ഇനി ബൗ..ബൗ ശബ്ദവും മ്യാവു..മ്യാവു എല്ലാം നല്ല താളത്തിൽ മനസിലാകും..!; ശരീരഭാഷ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ഇവൻ ഒപ്പിയെടുക്കും; നിമിഷങ്ങൾക്കുള്ളിൽ ഡീകോഡ് ചെയ്ത് ഫലം പുറത്തുവിടും; കുഞ്ഞ് ഒമാനകളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക് മാറ്റാന്‍ 'എഐ'; വൻ പ്രതീക്ഷയിൽ ടെക് കമ്പനി
നമ്മൾ വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങളുടെ ശബ്ദങ്ങൾ നിരന്തരം കേൾക്കാറുണ്ട്. അപ്പോഴൊക്കെ ചിന്തിക്കുന്ന ഒന്നാണ് ഇവൻ എന്തായിരിക്കും നമ്മുടെ കണ്ണുകളിൽ നോക്കി ഇത്ര കാര്യമായിട്ട് സംസാരിക്കുന്നത് എന്ന്. എന്നാൽ, അതിനൊക്കെ ഒരു വലിയ പരിഹാരം നമ്മുടെ ടെക് ലോകം കണ്ടെത്തി തന്നിരിക്കുന്നു.
വളർത്തു മൃഗങ്ങളുടെ ശബ്ദങ്ങള്‍ നിർമിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ഒരു ചൈനീസ് കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്. ബെയ്ജിംഗ് ആസ്ഥാനമായ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയാണ് ഹൈ-ടെക് വിവര്‍ത്തന സംവിധാനത്തിനായി ചൈനയിലെ നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്‌ട്രേഷനില്‍ പേറ്റന്റ് ഫയല്‍ ചെയ്തത്.
മൃഗങ്ങളുടെ ശബ്ദം, ശരീരഭാഷ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, മറ്റ് സൂചനകള്‍ എന്നിവയുള്‍പ്പെടെ ആദ്യം ശേഖരിക്കും. അതിനുശേഷം, എഐ യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വിവരങ്ങള്‍ വിശകലനം ചെയ്യുകയും അത് മനുഷ്യ ഭാഷയിലേക്ക് മാറ്റുകയും ചെയ്യും. ഈ സംവിധാനം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള ആശയവിനിമയവും ധാരണയും സാധ്യമാക്കുകയും വിവിധ ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു.
ബൈഡു എന്ന കമ്പനിയാണ് AI സംവിധാനം വികസിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. പദ്ധതി വിജയിച്ചാല്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വളര്‍ത്തു നായയുടെ കുര മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഭാവിയില്‍ സാധിച്ചേക്കാം. പദ്ധതി നിലവില്‍ ഗവേഷണ ഘട്ടത്തിലാണെന്ന് ബൈഡു വക്താവ് പറയുന്നു. പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
ഒരു AI കമ്പനി എന്ന നിലയില്‍ വിവിധ സാഹചര്യങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഡിസംബറിലാണ് കമ്പനി പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്. പക്ഷെ ഈ ആഴ്ച ആദ്യമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇപ്പോൾ പുറത്തുവരുന്നത്.
അതേസമയം, മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള വിവര്‍ത്തനം വാഗ്ദാനം ചെയ്യുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ അവയില്‍ മിക്കതും മോശം റേറ്റിംഗ് ഉള്ളതും നല്ലനിലയില്‍ പ്രവര്‍ത്തിക്കാത്തതുമാണ്. 2014-ല്‍, ഒരു സ്‌കാന്‍ഡിനേവിയന്‍ ഗവേഷണ ലാബ് 'നോ മോര്‍ വൂഫ്' എന്ന ഉപകരണത്തിനായി 18.7 ലക്ഷം രൂപയിലധികം (22,000 ഡോളര്‍) സമാഹരിച്ചു. പക്ഷെ, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതി തുടരാന്‍ കഴിയാത്തത്ര ചെലവേറിയതായി എന്നുപറഞ്ഞ് ടീം രംഗത്ത് എത്തിയിരുന്നു.