സ്‌കോട്‌ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചു; 4.25 ശതമാനം ശമ്പള വര്‍ധന

സ്‌കോട്‌ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചു

Update: 2025-04-09 04:04 GMT

എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്‍ഡിലെ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ദ്ധനവ് എന്‍ എച്ച് എസ് സ്‌കോട്ട്‌ലാന്‍ഡ് പ്രഖ്യാപിച്ചു. 2025 - 26 കാലത്തേക്ക് 4.25 ശതമാനം വര്‍ദ്ധനവും അടുത്ത വര്‍ഷം 3.75 ശതമാനം വര്‍ദ്ധനവുമായിരിക്കും നടപ്പില്‍ വരുത്തുക. ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏകദേശം 701 മില്യന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ദ്ധനവിന് പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു ഉറപ്പും നല്‍കുന്നുണ്ട്. അതായത്, ശമ്പളം എപ്പോഴും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തേക്കാള്‍ 1 ശതമാനം കൂടുതലായിരിക്കും എന്ന ഉറപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ദ്ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ദ്ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

ഏതായാലും, ഈ ഓഫര്‍ പാലിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടതായി വരും. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഈ ഓഫര്‍ തങ്ങളുടെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ഡിജിറ്റല്‍ ബാലറ്റിലൂടെ തീരുമാനത്തിലെത്തുമെന്നുമാണ് യൂണിസണ്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം തങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സ്‌കോട്ട്‌ലാന്‍ഡിന്റെ പ്രതികരണം. എന്‍ എച്ച് എസ് സ്‌കോട്ട്‌ലാന്‍ഡിലെയും സ്‌കോട്ടിഷ് ആംബുലന്‍സിലെയും ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നായ ജി എം ബി സ്‌കോട്ട്‌ലാന്‍ഡും ഇക്കാര്യം അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ട് തീരുമാനിക്കും.

Tags:    

Similar News