അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിക്കതും കത്തി കരിഞ്ഞു പോയി; ഡിഎന്‍എ സാമ്പിള്‍ നോക്കി കൈമാറിയലും അന്ത്യചുംബനം സാധ്യമല്ല; വിമാനാപകടത്തില്‍ പെടുന്നവരുടെ മരണം അപകടത്തിന്റെ രീതി അനുസരിച്ചു മാറിമറിയും; വിമാനം ക്രാഷ് ചെയ്യുമ്പോള്‍ ശരീരങ്ങള്‍ക്ക് ക്ഷതം തുടങ്ങുന്നു: വിമാനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സംഭവിക്കുന്നത് എന്ത്?

Update: 2025-06-17 01:53 GMT

രു വിമാനം നിലത്തോ വെള്ളത്തിലോ ഇടിക്കുമ്പോള്‍, പെട്ടെന്നുള്ള വേഗത കുറയ്ക്കല്‍ അതിനുള്ളില്‍ ഉള്ളവരെ ശക്തമായ ശക്തിയോടെ മുന്നോട്ട് എറിയുന്നു. ഈ നിമിഷമാണ് ഏറ്റവും ദാരുണം. വിമാനം ക്രാഷ് ചെയ്യുമ്പോള്‍ ശരീരവങ്ങള്‍ക്ക് ക്ഷതം തുടങ്ങുന്നുവെന്നതാണ് വസ്തുത. വിമാനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സംഭവിക്കുന്നതിനെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഒരു വിമാനം തകര്‍ന്നുവീഴുമ്പോള്‍ മനുഷ്യശരീരത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായ വിശകലനങ്ങളിലൂടെ പലരും കണ്ടെത്തിയിട്ടുണ്ട്.

മുന്‍ വ്യോമയാന അപകട അന്വേഷകനായ ടോണി കുള്ളന്‍ ഇക്കാര്യത്തില്‍ കണ്ടെത്തിയതാണ് വേഗത കുറയുമ്പോഴുണ്ടാകുന്ന ഏറിയല്‍ പ്രതിസന്ധി. വിമാന അപകടത്തെ അതിജീവിച്ചവരും ഇരകളും അവരുടെ അവസാന നിമിഷങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് കുള്ളന്‍ വിവരിക്കുന്നത്. വിമാന അപകടങ്ങളിലെ പരിക്കിന്റെ ഏറ്റവും സാധാരണമായ കാരണം, തീപിടുത്തമല്ലെന്നും മറിച്ച് വേഗത കുറയ്ക്കല്‍ ശരീരത്തെ ശക്തമായ ശക്തിയോടെ മുന്നോട്ട് എറിയുന്നതാണെന്നും വിശദീകരിക്കുന്നു. 'പല അപകടങ്ങളിലും വിമാന ഘടന തകരുകയും ആഘാതത്തില്‍ വ്യക്തിക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഈ പരിക്കുകളില്‍ അംഗഛേദം, വലിയ മുറിവുകള്‍, ചതവ് എന്നിവ ഉള്‍പ്പെടാം. പക്ഷേ അതിലും വലുതാണ് പുറത്തേക്കുള്ള എറിയല്‍.

കുള്ളന്‍ പഠനത്തിനായി എടുത്ത വിമാന അപകടങ്ങളില്‍ പകുതിയോളം പേരുടെയും ഹൃദയങ്ങള്‍ തകര്‍ന്നിരുന്നു 35% പേര്‍ക്ക് അയോര്‍ട്ടകള്‍ (ശരീരത്തിലെ ഏറ്റവും വലിയ ധമനികള്‍) പൊട്ടുകയും ചെയ്തു. ചില സന്ദര്‍ഭങ്ങളില്‍, ഒടിഞ്ഞ വാരിയെല്ലുകളുടെ മൂര്‍ച്ചയുള്ള അറ്റങ്ങള്‍ ഹൃദയത്തിലോ രക്തക്കുഴലുകളിലോ നേരിട്ട് തുളച്ചുകയറുകയും ഇത് രക്തസ്രാവത്തിന് കാരണമാവുകയും ചെയ്തു. അഹമ്മദാബാദിലെ വിമാന അപകടത്തെ തുടര്‍ന്നാണ് കുളളന്‍ തിയറി വീണ്ടും ചര്‍ച്ചകളില്‍ എത്തുന്നത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിക്കതും കത്തി കരിഞ്ഞു പോയി എന്നതാണ് വസ്തുത. വിമാനത്തില്‍ നിറയെ ഇന്ധനമായിരുന്നു. വിമാനം ഇടിച്ചിറക്കിയപ്പോള്‍ വലിയ തീഗോളമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതു കൊണ്ടാണ് ശരീരം കത്തിയമര്‍ന്നത്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ ഡിഎന്‍എ സാമ്പിള്‍ നോക്കി കൈമാറിയലും അന്ത്യചുംബനം സാധ്യമല്ല. വിമാനാപകടത്തില്‍ പെടുന്നവരുടെ മരണം അപകടത്തിന്റെ രീതി അനുസരിച്ചു മാറിമറിയുമെന്നതാണ് വസ്തുത. ആകാശത്ത് സ്‌ഫോടനമുണ്ടായാലും ക്രാഷ് ലാന്‍ഡ് അപകടമായാലും അതിലുള്ളവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. വെള്ളത്തില്‍ ഇടിച്ചിറങ്ങിയുള്ള അപകടവും ഉണ്ട്. ഇവിടേയും ക്രാഷ് ലാന്‍ഡ് സമയത്ത് വിമാന വേഗത കുറയുമ്പോള്‍ ഉണ്ടാകുന്ന ശക്തിയില്‍ വലിച്ചെറിയാനുള്ള സാധ്യത ശക്തമാണെന്നാണ് വിലയിരുത്തല്‍.

വിമാന അപകടത്തില്‍ പലര്‍ക്കും ഡയഫ്രം പൊട്ടിയതും ശ്വസനത്തെ തടസ്സപ്പെടുത്തും. എന്നിരുന്നാലും അത്തരം എല്ലാ പരിക്കുകളും മരണകാരണമാകില്ല. മരണങ്ങളില്‍ 80% പേരിലും ഒടിവുകള്‍ കണ്ടെത്തിയതായി കുള്ളന്‍ കണ്ടെത്തി, 73.6% പേരിലും കാലിന് ഒടിവും 56.6% പേരിലും കൈക്ക് ഒടിവും ഉണ്ടായിരുന്നു. മരണത്തിന് മുമ്പുള്ള അവസാന നിമിഷങ്ങളില്‍ ശരീരം എങ്ങനെ ചലിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകളും ഇതിലുണ്ട്. 'കാലുകള്‍ മുന്നോട്ട് ചാടി സ്ഥിരമായ ഘടനകളില്‍ ഇടിക്കുമ്പോഴോ ഇരയുടെ മുന്നിലുള്ള സീറ്റിനടിയില്‍ കുടുങ്ങിപ്പോകുമ്പോഴോ ആണ്' 'താടിയെല്ലിന്റെ ഒടിവുകള്‍' സംഭവിക്കുന്നതെന്ന് കുള്ളന്‍ അഭിപ്രായപ്പെട്ടു. അത്ഭുതകരമായി അപകടത്തില്‍ നിന്ന് അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തുവന്ന ഒരാള്‍ക്ക് ഇപ്പോഴും നടക്കാന്‍ കഴിയും. ഇതിന് തെളിവാണ് വിമാനം നിലത്ത് ഇടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് രക്ഷപ്പെട്ട 40 കാരനായ വിശ്വാസ് കുമാര്‍ രമേഷ്.

അഹമ്മദാബാഗ് അപകടത്തില്‍ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അഗ്‌നിഗോളമുയര്‍ന്നതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അനിതരസാധാരണമായി താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് നിമിഷനേരം കൊണ്ട് വലിയ തീഗോളം അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ഇതോടെ ഈ സ്ഥലത്തെ താപനില 1000 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ചെന്നും ഇത് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചെന്നും വിലയിരുത്തലുണ്ട്. അഗ്‌നിപര്‍വ്വതങ്ങളിലെ ലാവ സാധാരണയായി 1140 മുതല്‍ 1170 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍വരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പുറത്തുവരുന്ന വിവരം.

വിമാനത്തില്‍ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നതായും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. ആളിക്കത്തിയ തീ താപനില അനിയന്ത്രിതമായി ഉയര്‍ത്തിയത് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. അപകടത്തെ അതിജീവിച്ച ഏക വ്യക്തിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചു. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.

Tags:    

Similar News