'ഷൗക്കത്തിന്റെ വിജയം തടയാന്‍ യുഡിഎഫില്‍ നിന്ന് സ്വരാജിന് ക്രോസ് വോട്ട് ചെയ്തു; തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകളാണ് ക്രോസ് വോട്ട് നടന്നത്; ആദ്യ മണിക്കൂറുകളിലെ ഫലത്തില്‍ ആരും നിരാശരാകരുത്'; വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരോപണവുമായി അന്‍വര്‍

ഷൗക്കത്തിന്റെ വിജയം തടയാന്‍ യുഡിഎഫില്‍ നിന്ന് സ്വരാജിന് ക്രോസ് വോട്ട് ചെയ്തു

Update: 2025-06-22 15:06 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവേ ആരോപണവുമായി നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ഥി പി വി അന്‍വര്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് മനസ്സിലാക്കിയാണ് ക്രോസ് വോട്ട് നടന്നതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം തടയാന്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് മനസ്സിലാക്കിയാണ് ക്രോസ് വോട്ട് നടന്നതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കും. ആ സമയത്ത് ഉണ്ടാവുന്ന റിസള്‍ട്ടില്‍ ആരും നിരാശരാകരുതെന്നും വെല്ലുവിളി മറികടന്ന് വിജയിക്കുമെന്നുമാണ് ഇന്ന് നടത്തിയ ഫീല്‍ഡ് സ്റ്റഡിയില്‍ നിന്നും മനസ്സിലാക്കാനായതെന്നും നാളെ മാധ്യമങ്ങളെ കാണുമെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍ കുമാറിനും എതിരെ രൂക്ഷ വിമര്‍ശനവും ആരോപണവും ഉന്നയിച്ച് പി.വി. അന്‍വര്‍ രംഗത്തു വന്നിരുന്നു. പറവൂര്‍ നിയമസഭ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സതീശനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.

25 വര്‍ഷമായി സി.പി.ഐയാണ് പറവൂരില്‍ മത്സരിക്കുന്നത്. ഒരു ധാരണയുടെ പുറത്താണ് സതീശന്‍ ജയിക്കുന്നത്. പറവൂരില്‍ ശക്തനായ എതിരാളിയുണ്ടാകുമെന്നും സതീശനെ നിയമസഭ കാണിക്കില്ലെന്നുമാണ് പിണറായിയുടെ ഭീഷണി. ക്രമക്കേട് ആരോപണം ഉയര്‍ന്ന പുനര്‍ജനി പദ്ധതി സംബന്ധിച്ചുള്ളതാണ് മറ്റൊരു ഭീഷണി. പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ അത് എഫ്.ഐ.ആറാകുമെന്നും അന്‍വര്‍ പറഞ്ഞു.

തനിക്കെതിരെ സതീശന്‍ നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. തന്നെ മുന്നണി പ്രവേശനം തടഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എ.പി. അനില്‍ കുമാര്‍ ആണ്. ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ എന്താകുമെന്ന് അനില്‍കുമാറിന് അറിയാം. മലപ്പുറത്ത് ഒരു എം.എല്‍.എ മതിയെന്നാണ് അനില്‍ കുമാര്‍ ആഗ്രഹിക്കുന്നത്. തന്നെ പിന്തുണച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വണ്ടൂരില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഷൗക്കത്ത് അനില്‍ കുമാറിനെ അറിയിച്ചിട്ടുണ്ട്. ഷൗക്കത്തിനെ മത്സരിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാനാണ് അനില്‍ കുമാര്‍ തീരുമനിച്ചത്.

അന്‍വര്‍ മത്സരിച്ചാല്‍ രണ്ടായിരമോ മൂവായിരമോ വോട്ട് കിട്ടൂവെന്ന കണക്ക് കൊടുത്തത് അനില്‍ കുമാര്‍ ആണ്. കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും 20 വര്‍ഷമായി നാട്ടിലുള്ളതെന്നും അനില്‍ കുമാറിന്റെ വാക്കുകള്‍ക്ക് വിശ്വാസം വരാന്‍ ഇടയാക്കും. 20 വര്‍ഷമായി ഫ്രീയായി അനില്‍ കുമാര്‍ ജയിക്കുകയാണ്. ഇനി വണ്ടൂരില്‍ ജയിക്കുമോ എന്ന് നമുക്ക് നോക്കാം.

തന്നെ വെട്ടിയതില്‍ അനില്‍ കുമാറിന് നിര്‍ണായക പങ്കുണ്ട്. അതില്‍ സദുദ്ദേശ്യമില്ല. വണ്ടൂരില്‍ സീറ്റ് ഉറപ്പിക്കുകയാണ് അനില്‍കുമാറിന്റെ ലക്ഷ്യം. അന്‍വര്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇനി അത് നടക്കില്ല. അനില്‍ കുമാര്‍ നിയമസഭ കാണില്ല, അതിനുള്ള പണി തുടങ്ങി കഴിഞ്ഞു. പിണറായി വിരുദ്ധ മുന്നേറ്റത്തിന് യു.ഡി.എഫ് നേതൃത്വം പരിശ്രമിക്കുമ്പോള്‍ അതിന് തുരങ്കം വെച്ചവനാണ് അനില്‍കുമാര്‍ -അന്‍വര്‍ വ്യക്തമാക്കി.

ഒളിച്ചല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ വീട്ടില്‍ വന്നത്. ഫോണില്‍ വിളിച്ച ശേഷം നിറയെ പ്രവര്‍ത്തകര്‍ ഉള്ളപ്പോഴാണ് വീട്ടില്‍ എത്തിയത്. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ ഒരുമിച്ച് പോകണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. പിണറായിസത്തിന്റെ മറ്റൊരു ഇരയാണ് രാഹുല്‍. ഒരു മുന്നണിയുടെ ഭാഗമായില്ലെങ്കിലും കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തെ സമൂഹ്യ പ്രവര്‍ത്തനമായാണ് കാണുന്നത്. സ്വന്തം കാലില്‍ നില്‍ക്കുന്ന തന്റെ പിന്‍ബലം സാധാരണക്കാരാണ്. മലയോര വിഷങ്ങള്‍ ഉയര്‍ത്തി കേരളത്തില്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഒരാഴ്ചക്കകം ഭാവി പരിപാടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി 15 ശതമാനം വോട്ട് പിടിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ പല തവണ തൃണമൂല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിച്ചില്ല. അന്‍വര്‍ ഫാക്ടര്‍ ആണോ എന്ന് ജനം തീരുമാനിക്കട്ടെ എന്നും പി.വി. അന്‍വര്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Tags:    

Similar News