ഭൂമി ചൗഹാനെ ജീവന്‍ കാത്തത് വൈകി വന്ന ആ പത്ത് മിനറ്റ്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും യുവതിയെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്; ദുരന്തം അറിഞ്ഞപ്പോള്‍ 'ഗണപതി ബപ്പ രക്ഷിച്ചു' എന്ന് യുവതി

ഭൂമിയെ കാത്തത് വൈകി വന്ന ആ പത്ത് മിനറ്റ്

Update: 2025-06-13 02:24 GMT

അഹമ്മദാബാദ്: ആകാശത്ത് തീ ഗോളമായി മാറിയ ആ വിമാനത്തില്‍ ഭൂമി ചൗഹാനും ഉണ്ടാകേണ്ടതായിരുന്നു. ലണ്ടനിലുള്ള ഭര്‍ത്താവിന് അടുത്തേക്ക് പോകാന്‍ ഭൂമി ഓടി കിതച്ച് വിമാനത്താവളത്തില്‍ എത്തിയെങ്കിലും പത്ത് മിനറ്റ് വൈകിയിരുന്നു. ഈ പത്ത് മിനിറ്റാണ് ഭൂമിയുടെ ജീവന്‍ കാത്തത്. താമസിച്ച് എത്തിയതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. വളരെ സങ്കടത്തോടെയാണ് ഭൂമി തിരികെ പോയത്. എന്നാല്‍ തൊട്ടുപിന്നാലെ വിമാന ദുരന്തം അറിഞ്ഞ ഭൂമി നടുങ്ങി വിറച്ച് പോയി. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തിലാണെങ്കിലും ആ നടുക്കത്തില്‍ നിന്നും മാറാന്‍ ഭൂമിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

അഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് പത്ത് മിനിട്ട് വൈകിയതിനാലാണ് ഭൂമി ചൗഹാന് വിമാനം നഷ്ടപ്പെട്ടത്. അഹമ്മദാബാദിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്റെ പുനര്‍ജന്മത്തിന് കാരണം. വിമാന ദുരന്തം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ശരീരമാകെ ഇപ്പോഴും വിറയ്ക്കുകയാണെന്ന് ഭൂമി പറയുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മനസ്സ് ശൂന്യമായത് പോലെ.

ആ ട്രാഫിക് ജാമില്‍ക്കുടുങ്ങിയില്ലായിരുന്നെങ്കില്‍ താനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വിമാനം നഷ്ടമായപ്പോള്‍ വിഷമിച്ചെങ്കിലും ജീവനും ജീവിതവും തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഇവര്‍. ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുടെപേരുമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധിആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു.

ഇന്നലെ പറന്നുയര്‍ന്ന് ഒരു തീഗോളമായി മാറിയ വിമാനത്തില്‍ കയറാന്‍ പുറപ്പെട്ടെങ്കിലും അഹമ്മദാബാദിലെ കനത്ത ട്രാഫിക് ജാമില്‍ക്കുടുങ്ങി ഭൂമിക്ക് സമയത്തെത്താന്‍ കഴിഞ്ഞില്ല. 10 മിനിറ്റ് താമസിച്ചു. വിമാനത്താവള അധികൃതരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. അതുമാത്രമാണ് ഭൂമിയുടെ ഓര്‍മയിലുള്ളത്. പിന്നീട് കേട്ട വന്‍ സ്‌ഫോടനശബ്ദത്തില്‍ ഭൂമിയും നടുങ്ങി.

Tags:    

Similar News