വര്‍ഷാവസാനത്തോടെ ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ ഇടിക്കും; ഈ വര്‍ഷം ലോകാവസാന ദിനം ഉണ്ടാകുമെന്ന മുന്നറയിപ്പുമായി മതനേതാവ്; പാക്കിസ്ഥാനി ആത്മീയ നേതാവ് മനുഷ്യരാശിയുടെ ധാര്‍മ്മിക തകര്‍ച്ചയില്‍ നിന്നുണ്ടാകുന്ന സ്വര്‍ഗ്ഗീയ വിധിയില്‍ പ്രവചനം നടത്തുമ്പോള്‍

Update: 2025-11-26 03:17 GMT

കറാച്ചി: ഈ വര്‍ഷം അവസാനത്തോടെ ലോകാവസാന ദിനം ഉണ്ടാകുമെന്ന മുന്നറയിപ്പുമായി മതനേതാവ്. പാകിസ്ഥാനി ആത്മീയ നേതാവും മിസ്റ്റിക്കുമായ റിയാസ് അഹമ്മദ് ഗോഹര്‍ ഷാഹിയുടെ രചനകളില്‍ നിന്നാണ് അന്ത്യദിന മുന്നറിയിപ്പ് ലഭിച്ചത്. വര്‍ഷാവസാനത്തോടെ ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ ഇടിക്കുമെന്നാണ് പ്രവചനം പറയുന്നത്. മനുഷ്യരാശി ആത്മീയ സത്യങ്ങളില്‍ നിന്ന് വളരെ അകന്നുപോയതിനാലാണ് ദൈവം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഒരു വാല്‍നക്ഷത്രത്തെ അയയ്ക്കുന്നതെന്നാണ് റിയാസ് അഹമ്മദ് ഗോഹര്‍ ഷാഹിയുടെ രചനകളില്‍ കാണുന്നത്.

'ദിവ്യസ്നേഹ'ത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം നിരവധി സംഘടനകള്‍ സ്ഥാപിച്ചു. അതില്‍ അഞ്ജുമാന്‍ സെര്‍ഫറോഷന്‍-ഇ-ഇസ്ലാം എന്ന ആത്മീയ പ്രസ്ഥാനവും മെസിയ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണലും ഉള്‍പ്പെടുന്നു. ഗോഹര്‍ ഷാഹി 2000-ല്‍ എഴുതിയ 'ദി റിലീജിയന്‍ ഓഫ് ഗോഡ്' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം ഇപ്രകാരമാണ് ഒരു വാല്‍നക്ഷത്രം ഭൂമിയിലേക്ക് പൂര്‍ണ്ണ നാശത്തിനായി അയച്ചിരിക്കുന്നു. അടുത്ത 20-25 വര്‍ഷത്തിനുള്ളില്‍ ആ വാല്‍നക്ഷത്രം ഭൂമിയില്‍ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് ഈ ലോകത്തിന്റെ അവസാന ദിവസമായിരിക്കും. ഗോഹര്‍ ഷാഹിയുടെ അനുയായികളുടെ അഭിപ്രായത്തില്‍, വരാനിരിക്കുന്ന വാല്‍നക്ഷത്ര ആക്രമണം വന്‍ ഭൂകമ്പങ്ങള്‍, സുനാമികള്‍, വ്യാപകമായ സാമൂഹിക തകര്‍ച്ച എന്നിവയ്ക്ക് കാരണമാകും എന്നാണ്. ഇത് നിലവിലെ ലോകക്രമത്തിന്റെ അന്ത്യം കുറിക്കും.

ആണവായുധങ്ങള്‍ ഇന്ധനമാക്കുന്ന അനന്തമായ യുദ്ധങ്ങളും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരസ്പരം നിരന്തരമായ നാശം വരുത്തുന്നതും ഉള്‍പ്പെടെയുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക തകര്‍ച്ചയില്‍ നിന്നാണ് ഈ സ്വര്‍ഗ്ഗീയ വിധി ഉണ്ടായതെന്ന് അനുയായികള്‍ അവകാശപ്പെടുന്നു. അടുത്ത വര്‍ഷമാകാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ഭൂമിയെ ഭീഷണിപ്പെടുത്തുമെന്ന് പ്രവചിക്കപ്പെട്ട വസ്തുക്കളെ കുറിച്ച് നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ഇനിയും ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ബഹിരാകാശ ശിലയായ അപ്പോഫിസ് ഉള്‍പ്പെടെ നിരവധി വാല്‍നക്ഷത്രങ്ങളെയും ഛിന്നഗ്രഹങ്ങളെയും അടുത്തിടെ നാസയുടെ ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത കുറഞ്ഞ വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.

എന്നിരുന്നാലും, അവയൊന്നും ഉടന്‍ ഭൂമിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുസ്തകം പുറത്തിറങ്ങി ഒരു വര്‍ഷത്തിനുശേഷം 2001 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ച് ഗോഹര്‍ ഷാഹി ദുരൂഹമായി അപ്രത്യക്ഷനായി. ഇന്ന് 84 വയസ്സ് തികയുന്ന ആത്മീയ നേതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും നിലവില്‍ ലോകത്തില്‍ നിന്ന് ഒളിവിലാണെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ വാദിക്കുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഈ അന്ത്യദിന വാല്‍നക്ഷത്രത്തിന്റെ ലക്ഷണങ്ങള്‍ സൗരയൂഥത്തില്‍ ഇതിനകം തന്നെ കണ്ടിരുന്നുവെന്നും ഇതിന്റെ ഒരു ഭാഗം വ്യാഴ ഗ്രഹത്തില്‍ പതിച്ചതായും ഗോഹര്‍ ഷാഹി വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് വാല്‍നക്ഷത്രത്തിന്റെ ഒരു ഭാഗം വ്യാഴത്തില്‍ പതിച്ചിരുന്നു. ശാസ്ത്രജ്ഞര്‍ക്ക് ഇതിനെക്കുറിച്ച് അറിയാം, വാല്‍നക്ഷത്രം വീഴുന്നതിനുമുമ്പ് അവര്‍ ചന്ദ്രനിലോ മറ്റേതെങ്കിലും ഗ്രഹത്തിലോ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്നു എന്നാണ് പുസ്തകത്തില്‍ അവകാശപ്പെട്ടത്.

വാല്‍നക്ഷത്രത്തിന്റെ പാതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദമായ വിവരണം ഉണ്ടായിരുന്നിട്ടും, പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വ്യാഴത്തില്‍ നടന്ന ഒരേയൊരു പ്രധാന കൂട്ടിയിടി 1994 ല്‍ സംഭവിച്ചു. ഷൂമേക്കര്‍-ലെവി 9 എന്ന ധൂമകേതു പിളര്‍ന്ന് വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണത്താല്‍ അകത്തേക്ക് വലിച്ചെടുക്കപ്പെട്ടിരുന്നു. പാകിസ്ഥാനില്‍, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ ദൈവനിന്ദയ്ക്ക് കാരണമായിരുന്നു. 2000-ല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളും സംഘടനകളും രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടു.

Similar News