നിയമസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറിന് 2016ല്‍ 77,858 ഉം 2021ല്‍ 81,227ഉം വോട്ട് ലഭിച്ചു; അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ 19,760 വോട്ട് പിടിച്ചപ്പോഴും എല്‍ഡിഎഫ് പരമ്പരാഗത വോട്ട് നിലനിര്‍ത്തി; അന്‍വറിസം കൊണ്ടു പോയത് സിപിഎം വോട്ടെന്ന് സമ്മതിച്ച് സിപിഎം! നിലമ്പൂരില്‍ ജയിച്ചത് ഷൗക്കത്തോ സ്വരാജോ? രാഷ്ട്രീയ നേട്ടം ഇടതിനെന്ന് ദേശാഭിമാനി വിശദീകരിക്കുന്ന അതിവിചിത്ര കഥ

Update: 2025-06-24 02:53 GMT

മലപ്പുറം: നിലമ്പൂരില്‍ ജയിച്ചത് ആരാണ്? ആര്യാടന്‍ ഷൗക്കത്ത് അഞ്ചക്ക ലീഡില്‍ വിജയം നേടുമ്പോഴും നിലമ്പൂരില്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമുണ്ടായി എന്ന് ദേശാഭിമാനി പറയുന്നു. നിലപാടുകളില്ലാത്ത യുഡിഎഫ് വിജയമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷൗക്കത്തിന്റെ നേട്ടത്തെ സിപിഎം പത്രം വിലയിരുത്തുന്നത്. ചതുഷ്‌കോണ മത്സരത്തിലും അതിശക്ത രാഷ്ട്രീയ മത്സരം കാഴ്ചവച്ച എല്‍ഡിഎഫ് മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നിലനിര്‍ത്തി. അന്‍വറിനെ കൂടെനിര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചയാകും ഇനി കോണ്‍ഗ്രസില്‍ രൂക്ഷമാകുകയെന്നും ഫലം തെളിയിക്കുന്നു. അടച്ചവാതില്‍ തുറക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സൂചിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ വിജയിച്ച ആര്യാടന്‍ ഷൗക്കത്തോ അനുകൂലിച്ചിട്ടില്ലെന്നും ദേശാഭിമാനി പറയുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ടു കുറഞ്ഞതും ദേശാഭിമാനി വിശദീകരിക്കുന്നുണ്ട്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വര്‍ഗീയ മുന്നണി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നില്ല. ഒപ്പം നിന്ന എംഎല്‍എ രാജിവച്ച് എതിരെ മത്സരിച്ചിട്ടും എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ട് നിലനിര്‍ത്താനായി. 66,660 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നേടിയത്. ആകെ വോട്ടിന്റെ 37.88 ശതമാനമാണിത്. 2021ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് നേടിയ 78,527 വോട്ട് നേടാന്‍ ആര്യാടന്‍ ഷൗക്കത്തിനായില്ല. ഇക്കുറി മൂവായിരത്തോളം വോട്ട് അധികം പോള്‍ ചെയ്തപ്പോഴും യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് സിപിഎം പത്രം പറയുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വോട്ടിങ് നിലയില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിനായി എന്നും ദേശാഭിമാനി പറയുന്നുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 42,962ഉം ഉപതെരഞ്ഞെടുപ്പില്‍ 29,915ഉം വോട്ടാണ് ലഭിച്ചിരുന്നത്. നിയമസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറിന് 2016ല്‍ 77,858 ഉം 2021ല്‍ 81,227ഉം വോട്ട് ലഭിച്ചു. അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ 19,760 വോട്ട് പിടിച്ചപ്പോഴും എല്‍ഡിഎഫ് പരമ്പരാഗത വോട്ട് നിലനിര്‍ത്തി. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വര്‍ 6,811 വോട്ട് നേടിയിരുന്നു. ഈ വോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇടതുപക്ഷത്തിന് കാര്യമായ വോട്ട് നഷ്ടമുണ്ടായിട്ടില്ലെന്നും ദേശാഭിമാനി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റര്‍ കൂടിയാണ് നിലമ്പൂരില്‍ തോറ്റ സിപിഎം സ്ഥാനാര്‍ത്ഥി സ്വരാജ്. ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ വിശദീകരണം ശ്രദ്ധേയമാകുന്നത്. നിലമ്പൂര്‍ വിജയം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമെന്നാണ് പത്രം പറയുന്നത്.

ദേശാഭിമാനിയുടെ രണ്ട് തിരഞ്ഞെടുപ്പ് വിശകലന സ്റ്റോറി ചുവടെ


ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടം ; നിലപാടുകളില്ലാത്ത യുഡിഎഫ് വിജയം

തിരുവനന്തപുരം: നിലമ്പൂരിലെ വിജയം ഭരണവിരുദ്ധ വികാരമാണെന്നും സംസ്ഥാന ഭരണത്തിലേക്കുള്ള അടിത്തറയാണെന്നുമുള്ള യുഡിഎഫ് വാദം പൊളിച്ച് വോട്ട് കണക്ക്. ഒരു കാലത്ത് കുത്തകയായിരുന്ന മണ്ഡലത്തില്‍ രാഷ്ട്രീയ നിലപാടുപോലും പറയാനാകാതെ എങ്ങനെയും വോട്ട് സമാഹരിച്ച് ജയിച്ചുകേറേണ്ട ഗതികേടില്‍ യുഡിഎഫ് എത്തി. എല്‍ഡിഎഫ് കൃത്യമായ നിലപാട് വ്യക്തമാക്കിയും രാഷ്ട്രീയ അന്തസ് വര്‍ധിപ്പിച്ചും വരുന്ന തെരഞ്ഞെടുപ്പുകളിലേക്ക് നിക്ഷേപമൊരുക്കി. ഒരു രാഷ്ട്രീയ സത്യസന്ധതയും ഇല്ലാതെ മുസ്ലിം, ഹിന്ദുത്വ വര്‍ഗീയതകളുടെ സഹായത്തോടെയുള്ള വിജയമെന്ന് യുഡിഎഫും ഫലത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നിട്ടും 2021ല്‍ വി വി പ്രകാശ് നേടിയ 78,527 വോട്ട് നേടാന്‍ ആര്യാടന്‍ ഷൗക്കത്തിനായില്ല. ഷൗക്കത്ത് കാലുവാരിയെന്ന ആക്ഷേപമുള്ള തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. ഇക്കുറി മൂവായിരത്തോളം വോട്ട് അധികം പോള്‍ ചെയ്തപ്പോഴും യുഡിഎഫിന് വോട്ട് കുറഞ്ഞു.

പി വി അന്‍വര്‍ നേടിയ 19,760 വോട്ടിന്റെ അടിത്തറ ഒമ്പത് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിനിന്ന എംഎല്‍എ എന്ന നിലയില്‍ ലഭിച്ചതാണ്. അതെല്ലാം ഭരണവിരുദ്ധ വോട്ടോ യുഡിഎഫിന് കിട്ടേണ്ട വോട്ടോ ആയിമാത്രം കാണാനാകില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നാലുവര്‍ഷത്തിനിടെ യുഡിഎഫിന് സ്വന്തം സീറ്റുകള്‍ നിലനിര്‍ത്താനേ സാധിച്ചുള്ളൂ. നിലമ്പൂരും അതിന്റെ തുടര്‍ച്ച മാത്രം. എല്‍ഡിഎഫ് നടത്തിയ സ്വതന്ത്ര പരീക്ഷണത്തില്‍ രണ്ടുതവണയും അന്‍വര്‍ യുഡിഎഫിന് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ നേടിയിട്ടുണ്ടെന്നതുതന്നെ കാരണം. ഇത്തവണ സിപിഐ എം ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മഴവില്‍ സഖ്യമുണ്ടാക്കേണ്ടിവന്നു യുഡിഎഫിന്. എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന രാഷ്ട്രീയത്തിനും വര്‍ഗീയ വിരുദ്ധ നിലപാടിനും അവര്‍ മറുപടി പറഞ്ഞില്ല. മറിച്ച് വിവാദങ്ങള്‍ കുത്തിപ്പൊക്കി. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരത്തിന് മേല്‍ക്കൈ നല്‍കി.

ചതുഷ്‌കോണ മത്സരത്തിലും അതിശക്ത രാഷ്ട്രീയ മത്സരം കാഴ്ചവച്ച എല്‍ഡിഎഫ് മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നിലനിര്‍ത്തി. അന്‍വറിനെ കൂടെനിര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചയാകും ഇനി കോണ്‍ഗ്രസില്‍ രൂക്ഷമാകുകയെന്നും ഫലം തെളിയിക്കുന്നു. അടച്ചവാതില്‍ തുറക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സൂചിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ വിജയിച്ച ആര്യാടന്‍ ഷൗക്കത്തോ അനുകൂലിച്ചിട്ടില്ല.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് വോട്ട് കുറഞ്ഞു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വര്‍ഗീയ മുന്നണി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നില്ല. ഒപ്പം നിന്ന എംഎല്‍എ രാജിവച്ച് എതിരെ മത്സരിച്ചിട്ടും എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ട് നിലനിര്‍ത്താനായി. 66,660 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നേടിയത്. ആകെ വോട്ടിന്റെ 37.88 ശതമാനമാണിത്. 2021ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് നേടിയ 78,527 വോട്ട് നേടാന്‍ ആര്യാടന്‍ ഷൗക്കത്തിനായില്ല. ഇക്കുറി മൂവായിരത്തോളം വോട്ട് അധികം പോള്‍ ചെയ്തപ്പോഴും യുഡിഎഫിന് വോട്ട് കുറഞ്ഞു.

യുഡിഎഫിന് ശക്തമായ വേരുകളുള്ള മണ്ഡലമാണ് നിലമ്പൂര്‍. മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ ഏറ്റവും കൂടുതല്‍ ജയിച്ചതും യുഡിഎഫാണ്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദ് 35 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലം. കഴിഞ്ഞ രണ്ടു തവണ സ്വതന്ത്രനെ നിര്‍ത്തിയുള്ള പരീക്ഷണത്തിലാണ് മണ്ഡലം എല്‍ഡിഎഫ് നേടിയത്. 2016ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി വി അന്‍വര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ യുഡിഎഫ് വോട്ടുകൂടി നേടിയാണ് ജയിച്ചത്. അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന എതിര്‍പ്പും അന്‍വറിന് തുണയായി. 2021ല്‍ എല്‍ഡിഎഫ് സംസ്ഥാനത്ത് 99 സീറ്റുനേടി അധികാരത്തില്‍ തിരിച്ചെത്തിയ തെരഞ്ഞെടുപ്പില്‍ 2,700 വോട്ടായിരുന്നു അന്‍വറിന്റെ ഭൂരിപക്ഷം. അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശിനെ ആര്യാടന്‍ ഷൗക്കത്ത് കാലുവാരിയിരുന്നു. അന്‍വര്‍ എല്‍ഡിഎഫുമായി അകന്നപ്പോള്‍ യുഡിഎഫ് വോട്ട് ഇടതുപക്ഷത്തിന് നഷ്ടമാവുക സ്വാഭാവികം. യുഡിഎഫ് പരമ്പരാഗത മണ്ഡലം നിലനിര്‍ത്തിയതൊഴിച്ചാല്‍ നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് വ്യക്തം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വോട്ടിങ് നിലയില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിനായി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 42,962ഉം ഉപതെരഞ്ഞെടുപ്പില്‍ 29,915ഉം വോട്ടാണ് ലഭിച്ചിരുന്നത്. നിയമസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറിന് 2016ല്‍ 77,858 ഉം 2021ല്‍ 81,227ഉം വോട്ട് ലഭിച്ചു. അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ 19,760 വോട്ട് പിടിച്ചപ്പോഴും എല്‍ഡിഎഫ് പരമ്പരാഗത വോട്ട് നിലനിര്‍ത്തി. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വര്‍ 6,811 വോട്ട് നേടിയിരുന്നു. ഈ വോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇടതുപക്ഷത്തിന് കാര്യമായ വോട്ട് നഷ്ടമുണ്ടായിട്ടില്ല.

മതതീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ പിന്തുണച്ചു. ജമാഅത്തെയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും യുഡിഎഫിന് വോട്ട് മറിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4,751 ഉം 2021ല്‍ 3,281 ഉം വോട്ടുണ്ടായിരുന്ന എസ്ഡിപിഐക്ക് ഇത്തവണ ലഭിച്ചത് വെറും 2,075 വോട്ടാണ്. പകുതി വോട്ടുകള്‍ യുഡിഎഫിന് മറിച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ വോട്ടിലും ഗണ്യമായ കുറവുണ്ടായി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17,520 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ ഇത് 13,555 ആയിരുന്നു. ഇത്തവണ അത് 8,648 ആയി കുറഞ്ഞു. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചെന്ന് സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

Tags:    

Similar News