'മീനച്ചില്‍ താലൂക്കില്‍ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടി; നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്ന് പി സി ജോര്‍ജ്ജ്

'മീനച്ചില്‍ താലൂക്കില്‍ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ;

Update: 2025-03-10 10:09 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ കണ്ടെത്തിയത് കേരളം മുഴുവന്‍ കത്തിക്കുവാനുള്ള സ്‌ഫോടക വസ്തുക്കളെന്ന് ബിജെപി നേതാവ് പി.സി ജോര്‍ജ്. ലവ് ജിഹാദ് വിവാദത്തില്‍ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാന്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെ.അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോര്‍ജ് പറയുന്നു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു

പാലായില്‍ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്. നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും പി.സി ജോര്‍ജ് പറയുന്നു.

22,23 വയസാകുമ്പോള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോര്‍ജ് പറയുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ വഴിപിഴച്ച് പോകുന്നില്ല അവരെ പതിനെട്ട് തികയുമ്പോഴെ പിടിച്ചുകെട്ടിക്കുകയാണ്. നമ്മളോ 28,29 ആയാലും വല്ല ശമ്പളവും കിട്ടുന്നവരാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം ഇങ്ങ് പോരട്ടെ എന്നാണ് നിലപാട്. അതാണ് പ്രശ്നമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Tags:    

Similar News