കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സിപിഐയില്‍ നിന്ന് രാജിവെച്ചു; പാര്‍ട്ടി അംഗത്വം പോലുമില്ലാത്തയാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചു അന്‍സിയ; രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് പ്രഖ്യാപനം

കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സിപിഐയില്‍ നിന്ന് രാജിവെച്ചു

Update: 2025-11-14 11:36 GMT

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെഎ അന്‍സിയ ആണ് സിപിഐയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് അന്‍സിയ.

അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് അന്‍സിയയുടെ രാജി. രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അന്‍സിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മേയര്‍ക്കൊപ്പം നിന്നു. ലീഗിന്റെ കോട്ടയില്‍ നിന്നാണ് ജയിച്ചുവന്നത്. പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം പാര്‍ട്ടിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍, പാര്‍ട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ലെന്നും അന്‍സിയ വ്യക്തമാക്കി.ആറാം ഡിവിഷന്‍ ആണ് ഇത്തവണ സിപിഐയുടെ സീറ്റ്. മത്സരിക്കുന്നില്ലെന്ന് താന്‍ പറഞ്ഞതാണ്.

മഹിളാ സംഘത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരുടെ പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അര്‍ഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്.പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങി പോയി. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത ആളാണ് നിലവില്‍ സ്ഥാനാര്‍ഥിയെന്നും അന്‍സിയ ആരോപിച്ചു.മഹിളാ സംഘം മണ്ഡലം സെക്രട്ടറി കൂടി ആണ് അന്‍സിയ.

Tags:    

Similar News