പരിശീലനത്തിനിടെ ഫാസ്റ്റ് ബോളറുടെ പന്ത് കാല്‍മുട്ടില്‍ കൊണ്ടു; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിരാട് കോലിക്ക് പരിക്ക്? നെറ്റ്‌സില്‍ പരിശീലനം നിര്‍ത്തി; ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

Update: 2025-03-08 13:48 GMT

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമിന് ആശങ്കയായി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാല്‍മുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്സില്‍ പേസര്‍മാരെ നേരിടുന്നതിനിടെയാണ് അപകടം.

പിന്നാലെ തന്നെ ടീം ഫിസിയോയും സംഘവും കോലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാഗത്ത് പെയിന്‍ കില്ലര്‍ സ്പ്രേ അടിക്കുകയും പരിക്കേറ്റ ഭാഗം ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിവെയ്ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു ശേഷം കോലി ബാറ്റിങ് പരിശീലനം മതിയാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

പരിക്ക് ഗുരുതരമല്ലെന്നാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കോലിക്ക് ഫൈനലിന് ഇറങ്ങാന്‍ സാധിക്കാതെ വന്നാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കോലിയുടെ പരിക്കിനേക്കുറിച്ച് ടീം മാനേജ്മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫാസ്റ്റ് ബോളറുടെ പന്ത് കാല്‍മുട്ടില്‍ കൊണ്ടതിന് പിന്നാലെ കോഹ്ലി പരിശീലനം നിര്‍ത്തിയതായി ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടനെ തന്നെ ടീം ഫിസിയോ കോഹ്ലിയെ പരിശോധിച്ചു. പരുക്കേറ്റിടത്ത് സ്‌പ്രേ അടിക്കുകയും ബാന്‍ഡേജ് വെച്ച് കെട്ടുകയും ചെയ്കു.

പരുക്ക് പറ്റിയതിന് ശേഷം കോഹ്ലി നെറ്റ്‌സില്‍ പരിശീലനം തുടര്‍ന്നില്ലെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കോഹ്ലിയുടെ പരുക്ക് സാരമുള്ളതല്ല എന്നും കോഹ്ലി ഫൈനല്‍ കളിക്കും എന്നും ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫ് അറിയിച്ചു.

ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കോഹ്ലി സഹതാരങ്ങള്‍ നടത്തിയ പരിശീലനത്തിനേക്കാള്‍ ഇരട്ടി സമയമാണ് പരിശീലനത്തിനായി ഇറങ്ങിയത്. ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതിലായിരുന്നു കോഹ്ലിയുടെ പ്രധാന ശ്രദ്ധ. ടൂര്‍ണമെന്റില്‍ ഉടനീളം കോഹ്ലി സ്പിന്നര്‍മാരെ നേരിടുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു.

Similar News