനിന്നു എന്നും വരാം. പക്ഷേ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയ്ക്കുകയും ഇറക്കുമതി നിയന്ത്രണങ്ങള്‍ പലതും മാറ്റുകയും ചെയ്യേണ്ടിവരും.

വ്യാഴാഴ്ച നിഫ്റ്റി 82.25 പോയിന്റ് (0.35%) താഴ്ന്ന് 23,250.10 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 322.08 പോയിന്റ് (0.42%) കുറഞ്ഞ് 76,295.36 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 249.30 പോയിന്റ് (0.49%) കയറി 51,597.35 ല്‍ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം നേട്ടത്തോടെ 52,162.15 ല്‍ എത്തി. സ്‌മോള്‍ ക്യാപ് സൂചിക 0.58 ശതമാനം ഉയര്‍ന്ന് 16,255.45 ല്‍ ക്ലോസ് ചെയ്തു. വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം മൂന്നാം ദിവസവും കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2788 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1212 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 2057 എണ്ണം. താഴ്ന്നത് 829 മാത്രം.

എന്‍എസ്ഇയില്‍ 37 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയതു 24 എണ്ണമാണ്. 287 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 25 എണ്ണം മാത്രമാണ് ലോവര്‍ സര്‍ക്കീട്ടില്‍ എത്തിയത്. വലിയ അനിശ്ചിതത്വം മാറിയതോടെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് തകൃതിയായി. ഇനി തല്‍ക്കാലം കാര്യമായ കയറ്റം ഉണ്ടാകില്ലെന്നാണു വിപണിയുടെ വിലയിരുത്തല്‍. ഓഹരികളുടെയും ഡോളറിന്റെയും തകര്‍ച്ച തുടരുകയോ സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയോ ഒക്കെ ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമാകാം. അല്ലെങ്കില്‍ സ്വര്‍ണവിപണി കുറേ ആഴ്ചകളിലെ മലകയറ്റത്തിനു ശേഷം വിശ്രമം അഥവാ സമാഹരണ ഘട്ടത്തിലേക്കു കടക്കാം.

വെള്ളിവില ഔണ്‍സിന് 31.98 ഡോളറിലേക്ക് ഇടിഞ്ഞു. ഇടിവ് തുടരാം എന്നാണു സൂചന.ഡോളര്‍ സൂചിക വ്യാഴാഴ്ച രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 102.07 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.87 ആയി. ട്രംപ് പ്രസിഡന്റ് ആയ ശേഷം സൂചികയില്‍ ഉണ്ടായ കയറ്റമത്രയും പോയി. ഡോളര്‍ നിരക്ക് താഴുന്നതില്‍ ട്രംപിന് എതിര്‍പ്പില്ല. സൂചിക താണാല്‍ യുഎസ് കയറ്റുമതി കൂടും എന്ന നിഗമനമാണു കാരണം. യുഎസ് കടപ്പത്രവില വ്യാഴാഴ്ചയും ഉയര്‍ന്നു. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.028 ശതമാനത്തില്‍ എത്തി. അമേരിക്കയില്‍ മാന്ദ്യത്തിനുള്ള സാധ്യതയാണ് കടപ്പത്ര വിപണി കാണുന്നത്.

ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച ഏഴു ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ ഉല്‍പാദന ഉല്‍പാദനം കൂട്ടാന്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യ ഉള്‍പ്പെടുന്ന ഒപെക് പ്ലസും ഇന്നലെ തീരുമാനിച്ചതാണു കാരണം. പ്രതിദിന ഉല്‍പാദം 4.11 ലക്ഷം വീപ്പ കണ്ട് കൂട്ടാനാണ് തീരുമാനം. പ്രതിദിനം 1.4 ലക്ഷം വീപ്പയാകും വര്‍ധിപ്പിക്കുക എന്ന പ്രതീക്ഷ പാളി. മേയില്‍ വര്‍ധന നടപ്പാക്കും. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, കസാഖ്സ്ഥാന്‍, അള്‍ജീറിയ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഉല്‍പാദനം കൂട്ടുന്നത്.

ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 70 ഡോളറിനു താഴെ എത്തിയ ശേഷം 70.14 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 69.87 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 66.67 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 72.07 ഉം ഡോളറിലേക്കു നീങ്ങി.

ഇതിനിടെ, കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണു യുഎസ് വിപണി ഇന്നലെ അവസാനിച്ചത്. എസ് ആന്‍ഡ് പി 500 ലെ 400 ലധികം ഓഹരികള്‍ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. ഫെബ്രുവരിയിലെ റെക്കോര്‍ഡ് നിലയില്‍ നിന്നു 12 ശതമാനം താഴെയാണ് എസ് ആന്‍ഡ് പി ഇപ്പോള്‍. വിദേശത്ത് ഫാക്ടറികള്‍ ഉള്ള നൈക് 14 ഉം ആപ്പിള്‍ ഒന്‍പതും ശതമാനം ഇടിഞ്ഞു. എന്‍വിഡിയ എട്ടും ഇലോണ്‍ മസ്‌കിന്റെ ടെസ്ല അഞ്ചും ശതമാനം താഴ്ചയിലായി.

ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച തീരുവകള്‍ കുറയ്ക്കുന്നില്ലെങ്കില്‍ സാമ്പത്തികമാന്ദ്യം ഉറപ്പാണെന്നു ജെപി മോര്‍ഗനിലെ സാമ്പത്തിക വിശകലനക്കാര്‍ വിലയിരുത്തി. എന്നാല്‍ വിപണികള്‍ ഉയരുമെന്നും രാജ്യം കുതിക്കുമെന്നും മറ്റു രാജ്യങ്ങള്‍ അമേരിക്കയുമായി ഡീലിനു ശ്രമിക്കുമെന്നും ട്രംപ് ഇന്നലെ പറഞ്ഞു.

വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 1679.39 പോയിന്റ് (3.98%) തകര്‍ന്നു 40,545.93 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 274.45 പോയിന്റ് (4.84%) ഇടിഞ്ഞ് 5396.52 ല്‍ അവസാനിച്ചു. നാസ്ഡാക് 1050.44 പോയിന്റ് (5.97%) നഷ്ടത്തോടെ 16,550.61 ല്‍ എത്തി. യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.25 ഉം എസ് ആന്‍ഡ് പി 0.17 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു. നാസ്ഡാക് 0.07 ശതമാനം ഉയരുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News