അതിരപ്പിള്ളിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ അംബികയുടേയും സതീഷിന്റേയും ജീവനെടുത്ത് ആനക്കലി; കാട്ടാന ആക്രമിച്ചത് കുടില്‍കെട്ടി പാര്‍ക്കുകയായിരുന്ന കുടുംബത്തെ; മരിച്ചത് വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലുള്ളവര്‍

Update: 2025-04-15 03:46 GMT
അതിരപ്പിള്ളിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ അംബികയുടേയും സതീഷിന്റേയും ജീവനെടുത്ത് ആനക്കലി; കാട്ടാന ആക്രമിച്ചത് കുടില്‍കെട്ടി പാര്‍ക്കുകയായിരുന്ന കുടുംബത്തെ; മരിച്ചത് വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലുള്ളവര്‍
  • whatsapp icon

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതാണ് ഇവര്‍. കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. ആഴ്ചകള്‍ക്കുള്ളില്‍ കാട്ടാനാ ആക്രമണത്തില്‍ സംസ്ഥാനത്ത് നാലു മരണമുണ്ടായി. രണ്ടു ദിവസത്തിനിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

അതിരപ്പിള്ളിയില്‍ ഇന്നലെയാണ് സതീഷിനും അംബികയ്ക്കും നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

വനവിഭവങ്ങള്‍ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം. നാലു പേരാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പലഭാ?ഗത്തേക്കായി ഓടുകയായിരുന്നു. രണ്ടുപേര്‍ പുഴ മുറിച്ചുകടന്ന് രക്ഷപെട്ടു. മറ്റുള്ളവര്‍ക്കായി ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവന്‍ നഷ്ടമായത്. ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

Similar News