ലോകം അവസാനിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി; ഞൊടിയിടിയില്‍ ഭൂമിയെ ഇല്ലാതാക്കാന്‍ പ്രകൃതിക്ക് സെല്ഫ് ഡിസ്ട്രക്ഷന്‍ സ്വിച്ച് കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഒന്നിനും വഴങ്ങാതെ റഷ്യ: പ്രതീക്ഷിക്കുന്നത് മഹായുദ്ധം

Update: 2025-06-29 03:34 GMT

രു മഹാവിസ്‌ഫോടനം മുതല്‍, പ്രപഞ്ചത്തിന്റെ സാവധാനമുള്ള മരണം വരെ... ആധുനിക ശാസ്ത്രം, ഭൂമിയുടെ അന്ത്യത്തെ കുറിച്ചുള്ള പല പുതിയ മാര്‍ഗ്ഗങ്ങളും കണ്ടെത്തുന്ന തിരക്കിലാണ്. എന്നാല്‍, പ്രപഞ്ചത്തിന്റെ അന്ത്യത്തെ കുറിച്ച് ഏറ്റവും ആശങ്കയുയര്‍ത്തുന്ന ഒരു സാധ്യതയാണ് ഇപ്പോള്‍ ഭൗതിക ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വയം നശിക്കാനുള്ള ഒരു ബട്ടന്‍ പ്രപഞ്ചത്തിനുണ്ടെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഫാള്‍സ് വാക്വം ഡീകേ എന്നാണ് ഈ ബില്‍റ്റ് ഇന്‍ ആയ സെല്‍ഫ് ഡിസ്ട്രക്ഷന്‍ ബട്ടന്‍ അറിയപ്പെടുന്നത്. ഈ ബട്ടന്‍ ഒരു ട്രിഗര്‍ ചെയ്താല്‍ എല്ലാ ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രരാജികളും എല്ലാം തുടച്ചു നീക്കപ്പെടും. നമ്മള്‍ അറിയുന്ന തരത്തിലുള്ള ജീവന്‍ എന്നത് പിന്നീട് സാധ്യമാകില്ല.

നമ്മുടെ പ്രപഞ്ചം അതിന്റെ ഏറ്റവും സ്ഥിരതയാര്‍ന്ന അവസ്ഥയില്‍ അല്ല ഇപ്പോള്‍ ഉള്ളത് എന്നതാണ് അടിസ്ഥാനപരമായ ആശയം. അതായത്, ശാസ്ത്രജ്ഞര്‍, 'ഫാള്‍സ് വാക്വം' എന്ന് വിളിക്കുന്ന ഒന്നിലാണ് നമ്മള്‍ ഇപ്പോഴുള്ളത്. പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗത്തെ അതിന്റെ സ്ഥിരതയാര്‍ന്ന അവസ്ഥയിലേക്ക് മാറ്റിയാല്‍, ട്രൂ വാക്വത്തിന്റെ ഒരു കുമിള രൂപം കൊള്ളും അതിനെ സ്പര്‍ശിക്കുന്ന എന്തിനെയും അത് നശിപ്പിക്കും. വശങ്ങളില്‍ നിരവധി ഡോമിനോകള്‍ സ്ഥാപിച്ച ഒരു മേശയുടെ മുകള്‍ തട്ട് പോലെയാണ് പ്രപഞ്ചം എന്ന് ന്യൂ കാസില്‍ യൂണിവേഴ്സിറ്റിയിലെ കോസ്‌മോളജിസ്റ്റ് പ്രൊഫസര്‍ ഇയാന്‍ മോസ്സ് പറയുന്നു.

അതില്‍ ഒരെണ്ണത്തിനെങ്കിലും, ഒരു ഇളക്കം തട്ടുന്നതുവരെ അവയ്ക്കെല്ലാം നേരെ നില്‍ക്കാന്‍ കഴിയും. ഒരെണ്ണം ഇളകി വീണാല്‍ അത് മറ്റ് എല്ലാത്തിനെയും വീഴ്ത്തും, അദ്ദേഹം പറയുന്നു. ഏതൊരു പദാര്‍ത്ഥത്തിലും നിശ്ചിത അളവില്‍ ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നും. പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിക്കും തോറും അത് കൂടുതല്‍ കൂടുതല്‍ അസ്ഥിരമാകും. ഊര്‍ജ്ജ്ജ്ജം കുറവായിരിക്കുമ്പോഴാണ് പദാര്‍ത്ഥം കൂടുതല്‍ സ്ഥിരതയാര്‍ജ്ജിക്കുക. ഇത്തരമൊരു പ്രക്രിയയിലൂടെയായിരിക്കും പ്രപഞ്ചത്തിന്റെ അന്ത്യമുണ്ടാവുക എന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍പറയുന്നത്.

റഷ്യ ആഗ്രഹിക്കുന്നത് ഒരു മഹായുദ്ധം

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അംഗരാജ്യങ്ങള്‍ കരുതിയിരിക്കണമെന്നു ജര്‍മ്മന്‍ സൈനിക മേധാവി പറയുന്നു. ഓരോ വര്‍ഷവും നൂറുകണക്കിന് ടാങ്കുകളാണ് റഷ്യ ഉദ്പാദിപ്പിക്കുന്നതെന്ന് ജനറല്‍ കാര്‍സ്റ്റെന്‍ ബ്രൂയര്‍ ബി ബി സിയോട് പറഞ്ഞു. നാറ്റോ അംഗങ്ങളായ ബാള്‍ട്ടിക് രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ അത് ഉപയോഗിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു. 2029 ലോ അതിന് മുന്‍പോ അത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിന്‍ യുദ്ധത്തില്‍ നാറ്റോ സഖ്യം ഒരേ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ ഹംഗറിയും, സ്ലോവാക്യയും ചില വിഭിന്ന നിലപാടുകള്‍ എടുത്തിരുന്നു എന്നതോര്‍ക്കുക. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് സിംഗപ്പൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഹേഗില്‍ നാറ്റോയുടെ പ്രതിരോധ ഉച്ചകോടി കൂടാന്‍ ഇരിക്കവെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. പ്രതിരോധ ബജറ്റ് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ 40 വര്‍ഷത്തെ സേവനത്തിനിടയില്‍, റഷ്യയില്‍ നിന്നും ഇത്ര ഗുരുതരമായ ഒരു ഭീഷണി വരുന്ന സന്ദര്‍ഭം വേറെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ ഓരോ വര്‍ഷവും 1500 ഓളം പ്രധാന യുദ്ധ ടാങ്കുകള്‍ നിര്‍മ്മിക്കുന്നു. അതിലൊന്നു പോലും യുക്രെയിന്‍ യുദ്ധമുഖത്തേക്ക് പോകുന്നില്ല. മറിച്ച് ആയുധപ്പുരകളില്‍ സംഭരിക്കപ്പെടുകയാണ്, അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുപോലെ ലക്ഷക്കണക്കിന് റൗണ്ട് 152 എം എം ആര്‍ട്ടിലറി മ്യൂണിഷനും 2024 ല്‍ റഷ്യ ഉല്‍പ്പാദിപ്പിച്ചു. എന്നാല്‍, അത് മുഴുവനും യുക്രെയിനില്‍ ഉപയോഗിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടു തന്നെ ആയുധങ്ങള്‍ ശേഖരിക്കുന്നത് ഭാവിയില്‍ ബാള്‍ട്ടിക് രാജ്യങ്ങളെ ആക്രമിക്കാനാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News