32 പന്തില്‍ സെഞ്ചറി, 42 പന്തില്‍ 144; 15 സിക്‌സും 11 ഫോറും; ഇന്ത്യന്‍ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയുമായി വൈഭവ് സൂര്യവന്‍ഷി; ബാറ്റിങ് വെടിക്കെട്ടുമായി ജിതേഷ് ശര്‍മയും; ഇന്ത്യക്കെതിരെ യുഎഇക്ക് കൂറ്റന്‍ വിജയലക്ഷ്യം

Update: 2025-11-14 13:32 GMT

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യ എക്കെതിരെ യുഎഇക്ക് 298 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. വെടിക്കെട്ട് സെഞ്ചുറി നേടിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും അതിവേഗ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെയും ബാറ്റിംഗ് മികവില്‍ യുഎഇക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സടിച്ചു. 42 പന്തില്‍ 15 സിക്‌സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് വൈഭവ് കുറിച്ചത്.

17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 15 സിക്‌സും 11 ഫോറും അടങ്ങുന്നതാണ് വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ചുറി. പതിമൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വൈഭവ് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 195ല്‍ എത്തിയിരുന്നു. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 32 പന്തില്‍ 83 റണ്‍സുമായും രണ്‍ദീപ് സിംഗ് 8 പന്തില്‍ ആറ് റണ്‍സുമായും പുറത്താതാതെ നിന്നു. വൈഭവിന് പുറമെ 10 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യ, 34 റണ്‍സെടുത്ത നമാന്‍ ധിര്‍ 9 പന്തില്‍ 14 റണ്‍സെടുത്ത നെഹാല്‍ വധേര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

15 സിക്‌സറുകളും 11 ഫോറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ അസാമാന്യ ഇന്നിങ്‌സ്. നേരിട്ട, മൂന്നാം പന്തില്‍ തന്നെ ഫോറടിച്ച തുടങ്ങിയ വൈഭവ്, പിന്നീട് നൂലുപോയ പട്ടം പോലെ ഒരു പോക്കായിരുന്നു. യുഎഇ ബോളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും വെറുതെ നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. പവര്‍പ്ലേയിലെ അവസാന ഓവറില്‍, 17 പന്തിലാണ് വൈഭവ് അര്‍ധസെഞ്ചറിയിലെത്തിയത്. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നല്‍കിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി.

പവര്‍പ്ലേയ്ക്കു പിന്നാലെ മുഹമ്മദ് ഫര്‍സുദ്ദീനെ മൂന്നു സിക്‌സും രണ്ടു ഫോറും പറത്തിയ വൈഭവ്, ഏഴാം ഓവറില്‍ ഇന്ത്യയെ 100 കടത്തി. പത്താം ഓവറില്‍, നേരിട്ട 32ാം പന്തിലാണ് വൈഭവ് മൂന്നക്കം കടന്നത്. 2018ല്‍ ഹിമാചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ചറി നേടിയ ഋഷഭ് പന്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വൈഭവ്. 28 പന്തുകളില്‍നിന്ന് സെഞ്ചറി നേടിയ ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മയുമാണ് ട്വന്റി20യില്‍ വേഗതയേറിയ സെഞ്ചറി നേടിയ ഇന്ത്യക്കാര്‍. ഈ വര്‍ഷമാദ്യം, ഐപിഎലില്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് ലക്ഷ്യം വ്യക്തമാക്കി. രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ റണ്ണൗട്ടായെങ്കിലും മുഹമ്മദ് ഖോഹിദ് ഖാനെ സിക്‌സിന് പറത്തി വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തി. അയാന്‍ ഖാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ വൈഭവും നമാന്‍ ധിറും ചേര്‍ന്ന് 21 റണ്‍സാണ് അടിച്ചെടുത്തത്. മുഹമ്മദ് റോഹിദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ എട്ട് റണ്‍സ് മാത്രം നേടിയ ഇന്ത്യ ജവാദുള്ള എറിഞ്ഞ അഞ്ചാം ഓവറില്‍ 20 റണ്‍സടിച്ചു.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് സൂര്യവന്‍ഷി 11 റണ്‍സ് കൂടി നേടി ഇന്ത്യയെ 82 റണ്‍സിലെത്തിച്ചു. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നല്‍കിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി.

പവര്‍ പ്ലേക്ക് പിന്നാലെ മുഹമ്മദ് ഫര്‍സുദ്ദീനെ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയ വൈഭവ് ഏഴോവറില്‍ ഇന്ത്യയെ 100 കടത്തി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പത്താം ഓവറില്‍ വെറും 32 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് പിന്നീടും അടി തുടര്‍ന്നു. വൈഭവ് സെഞ്ചുറി തികച്ചശേഷം 23 പന്തില്‍ 34 റണ്‍സെടുത്ത നമാന്‍ ധിറിനെ പുറത്താക്കി യുഎഇ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 പന്തില്‍ 163 റണ്‍സാണ് അടിച്ചെടുത്തത്.

സെഞ്ചുറി തികച്ച ശേഷം നാലു സിക്‌സ് കൂടി പറത്തിയ വൈഭവ് 42 പന്തില്‍ 144 റണ്‍സടിച്ച് പതിമൂന്നാം ഓവറില്‍ പുറത്തായി. 15 സിക്‌സും 11 ഫോറും പറത്തിയ വൈഭവ് 342.86 സ്‌ട്രൈക്ക് റേറ്റിലാണ് 144 റണ്‍സടിച്ചത്. വൈഭവ് പുറത്തായ ശേഷം സ്‌കോറുയര്‍ത്തിയ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 32 പന്തില്‍ പുറത്താകാതെ 83 റണ്‍സടിച്ച ജിതേഷ് എട്ട് ഫോറും ആറ് സിക്‌സും പറത്തി. 9 പന്തില്‍ 14 റണ്‍സെടുത്ത നെഹാല്‍ വധേര നിരാശപ്പെടുത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

യുഎഇ പ്ലേയിംഗ് ഇലവന്‍: അലിഷാന്‍ ഷറഫു (ക്യാപ്റ്റന്‍),സയ്യിദ് ഹൈദര്‍,സൊഹൈബ് ഖാന്‍, മായങ്ക് രാജേഷ് കുമാര്‍, ഹര്‍ഷിത് കൗശിക്, അയാന്‍ അഫ്‌സല്‍ ഖാന്‍,അഹമ്മദ് താരിഖ്, മുഹമ്മദ് അര്‍ഫാന്‍, മുഹമ്മദ് ഫറസുദ്ദീന്‍, മുഹമ്മദ് രോഹിദ് ഖാന്‍, മുഹമ്മദ് ജവാദുള്ള.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: പ്രിയാന്‍ഷ് ആര്യ,വൈഭവ് സൂര്യവംശി, നെഹാല്‍ വധേര, നമാന്‍ ധിര്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍),മണ്‍ദീപ് സിംഗ്, അശുതോഷ് ശര്‍മ്മ, ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ്മ.

Tags:    

Similar News