യുകെയെ നടുക്കി സൈബര്‍ ആക്രമണങ്ങള്‍: ലണ്ടണ്‍- സൗത്താംപ്ടണ്‍ എന്‍എച്ച്എസ് വിവരങ്ങള്‍ മുഴുവന്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നു

എന്‍എച്ച്എസ് വിവരങ്ങള്‍ മുഴുവന്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നു

Update: 2025-05-29 06:40 GMT

ലണ്ടന്‍: യു കെ ഹെല്‍ത്ത് സര്‍വ്വീസില്‍ ഏറ്റവും ഒടുവില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ എന്‍ എച്ച് എസ്സ് ട്രസ്റ്റുകളുടെ പല വിവരങ്ങളും മോഷ്ടിക്കപ്പെട്ടതായി വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ വിവരങ്ങള്‍ ഇത്തരം ആക്രമങ്ങള്‍ക്ക് ഇരയാകാന്‍ ഏറെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ സൗത്താംപ്ടണ്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവിടങ്ങളിലായിരുന്നു ഒടുവില്‍ സൈബര്‍ ആക്രമണം നടന്നത്.

സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് അറിയിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ സൈബര്‍ സെക്യൂരിറ്റി പ്രതിരോധ ടീമായ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിലെ വിദഗ്ധാാണ് നിരീക്ഷണം നടത്തുന്നത്. രോഗികളുടെ ഏറെ പ്രധാനപ്പെട്ട വിവരങ്ങള്‍ കൈക്കലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ എന്ന് അവര്‍ പറയുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, യു കെ, യു എസ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലുള്ള സൈബര്‍ ആക്രമണങ്ങളുടെ ഇരകളെയും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരു റാന്‍സംവെയര്‍ ആക്രമണത്തിന് പകരമായി, സോഫ്റ്റ്വെയറിലെ പിഴവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍, രഹസ്യമായി ശേഖരിക്കുകയായിരുന്നു ഹാക്കര്‍മാര്‍. ഇവാന്റി എന്‍ഡ് പോയിന്റ് മാനേജര്‍ മൊബൈല്‍ എന്ന ഒരു പ്രോഗ്രാമിലായിരുന്നു ഈ പിഴവ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ ഫോണുകള്‍ മാനേജ് ചെയ്യുവാന്‍ മാനേജര്‍മാരെ സഹായിക്കുന്ന പ്രോഗ്രാമാണിത്. മെയ് 15 ന് ആയിരുന്നു ഈ പിഴവ് ആദ്യമായി കണ്ടെത്തിയത്. അത് പരിഹരിക്കുകയും ചെയ്തു.

ഈ പിഴവ് ഉപയോഗിച്ച് ജീവനക്കാരുടെ ഫോണ്‍ നമ്പറുകള്‍, ഐ എം ഇ ഐ നമ്പറുകള്‍ എന്നിവ ഉള്‍പ്പടെ പല വിവരങ്ങളും ചോര്‍ത്തിയതായിട്ടാണ് അറിയുന്നത്. ഓഥന്റിക്കേഷന്‍ ടോക്കണ്‍ പോലുള്ള സാങ്കേതിക വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്. ഇതുവഴി, ഹാക്കര്‍മാര്‍ക്ക്, രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പടെ മറ്റ് പല വിവരങ്ങളും കൈക്കലാക്കാന്‍ കഴിയും.

Tags:    

Similar News