സര്‍വ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനും തെളിവെടുപ്പ് നടത്താനും നടപടിയ്ക്ക് സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാരിന് അധികാരം ഇല്ല; എന്നിട്ടും വീണ്ടും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നോട്ടീസ്; കാലിക്കറ്റിലെ ഇടപെടലും ചട്ടവിരുദ്ധം

Update: 2025-05-31 08:18 GMT

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സര്‍വ്വകലാശാല അധികൃതര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ഹീയറിങ്ങിനുള്ള നീക്കം വിവാദത്തില്‍. പരാതിയില്‍ മൊഴി നല്‍കാന്‍ അഡിഷണല്‍ സെക്രട്ടറിയുടെ മുമ്പാകെ ജൂണ്‍ നാലിന് ഹാജരാകാന്‍, കാലിക്കറ്റ് സര്‍വകലാശാല രാജിസ്ട്രാറോട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാലയ്ക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അഡിഷണല്‍ സെക്രട്ടറിയും സംഘവും സാങ്കേതിക സര്‍വ്വകലാശാലയില്‍ പരിശോധന നടത്തിയത് വിവാദം ആയതിനു തൊട്ടു പിന്നാലെയാണ് ഈ നടപടി.

മന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍, മേല്‍ നടപടികള്‍ക്കോ വിശദീകരണത്തിനോ സര്‍വ്വകലാശാലയ്ക്ക് അയയ്ക്കുന്ന പതിവിന് വിരുദ്ധമായാണ് രജിസ്ട്രാറോട് നേരിട്ട് ഹീ യറിങ്ങിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തുവാനോ, തെളിവെടുപ്പ് നടത്തുവാനോ സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുവാനോ സര്‍ക്കാരിന് അധികാരം ഇല്ലാതിരിക്കുകയാണ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പരാതിയില്‍ ഹീയറിങ് നടത്തി തീര്‍പ്പു കല്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു അഡിഷണല്‍ സെക്രട്ടറിയെ ചുമതല പെടുത്തിയിരിക്കുന്നത്. അഡിഷണല്‍ സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള സീനിയര്‍ പ്രൊഫസ്സര്‍ കൂടിയായ ഉദ്യോഗസ്ഥനെയാണ് താഴ്ന്ന റാങ്കിലുള്ള സെക്രട്ടറിയുടെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സര്‍വ്വകലാശാല നിയമ പ്രകാരം ഗവര്‍ണര്‍ക്ക് മാത്രമേ, പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും സര്‍വ്വകലാശാല ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്താ നും നിലവില്‍ അധികാരമുള്ളു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ മന്ത്രി ചുമ തലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സര്‍വകലാശാലയിലും അഫിലി യേറ്റഡ് കോളേജുകളിലും പരിശോധന നടത്താന്‍ അധികാരപ്പെടുത്തുന്ന സര്‍വ്വകലാശാല നിയമ ഭേദഗതി ഗവര്‍ണറുടെ പരിഗണനയിലിരി ക്കുമ്പോഴാണ് നിയമം നടപ്പിലാവു ന്നതിന് മുമ്പ് മന്ത്രി യൂണിവേഴ്‌സിറ്റികളില്‍ നേരിട്ട് അധികാരം ഉറപ്പിക്കുന്നത്.

സാങ്കേതിക സര്‍വ്വകലാശാലയില്‍ അഡിഷണല്‍ സെക്രട്ടറിയും സംഘവും അനധികൃതമായി പരിശോധന നടത്തിയതായി സാങ്കേതിക സര്‍വ്വകലാശാല വിസി ഗവര്‍ണറുടെ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഡിഷണല്‍ സെക്രട്ടറിയോട് നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ രാജ്ഭവന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഒരു മാസം പിന്നിട്ടിട്ടും സെക്രട്ടറി ഹാജരായിട്ടില്ല. അദ്ദേഹത്തെ ഉന്നതങ്ങളില്‍ നിന്നും വിലക്കിയതാ യാണ് അറിയുന്നത്.

മുന്‍പ് ചീഫ് സെക്രട്ടറിയേയും ഡി ജി പി യേയും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു വെങ്കിലും നിയമം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നല്‍കാത്തതു കൊണ്ട് അവര്‍ ഹാജരായില്ല. സര്‍വ്വകലാശാല നിയമത്തിന് വിരുദ്ധമായതുകൊണ്ട് കാലിക്കറ്റ് രജിസ്ട്രാര്‍ക്ക് അഡിഷണല്‍ സെക്രട്ടറിയുടെ മുന്‍പാകെ ഹീയ റിങ്ങിന് ഹാജരാ കണമെങ്കില്‍ വിസി യുടെ പ്രത്യേക അനുമതി ആവശ്യമാണ്.

Similar News