ജെഫ്രി എപ്സ്റ്റീന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ട്രംപ് എഴുതിയ കത്തില്‍ ഒരു സ്ത്രീയുടെ നഗ്‌നചിത്രം! വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത തട്ടിപ്പുകഥയെന്ന് ട്രംപ്; താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ല; മര്‍ഡോക്കിന്റെ പേരിലും താന്‍ കേസ് കൊടുക്കുമെന്നും ട്രംപ്; എപ്സ്റ്റീന്‍ ഫയലുകള്‍ ട്രംപിന്റെ ഉറക്കം കെടുത്തുമ്പോള്‍

ജെഫ്രി എപ്സ്റ്റീന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ട്രംപ് എഴുതിയ കത്തില്‍ ഒരു സ്ത്രീയുടെ നഗ്‌നചിത്രം!

Update: 2025-07-18 08:22 GMT

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജയിലില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണ്ട് അശ്ലീല കത്തയച്ചു എന്ന വിവാദം വ്യാപകമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എപ്സ്റ്റൈന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അയച്ച കത്തിലാണ് കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്‌നചിത്രം ഉള്ളത്. ഇത് ഏതോ നിഗൂഡ സന്ദേശത്തിന്റെ സൂചനയാണ് എന്നാണ് ട്രംപിന്റെ എതിരാളികള്‍ പറയുന്നത്.

എപ്സ്റ്റെന്റെ കൂട്ടുപ്രതിയായിരുന്ന ഇപ്പോഴും ജയിലില്‍ കഴിയുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്‍ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ താന്‍ പങ്കെടുത്തു എന്ന ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ആരോപണം ട്രംപ് കഴിഞ്ഞ ദിവസം ശക്തമായി നിഷേധിച്ചിരുന്നു. ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കത്തില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നു എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയില്‍ നല്‍കിയിരുന്നത്. ഈ കത്തും അവര്‍ പുറത്തു വിട്ടിരുന്നു. കത്തില്‍ ട്രംപ് എഴുതിയിരിക്കുന്നത് ആശംസകള്‍ എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ എന്നാണ്. എന്നാല്‍ ഈ വാചകം എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് ഒരു പങ്കും ഇല്ലായിരുന്നു എന്നാണ് ട്രംപ് വാദിക്കുന്നത്.

ഇത് താനെഴുതിയ കത്തല്ലെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് തുറന്നടിക്കുന്നു. കത്തില്‍ കാണുന്നത് തന്റെ ഭാഷയല്ല എന്നും താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണലിന് എതിരെ താന്‍ കേസ് കൊടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുകയാണ്. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയത് വാള്‍സ്ട്രീറ്റ് ജേണല്‍ എപ്സ്റ്റീന് വേണ്ടി ഒരു വ്യാജ കത്ത് അച്ചടിച്ചു എന്നാണ്.

ഇതൊരു തട്ടിപ്പ് വാര്‍ത്തയാണെന്നും പ്രസിദ്ധികരിക്കരുത് എന്നും താന്‍ മാധ്യമ രാജാവായ മര്‍ഡോക്കിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എങ്കിലും വാള്‍സ്ട്രീറ്റ് ജേണല്‍ അത് പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. മര്‍ഡോക്കിന്റെ പേരിലും താന്‍ കേസ് കൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. തനിക്ക് പടം വരയ്ക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറയുമ്പോഴും അദ്ദേഹം വരച്ച നിരവധി ചിത്രങ്ങള്‍ 2004 മുതല്‍ ലഭ്യമായിരുന്നു. കൂടാതെ തനിക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഡെമോക്രാറ്റുകള്‍ ആണെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ട്രംപിന് നേരേ ഉയരുന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍

ട്രംപിനെതിരെ സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രംപ് അവരെ രൂക്ഷമായി വിമര്‍ശിക്കുകയും അവര്‍ ഡെമോക്രാറ്റുകളെ പോലെ പെരുമാറുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇലോണ്‍ മസ്‌ക്കും ഇക്കാര്യത്തില്‍ ട്രംപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. എപ്സ്റ്റീന്‍ ഫയലുകളിലെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്ത് വിടണമെന്നാണ് മസ്‌ക്കും ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News