ക്രിപ്റ്റോ കറന്‍സി ശേഖരത്തില്‍നിന്ന് 90 മില്യന്‍ ഡോളര്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്; സ്റ്റേറ്റ് ബാങ്കിന്റെ സര്‍വറുകള്‍ തകര്‍ത്തു; വാട്സാപ്പും, സ്മാര്‍ട്ട്ഫോണുകളും ഉപേക്ഷിച്ചിട്ടും പ്രശ്നം തീരുന്നില്ല; പണി കൊടുത്ത് ഹാക്കര്‍മാര്‍; ഇസ്രയേലിനോട് മുട്ടി ഇറാന്റെ ബാങ്കിംഗ് മേഖലയും തകരുന്നു?

ക്രിപ്റ്റോ കറന്‍സി ശേഖരത്തില്‍നിന്ന് 90 മില്യന്‍ ഡോളര്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്

Update: 2025-06-20 11:31 GMT

ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ക്രൂഡ് ഓയില്‍ വില വര്‍ധനവ് അടക്കം ലോക വ്യാപകമായി പ്രശ്നങ്ങള്‍ നിലനില്‍ക്കയാണ്. ഇസ്രയേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇറാന്‍, ഫോണുകളെയും സംശയത്തോടെയാണ് നോക്കുന്നത്. ലബനോണില്‍ ഹിസ്ബുള്ളക്ക് സംഭവിച്ചതുപോലെ, ഒരു സൈബര്‍ ആക്രമണം ഇറാനും ഭയക്കുന്നുണ്ട്. ലബനോണില്‍ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കയായിരുന്നെങ്കില്‍, ഇവിടെ സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നോ, അല്ലെങ്കില്‍ മൊസാദ് അവയില്‍നിന്ന് വിവരം ചോര്‍ത്തുമോ എന്ന ഭീതിയിലാണ് ഇറാന്‍ അധികൃതര്‍. ഇതിന്റെ ഭാഗമായി അവര്‍ സ്മാര്‍ട്ട്ഫോണും വാട്സാപ്പും വരെ നിരോധിച്ചിരിക്കയാണ്. പക്ഷേ എന്നിട്ടും സൈബര്‍ ആക്രമണ ഭീതി ഒഴിഞ്ഞിട്ടില്ല.

ഹാക്കര്‍മാര്‍ പണി കൊടുക്കുന്നു

ഇസ്രയേലിനെ പിന്തുണക്കുന്ന ഹാക്കര്‍മാര്‍ ഇസ്രയേലിന് പണികൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്റെ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചില്‍ നിന്ന് 90 മില്യന്‍ ഡോളര്‍ (ഏകദേശം 779 കോടി രൂപ) മൂല്യമുള്ള, ക്രിപ്‌റ്റോ കറന്‍സി കവര്‍ന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ അനുകൂല ഹാക്കര്‍ സംഘമായ പ്രെഡേറ്ററി സ്പാരോസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സാമ്പത്തിക ഉപരോധം മറികടക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്ന, ക്രിപ്‌റ്റോ എക്‌സചേഞ്ചായ നോബിടെക്‌സ് തകര്‍ത്തെന്നാണ് സംഘം അവകാശപ്പെടുന്നത്.

എന്നാല്‍ മൂന്‍കരുതലിന്റെ ഭാഗമായി, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിലേക്കുള്ള ആക്‌സസ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതാണെന്നാണ് നോബിടെക്‌സിന്റെ വാദം. എന്നാല്‍ നോബിടെക്‌സിന്റെ ഭാഗമായ അക്കൗണ്ടുകളില്‍നിന്നും ക്രിപ്‌റ്റോ കവര്‍ന്ന് മറ്റ് വാലറ്റുകളിലേക്കും, ക്രിപ്‌റ്റോ അക്കൗണ്ടുകളിലേക്കും, കൈമാറ്റം ചെയ്‌തെന്ന് ക്രിപ്‌റ്റോ ട്രാക്കിംഗ് സ്ഥാപനങ്ങള്‍ പറയുന്നുണ്ട്. ഇറാനിലെ സ്റ്റേറ്റ് ബാങ്കിന്റെ സര്‍വറുകള്‍ തകര്‍ത്തതായും ഇസ്രയേല്‍ ഹാക്കര്‍മാര്‍ പറയുന്നുണ്ട്.


 



സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ പൗരന്‍മാരോട് ഇറാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കയാണ്. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന് നല്‍കാനായി മെറ്റ ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തുന്നു എന്നാണ് ഇറാന്റെ സംശയം. ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വിവരങ്ങള്‍ മെറ്റ കൈമാറുന്നുണ്ടെന്നാണ് ഇറാന്റെ സംശയം. ഇറാനില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണമുണ്ട്.

2022-ല്‍ വാട്ട്‌സ്ആപ്പും ഗൂഗിള്‍ പ്ലേയും ഇറാന്‍ നിരോധിച്ചിരുന്നു. സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരായി നടന്ന ബഹുജന പ്രതിഷേധത്തിനിടെയായിരുന്നു നിരോധനം. പ്രോക്സികളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും വഴിയാണ് പലരും സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നത്.പിന്നീട് 2024 ലാണ് ഇറാന്‍ വാട്ട്‌സ്ആപ്പിനുള്ള വിലക്ക് നീക്കിയത്. ഇറാനിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പുകളില്‍ ഒന്നാണ് വാട്ട്‌സ്ആപ്പ്.

കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നു

ഇസ്രയേല്‍ സ്റ്റേറ്റ് ബാങ്കിന്റെ സര്‍വറും ഹാക്കര്‍മാര്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടൊപ്പം ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥര്‍ പലരും സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണിലൂടെ മൊസാദ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയം വര്‍ധിച്ചതോടെ ലെബനോണിലെ ഹിസ്ബുള്ള പൂര്‍ണ്ണമായും പേജറിലേക്ക് മാറുകയായിരുന്നു. നേരത്തെ, 170 ഹിസ്ബുള്ള അനുയായികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഫോണുകള്‍ ട്രാക്ക് ചെയ്തുകൊണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ്, അന്നത്തെ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റുള്ള പേജര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം, ഹിസ്ബുള്ള അനുയായികള്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ കുറഞ്ഞത് 42 പേര്‍ കൊല്ലപ്പെടുകയും ലെബനനിലെ ഇറാന്‍ അംബാസഡര്‍ മോജ്തബ അമാനി ഉള്‍പ്പെടെ 3,500 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുപോലെ ഇറാനിലെ സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്ന് സംശയമുണ്ട്.


 



രണ്ടുവര്‍ഷം മുമ്പ് ഇറാന്റെ ആണവ പദ്ധതിക്കുനേരെ ഇസ്രയേല്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. മൊസാദും, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സുരക്ഷാ ഏജന്‍സിയും (എന്‍എസ്എ) സംയുക്തമായി നടത്തിയ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കപ്പെടുന്നു. ആണവായുധം വികസിപ്പിക്കുന്നതിന് നിര്‍ണായകമായ യുറേനിയം സമ്പുഷ്ടീകരണ ശേഷി വൈകിപ്പിക്കാന്‍ ഇതുമൂലം ഇസ്രയേലിന് കഴിഞ്ഞു. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാന്‍സില്‍ 2005 ഓടെയാണ് സ്റ്റക്സ്നെറ്റ് 'വേം' എന്ന സ്പൈ മാല്‍വയര്‍ സ്ഥാപിച്ചാണ് മൊസാദ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ഈ മാല്‍വെയര്‍ ആണവ നിലയത്തിന്റെ സെന്‍ട്രിഫ്യൂജുകള്‍ കേടാക്കുകയും ഏത് നെറ്റ്വര്‍ക്കിലും മൊസാദിന് നുഴഞ്ഞുകയറാനും ഹാക്ക് ചെയ്യാനും കഴിയുമെന്നത് കുറച്ചൊന്നുമല്ല ഇറാനെ ഭീതിയിലാഴ്ത്തുന്നത്. ഇതുകൊണ്ടുതന്നെയാണ് പ്രാധന പദ്ധതിയില്‍ അടക്കം കമ്പ്യൂട്ടര്‍ ഉപയോഗം കുറയ്ക്കണമെന്ന അനൗദ്യോഗിക നിര്‍ദേശം മൊസാദ് നല്‍കുന്നത്. പക്ഷേ ഈ ആധുനിക യുഗത്തില്‍ കമ്പ്യൂട്ടര്‍ നിയന്ത്രണമൊക്കെ എത്രകണ്ട് പ്രായോഗികമാവുമെന്ന് കണ്ടറിയണം.

Tags:    

Similar News